Sunday, December 29, 2013

മൃഗശാല കാണാന്‍ പോയപ്പോള്‍

ഒത്തിരി കാലം ആയി വിചാരിക്കുന്നതാണ് മൃഗശാല ഒന്ന് കാണണമെന്ന് .  ഒരു തിരുവനന്തപുരം കാരിയായ ഞാന്‍ മൃഗശാല കണ്ടിട്ടില്ലെന്ന് പറയുന്നത് തന്നെ  നാണക്കേടാണ് . അങ്ങനെ എനിയ്ക്കും കിട്ടി മൃഗശാല കാണാനുള്ള ഒരവസരം .   ഒത്തിരി നാളായി പരിചയമുള്ള ജയേഷും , അവന്റെ കൂട്ടുകാരായ ദിനുവും, സുരേഷും , പിന്നെ ഫോട്ടോഗ്രാഫറായ സഞ്ജീവ്  ചേട്ടനുമുണ്ടാ യിരുന്നു . അവര്‍ എല്ലായിടവും വീല്‍ ചെയര്‍ ഉരുട്ടി കൊണ്ട് നടന്നു കാട്ടി തന്നു .














































ബാക്കി ഫോട്ടോസ് പിന്നെ ചേര്‍ക്കാം


Monday, December 16, 2013

വക്കീലിന്റെ സ്നേഹ സമ്മാനം

ഇങ്ങോട്ട് വന്നിട്ട് കുറച്ചു നാള്‍ ആയി . കാട്  പിടിച്ചു ആളും അനക്കവുമില്ലാതെ കിടക്കയാണ് എന്റെ ബ്ലോഗ്‌ . ഈയിടെയായി മടിയാണ് എഴുതാന്‍ . ഒരു ചെറിയ രചന .

                                        രാവിലെ പരിചയമില്ലാത്ത നമ്പരിൽ നിന്നും ഒരു കോൾ വന്നു . ഞാൻ മടിച്ചു മടിച്ചു കോൾ എടുത്തു . അപ്പോൾ അപ്പുറത്ത് നിന്നും ഒരു പുരുഷ ശബ്ദം താൻ പോസ്റ്റുമാൻ ആണെന്നും ഒരു പാഴ്സൽ ഉണ്ടെന്നും പറഞ്ഞു . ആ പോസ്റ്റുമാനു എന്നെ അറിയാവുന്നത് കൊണ്ട് ഞാനും പറഞ്ഞു  ഞാന്‍  പ്രീതയാണ് എന്ന് . അപ്പോൾ പോസ്റ്റുമാൻ പ്രീത ചേച്ചി ആയിരുന്നോ. എന്താ ചേച്ചി മേൽവിലാസത്തിൽ ഒരു മാറ്റം. അത് കൊണ്ടാ ഞാന്‍ വിളിച്ചു ചോദിച്ചത്. അവൻ പാഴ്സൽ വീട്ടില്‍ കൊണ്ട് തരാമെന്നു പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു . ഞാൻ അപ്പോൾ മുതൽ ചിന്തിക്കാൻ തുടങ്ങി ആരായിരിക്കും എന്റെ ആ മേൽവിലാസത്തിൽ പാഴ്സൽ അയച്ചത് . എന്റെ ആ  മേല്‍വിലാസത്തില്‍ എനിയ്ക്ക് ഇതേവരെ ആരും ഒന്നും അയച്ചിട്ടില്ല. എന്തായാലും സാധനം കൈയ്യിൽ കിട്ടുമ്പോൾ അയച്ച ആളെ  നോക്കാമെന്ന് കരുതി നേരെ സുഹൃത്ത്‌ ഓപ്പണ്‍ ചെയ്തു . കുറച്ചു കഴിഞ്ഞു പാഴ്സൽ എന്റെ കൈയ്യിൽ കിട്ടി . ഞാൻ ആരാ ആ സമ്മാനം അയച്ചത് എന്ന് നോക്കി . പേരു കണ്ടപ്പോൾ എനിയ്ക്ക് സന്തോഷവും , അതോടൊപ്പം അത്ഭുതവും തോന്നി . അത് അയച്ചത് നമ്മുടെ വക്കീൽ സഹലയായിരുന്നു. ഞാൻ ആ പൊതി തുറന്നു നോക്കി . അപ്പോൾ ആദ്യം കണ്ണില്‍പ്പെട്ടത് ചോക്ലേറ്റായിരുന്നു.

 


 നോക്കുമ്പോൾ ഒരു പൊതിയിൽ വേറെ ഒരു സാധനം കൂടി . ഞാൻ അതും തുറന്നു നോക്കി . ഇതായിരുന്നു ആ സമ്മാനം







എനിയ്ക്ക് ആദ്യമായാണ്‌ സുഹൃത്തിലെ ഒരാൾ ഒരു സമ്മാനം അയച്ചു തരുന്നത്. ഒത്തിരി നന്ദി സഹല. എനിയ്ക്ക് സമ്മാനം ഒരുപാട് ഇഷ്ടം ആയി . ഒരിക്കലും ഞാൻ പ്രതീക്ഷിച്ചില്ല കേട്ടോ . നന്ദി മോളെ
നന്ദി ...നന്ദി ...നന്ദി




Tuesday, October 1, 2013

ഗമയാ ഫേസ് ബുക്ക് സംഗമം

22 ഞായറാഴ്ച സുഖമില്ലാത്തതിനാല്‍ ആശുപത്രിയില്‍ പോയിട്ട് ഫേസ് ബുക്ക് കൂട്ടായ്മയില്‍ മണക്കാട് കുര്യാത്തിയിലെ ആനന്ദാലയത്തില്‍ വച്ച് നടത്തുന്ന ഗമയ എന്ന  പരിപാടിയില്‍ പങ്കെടുക്കാന്‍ പോയി . 

വല്ലപ്പോഴും കൂടി പുറത്തു ഇറങ്ങുന്നത് കൊണ്ട് വഴിയില്‍ കണ്ടതെല്ലാം  സുഹൃത്തിന്‍റെ ക്യാമറയില്‍ പകര്‍ത്തി എടുത്തു




 പോത്തന്‍കോട് ജംഗ്ഷന്‍

















 ആക്കുളം  കായല്‍








ഏതോ കോട്ടയാണെന്ന് തോന്നുന്നു


 ഗണപതി കോവില്‍



















സോഫി ചേച്ചിയും , ഞാനും





ആനന്ദാലയത്തിലെ കുട്ടികള്‍





ആനന്ദാലയത്തിന്  തയ്യല്‍ മിഷ്യന്‍ നല്‍കുന്ന മോഹനന്‍ അങ്കിള്‍




ആനന്ദാലയത്തിലെ പ്രായമായ അമ്മമാര്‍ക്ക് ഓണക്കോടി നല്‍കുന്നു





Saturday, September 28, 2013

പഴം കഞ്ഞി ചതിച്ചപ്പോള്‍ ............

കഴിഞ്ഞ ബുധനാഴ്ച( അതായത്  ഈ മാസം 18 -ആം തിയ്യതി ) വീട്ടില്‍ എല്ലാവരും പഴം കഞ്ഞി കുടിക്കുന്നത് കണ്ടു കൊതി കാരണം ഞാനും പറഞ്ഞു . എനിയ്ക്കും വേണമെന്ന് . കുറേ വർഷങ്ങൾക്കു ശേഷമാണ് ലേശം പഴം കഞ്ഞി കുടിക്കുന്നത് . കണ്ടപ്പോള്‍ തന്നെ വായില്‍ വെള്ളം വന്നു . കാരണം ഓണം കഴിഞ്ഞതിനാല്‍ തലേ ദിവസത്തെ സാമ്പാറും, പുളിശ്ശേരിയും ആ പഴം കഞ്ഞിയില്‍ ഉണ്ടായിരുന്നു.ശരിയ്ക്കും ആസ്വദിച്ചു ഞാന്‍ പഴം കഞ്ഞി കുടിച്ചു . എന്നാല്‍ അത് എനിയ്ക്കിട്ട് പണി തരുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ അങ്ങോട്ട്‌ ഒന്നും കഴിക്കാൻ വയ്യാതായി. അന്ന് രാത്രി ഒന്നും കഴിച്ചില്ല. പിറ്റേന്ന് രാവിലേയും ഒന്നും കഴിക്കാൻ വയ്യ. ഗ്യാസ് ആണെന്ന് കരുതി ഗ്യാസിന്റെ ഗുളിക വാങ്ങി കഴിച്ചു . വലിയ പ്രശ്നം ഒന്നും ഇല്ലാതെ അന്നത്തെ ദിവസവും കടന്നു പോയി. പിറ്റേന്ന് നേരം വെളുത്തു  . അന്നും ഇത് തന്നെ അവസ്ഥ . ഒന്നും കഴിക്കാൻ പറ്റുന്നില്ല .സാധാരണ ഗ്യാസിന്റെ പ്രശ്നം  വന്നാൽ ഒരു സോഡാ വാങ്ങി അതിൽ നാരങ്ങയും പിഴിഞ്ഞൊഴിച്ചു   കഴിച്ചാൽ കുറയേണ്ടതാണ്  . എന്നാൽ ഇത്തവണ 4 കുപ്പി സോഡാ കുടിച്ചിട്ടും വലിയ മാറ്റമൊന്നും വന്നില്ല.

            അതിനിടയില്‍ കൂനിന്മേല്‍ കുരു എന്ന കണക്കേ നട്ടെല്ലിനു ഉടക്കും വീണു . വ്യാഴവും, വെള്ളിയും, ശനിയും ഒന്നും കഴിച്ചില്ല. ശനിയാഴ്ച   സന്ധ്യ ആയപ്പോൾ ശ്വാസം ഒട്ടും എടുക്കാൻ വയ്യ. ഇരിക്കാനും വയ്യ, കിടക്കാനും വയ്യാത്ത അവസ്ഥ ആയി പോയി. ശരിയ്ക്കും മരണത്തെ മുന്നിൽ കണ്ടു. പിന്നെ ചിറ്റപ്പനോടു പറഞ്ഞപ്പോൾ ഗ്യാസിന്റെ ഒരു ഗുളിക കൂടി കൊണ്ട് തന്നു. അന്ന് ആ ഗുളികയും കഴിച്ചു ഉറങ്ങി. പിറ്റേന്ന് രാവിലെ ഫേസ് ബുക്കിലെ കൂട്ടുകാർ സംഘടിപ്പിക്കുന്ന ഒരു പരിപാടി മണക്കാടുള്ള ആനന്ദാലയത്തിൽ വച്ച് ഉണ്ടായിരുന്നു . അതിനും പോകണം. അങ്ങനെ ആ ദിവസം   വന്നെത്തി. ഞാൻ രാവിലെ ആശുപത്രിയിൽ പോയതിനു ശേഷം ആ പരിപാടിയിലും പങ്കെടുത്തു. ഇപ്പോഴും നല്ല സുഖം ആയിട്ടില്ല. എന്നാലും ഈ പഴം കഞ്ഞി എന്നെ ഇങ്ങനെ ചതിക്കുമെന്നു ഞാൻ കരുതിയില്ല. ഇനി ജീവിതത്തിൽ ഞാൻ പഴം കഞ്ഞി കുടിക്കില്ല  

Saturday, September 7, 2013

ചെയ്യാത്ത തെറ്റിന് .........

ഒരു അദ്ധ്യാപക ദിനം കൂടി കഴിഞ്ഞു പോയി . . സ്കൂളിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത്  പണ്ട് ചെയ്യാത്ത തെറ്റിന് മാഷിന്റെ കൈയ്യില്‍ നിന്നും അടി കിട്ടിയതാണ് . മാഷിന്റെ കൈയ്യില്‍ നിന്നും മാത്രമല്ല  വീട്ടില്‍ നിന്നും പൊതിരെ തല്ലു കിട്ടി .

 ഞാന്‍ മൂന്നാം തരത്തില്‍ പഠിക്കുമ്പോള്‍ ആണ് സംഭവം  നടക്കുന്നത് . കൂടെ പഠിക്കുന്ന ഒരു കുട്ടിയുടെ കമ്മലിന്റെ ആണി കളഞ്ഞു പോയി . അത് ഞാന്‍ എടുത്തു എന്നും പറഞ്ഞായിരുന്നു ബഹളം . ഇപ്പോള്‍ അതൊക്കെ ആലോചിക്കുമ്പോള്‍ ചിരി വരുന്നു . അവളുടെ പേര് ഞാന്‍ മറന്നു പോയി. എന്നാല്‍ എന്നെ തല്ലിയ ആ മാഷിന്റെ പേര് ഞാന്‍ ഒരിക്കലും മറക്കില്ല .പക്ഷേ ഞാന്‍ ആ പേര് ഇപ്പോള്‍ ഇവിടെ പറയുന്നില്ല

 ഒരു ദിവസം വൈകുന്നേരം ആണ് സംഭവം. സ്കൂള്‍ വിട്ട സമയം . അവള്‍ എന്നോട് വന്നു പറഞ്ഞു . അവളുടെ കമ്മലിന്റെ ആണി ഊരിയിരിക്കുന്നു . ഒന്ന് ഇറുക്കി ഇട്ടു കൊടുക്കാന്‍ . എന്‍റെ കഷ്ട കാലത്തിനു ആണെന്ന് തോന്നുന്നു . ഞാന്‍ ആണി നന്നായി മുടുകി കൊടുത്തു . എന്നിട്ട് വീട്ടിലേയ്ക്ക് പോന്നൂ . പിറ്റേന്ന് രാവിലെ ആണ് അവള്‍ വലിയൊരു ബോംബുമായി കാസ്സിലേയ്ക്ക് വന്നത് . ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവം. അവളുടെ കമ്മലിന്റെ ആണി കാണാനില്ല. ആകെ പ്രശ്നം ആയി . അവള്‍ വീട്ടില്‍ പറഞ്ഞു ഞാനാണ് അതെടുത്തതെന്നു . പോരെ പുകില്  മാത്രമല്ല ആ മാഷ്‌ അവളുടെ  അച്ഛന്റെ ഏറ്റവും അടുത്ത കൂട്ടുകാരനും  . അന്ന് മാഷ്‌ എന്നെ ഓഫീസ് മുറിയിലേയ്ക്ക് വിളിപ്പിച്ചു . ഞാനല്ല അതെടുത്തതെന്നു കരഞ്ഞു പറഞ്ഞിട്ടും മാഷ്‌ വിശ്വസിച്ചില്ല . മാഷ്‌ കുറെ തല്ലി. മാഷിന്റെ തല്ലിനേക്കാള്‍ ഭയന്നതു എന്റെ വീട്ടില്‍  അച്ഛൻ അറിഞ്ഞാലുള്ള  അവസ്ഥ ഓര്‍ത്താണ് . കാരണം ചെറിയ തെറ്റിന് പോലും കഠിനമായി ശിക്ഷിക്കുന്ന ആളാണ്‌ അച്ഛൻ. അന്ന് മുഴുവന്‍ ഞാന്‍ ഓഫീസ് റൂമില്‍ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി  നിന്നു. എല്ലാവരും എന്നെ ഒരു കുറ്റവാളിയെ പോലെ നോക്കി . അതൊന്നും കൊണ്ട് കഴിഞ്ഞില്ല . അന്ന് വൈകുന്നേരം മാഷ്‌ റോഡില്‍ വച്ചു കണ്ടപ്പോള്‍  അച്ഛനോട് ഈ വിവരം പറഞ്ഞു.. ഹോ ! അന്ന് വീട്ടില്‍  വന്ന അച്ഛൻ തന്ന ശിക്ഷ അതി കഠിനമായിരുന്നു .

 എന്നാല്‍ പിറ്റേന്നു  രാവിലെ അവള്‍ സ്കൂളില്‍ വന്നത് കമ്മലിന്റെ ആണിയുമായി ആയിരുന്നു . സംഭവിച്ചത് ഇങ്ങനെയായിരുന്നു . ഉറക്കത്തില്‍ ഉരുളുന്ന സ്വഭാവം ഉള്ള  അവള്‍ ഇടയ്ക്ക് എപ്പോഴോ കട്ടിനടിയിലേയ്ക്ക്  പോയി . ഒപ്പം ആണിയും അവിടെ ആയി പോയി .ഉറക്കം എണീറ്റ്‌ സ്കൂളില്‍ വരാന്‍ തുടങ്ങുന്നതിനിടയില്‍ ആണ്  കമ്മല്‍ വീട്ടുകാരും ശ്രദ്ധിക്കുന്നത് . അവര്‍ ബെഡ് ഷീറ്റിലൊക്കെ നോക്കിയെങ്കിലും കണ്ടില്ല. വീട്ടുകാരില്‍ നിന്നും തല്ലു കിട്ടാതിരിക്കാന്‍ വേണ്ടിയും  എന്റെ കഷ്ടകാലത്തിന്‍റെ സമയം ആയിരുന്നത് കൊണ്ടും  അവള്‍ പറഞ്ഞത് ഞാന്‍ എടുത്തു എന്ന് . എന്നാല്‍ അന്ന് വൈകുന്നേരം  അവളുടെ അമ്മ തൂത്ത് വാരുന്നതിനിടയില്‍ കട്ടിലിനടിയില്‍ നിന്നും ആ ആണി കിട്ടി .

 അവള്‍ക്ക് സന്തോഷം ആയി . മാഷ്‌  എന്നെ അന്ന് ഓഫീസ് റൂമില്‍ വിളിച്ചു കുറെ ആശ്വസിപ്പിച്ചു . എന്നാല്‍ ഞാന്‍ നേരിട്ട അപമാനത്തിനും , വീട്ടില്‍ നിന്നും കിട്ടിയ അടിക്കും  എന്ത് പകരം തരാന്‍ ആകും അവള്‍ക്കും, മാഷിനും . എന്തായാലും അന്നത്തോടെ ഞാന്‍ എല്ലാവരേയും സഹായിക്കുന്ന പരിപാടി നിര്‍ത്തി . പിന്നെ അവളോട്‌ ഞാന്‍ മിണ്ടിയിട്ടുമില്ല. നാലാം ക്ലാസ് കഴിഞ്ഞപ്പോള്‍ അവള്‍  പള്ളിക്കൂടം മാറി പോയി . ചെയ്യാത്ത തെറ്റിന് ആരും ശിക്ഷിക്കപ്പെടാതിരിക്കട്ടെ

Wednesday, July 3, 2013

മരണം








മരണത്തിന്റെ മണിയൊച്ച കേട്ടു ഞാന്‍
മരണമെന്ന വാക്കിനെ സ്നേഹിച്ചു തുടങ്ങി
രംഗ ബോധമില്ലാത്ത കോമാളി
കാത്തിരിക്കുന്നുണ്ടാവാം വേദിക്കു പിന്നില്‍.
ജീവിച്ചിരിക്കേ കപട സ്നേഹിതര്‍ ആടുന്ന
നാടകത്തില്‍ പാടെ
വിശ്വസിച്ചു പോകയാണ് മൂഢർ


ജീവനൊടുങ്ങുവതില്‍ പിന്നെ കാട്ടുന്നു
യഥാർത്ഥ മുഖമാ ക്രൂരർ

വാങ്ങിക്കൂട്ടിയ സ്നേഹത്തിനൊട്ടും വില നല്കാതെ
സ്വയമുയരാന്‍ മുതലെടുപ്പ് നടത്തുന്നു
കിട്ടിയ സ്നേഹത്തിനു പകരം നല്കാനാവാതെ

മിഴിച്ചു നില്‍ക്കേ മര്‍ത്യന്‍ കാട്ടി കൂട്ടുന്നു
ആത്മാവിനോട് പോലും നീതികേട്‌,


ഹേ !മരണമേ ഇതാണ് മണ്ണിലെ സ്നേഹം
വയ്യ കാണുവാന്‍, എനിയ്ക്കീ പൊയ് മുഖങ്ങള്‍
വന്നു നീ പുല്‍കുക എന്നേയും കൂടേ...
ഇനിയീ വേദിയില്‍ തുടങ്ങട്ടെ.
മൃത്യുവേ നിന്റെ താണ്ഡവം.....

Friday, May 10, 2013

അക്ഷയ തൃതിയ





ഇന്ന് നമ്മുടെ നാട്ടിൽ  നടക്കുന്നതു  അക്ഷയ തൃതിയയുടെ  പേരില് ശുദ്ധ തട്ടിപ്പല്ലേ . അക്ഷയ തൃതിയയുടെ  പേരും പറഞ്ഞു നടന്ന്   പറ്റിക്കാൻ കുറെ ആളുകള്. അത് കണ്ടു പറ്റിപ്പിക്കപ്പെടാനും  കുറെ ആളുകള് . എത്ര കിട്ടിയാലും പഠിക്കാത്ത മനുഷ്യര് . അക്ഷയ തൃതിയയ്ക്ക് സ്വര്ണ്ണം വാങ്ങിയാൽ ഐശ്വര്യം  ഉണ്ടാകുമെങ്കിൽ  ഇതൊക്കെ കൊടുക്കുന്ന ജുവലറി  ഉടമകള്ക്ക്  ഐശ്വര്യക്കേട്‌  ഉണ്ടാകേണ്ടേ . എന്താണ്  നാമൊന്നും പഠിക്കാത്തത്  
 
അക്ഷയ തൃതിയയുടെ പിന്നിലെ ഐതിഹ്യം 


ആചരിക്കുന്നത് ഹിന്ദുക്കൾ
തരം അക്ഷയ തൃതീയ
ആരംഭം വൈശാഖം
തിയതി ഏപ്രിൽ/മെയ്
ആഘോഷങ്ങൾ ഒരു ദിവസം
ചടങ്ങുകൾ വിഷ്ണു പൂജ









വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണു (ചാന്ദ്രദിനം) അക്ഷയ തൃതീയ എന്ന് അറിയപ്പെടുന്നത്.. അക്ഷയതൃതീയനാളിൽ ചെയ്യുന്ന സദ്കർമ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്ന് പുരാതനകാലം മുതൽക്കേ വിശ്വാസമുണ്ട്. അന്ന് ദാനാദിധർമ്മങ്ങൾ നടത്തുന്നത് പുണ്യമായി പലരും കരുതുന്നു. ബലഭദ്രൻ ജനിച്ച ദിവസംകൂടിയാണത്. കേരളത്തിലെ നമ്പൂതിരിഗൃഹങ്ങളിൽ അന്നേദിവസം വിധവകളായ അന്തർജ്ജനങ്ങൾ കുട, വടി, ചെരിപ്പ്, വിശറി, പണം തുടങ്ങിയവ ദാനം ചെയ്തിട്ടേ ജലപാനം ചെയ്യുകയുണ്ടായിരുന്നുളളൂ. ഗുരുവായൂർക്ഷേത്രത്തിലും ഇന്നേ ദിവസം പ്രാധാന്യമർഹിക്കുന്നു. ജൈനമതവിശ്വാസികളും‍ അക്ഷയ തൃതീയ ഒരു പുണ്യദിവസമായി കരുതുന്നു. 
            വിഷ്ണുധർമസൂത്രത്തിലാണ് അക്ഷയതൃതീയയെക്കുറിച്ചുള്ള ആദ്യത്തെ പരാമർശം കാണുന്നത്. അന്ന് ഉപവസിക്കുകയും വിഷ്ണുവിന് അന്നം നിവേദിക്കുകയും പിന്നീട് അതുകൊണ്ട് അഗ്നിയെ പ്രീതിപ്പെടുത്തിയശേഷം ദാനം ചെയ്യുകയും വേണമെന്ന് അതിൽ പ്രസ്താവിച്ചിട്ടുണ്ട്. സർവപാപമോചനമാണു ഫലം. അന്നേ ദിവസം നേടുന്ന പുണ്യം അക്ഷയമായിരിക്കും. മത്സ്യപുരാണത്തിലും (അധ്യാ. 65) നാരദീയപുരാണത്തിലും (അധ്യാ. 1) അക്ഷയതൃതീയയെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്. ഭവിഷ്യോത്തരത്തിലും (അധ്യാ. 30: 2-3) അന്നു ചെയ്യപ്പെടുന്ന സ്നാനം, ദാനം, ജപം, ഹോമം, സ്വാധ്യായം, പിതൃതർപ്പണം എന്നീ കർമങ്ങൾ അക്ഷയഫലപ്രദമാണെന്നു പറഞ്ഞിരിക്കുന്നു.

സ്നാനം, ദാനം, തപോ, ഹോമഃ സ്വാധ്യായഃ പിതൃതർപ്പണം,
യദസ്യാം ക്രിയതേ കിഞ്ചിത്
സർവം സ്യാത്തദിഹാക്ഷയം.
അദൌ കൃതയുഗസ്യേയം
യുഗാദിസ്തേന കഥ്യതേ.
അസ്യാം തിഥൌ ക്ഷയമുപൈതി ഹുതം ന ദത്തം
തേനാക്ഷയാ ച മുനിഭിഃ കഥിതാ തൃതീയാ'.
(ഭവിഷ്യോത്തരം 30.19)
അന്നാണ് കൃതയുഗം ആരംഭിച്ചിട്ടുള്ളത് എന്നും അന്ന് അനുഷ്്ഠിക്കുന്ന കർമങ്ങളുടെ ഫലം അക്ഷയമാകയാലാണ് ആ തിഥിക്ക് അക്ഷയതൃതീയ എന്നു പേരുണ്ടായതെന്നും മേൽ ഉദ്ധരിച്ചതിൽനിന്നു മനസ്സിലാക്കാം. യുഗാദിതിഥികളിൽ ശ്രാദ്ധം പിതൃക്കൾക്കു പ്രത്യേകം പ്രീതികരമായതുകൊണ്ട് അക്ഷയതൃതീയ ഈ വക കർമങ്ങൾക്കു ഏറ്റവും പറ്റിയതാണ്. (യുഗാദിതിഥികളിൽ ചെയ്യുന്ന ശ്രാദ്ധത്തിൽ പിണ്ഡം നിഷേധിക്കപ്പെട്ടിട്ടുണ്ട്.)
വർഷത്തിലെ ഏറ്റവും ആദരണീയങ്ങളായ തിഥികളിൽ അക്ഷയതൃതീയ ഉൾപ്പെടുന്നു. ദേവൻമാർക്കുപോലും ഇതു വന്ദനീയമാണ് എന്നു പ്രകീർത്തിക്കപ്പെട്ടിരിക്കുന്നു. അന്ന് യവം കൊണ്ടു ഹോമം നടത്തുകയും വിഷ്ണുവിന് അർച്ചിക്കുകയും ദ്വിജാദികൾക്കു യവം ദാനം ചെയ്യുകയും ശിവൻ, ഭഗീരഥൻ മുതലായവരെയും ഗംഗ, കൈലാസം എന്നിവയെയും പൂജിക്കുകയും ചെയ്യണമെന്നു ബ്രഹ്മപുരാണത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. പരശുരാമൻ ജനിച്ചത് അക്ഷയതൃതീയയിലാകയാൽ ആ ദിവസം പരശുരാമരൂപമുണ്ടാക്കി പൂജിക്കുന്ന സമ്പ്രദായം ഭാരതത്തിലെങ്ങുമുണ്ട്. അക്ഷയതൃതീയയ്ക്ക് എല്ലാ ക്ഷേത്രങ്ങളിലുംതന്നെ വിശേഷാൽ പൂജകൾ നടക്കാറുണ്ട്.
             അക്ഷയ എന്ന വിശേഷണം ചില പ്രത്യേകവിശ്വാസങ്ങളെ ആധാരമാക്കി ചതുർഥി, സപ്തമി, അമാവാസി തുടങ്ങിയ തിഥികളോടും ചേർത്തു പ്രയോഗിക്കാറുണ്ട്. ചൊവ്വാഴ്ചയും ശുക്ളചതുർഥിയും കൂടിയത് അക്ഷയചതുർഥിയും ഞായറാഴ്ചയും കറുത്തവാവും ചേർന്നത് അക്ഷയ-അമാവാസിയുമായി കരുതിപ്പോരുന്നു. ഈ ദിവസങ്ങളിൽ ചെയ്യുന്ന പുണ്യകർമങ്ങളുടെ ഫലം ക്ഷയമില്ലാത്തതാണെന്ന സങ്കല്പമാണ് ഈ സംജ്ഞകൾക്ക് ആസ്പദം.
   കടപ്പാട്  - ഗൂഗിൾ 

Saturday, April 27, 2013

ജീവിത തോണി






കാലമാം സാഗരമിതില്‍ .
ജീവിത നൗക തുഴഞ്ഞു ഞാൻ
വിധിയോട് പൊരുതി മുന്നേറവേ,
തോറ്റു കൊടുക്കാന്

മനസ്സില്ലായെന്നു പറഞ്ഞതിന്
വീണ്ടും വിധിയെന്നെ തോൽപ്പിച്ചു.

മനസ്സ് മുറിക്കുന്ന മുദ്രകൾ
ചാർത്തി വിളിച്ചൂ ലോകം.
വഴി പിഴച്ചവളെന്നും, വേശ്യയെന്നും.


ജീവിത വീഥിയിൽ പാറി നടക്കവേ
പാതി തളർന്നു വീണു പോയവൾ,
ഒരു കൈത്താങ്ങിനായി
യാചിച്ചു പോയതാണ്
അതിനു വേണ്ടിയിവൾ ചെയ്ത തെറ്റ്..


ജീവിതം തന്നെയൊടുക്കീടുവാൻ,
തോന്നിയ നിമിഷങ്ങളില്‍,
മനസ്സ് മരവിപ്പിച്ച അപവാദങ്ങൾ തൻ ചുഴിയിൽ
പിന്നെയും നീറി പുകഞ്ഞുവെങ്കിലും.
തോൽക്കാൻ മനസ്സില്ലാതെ
ജീവിക്കുവാൻ കാട്ടിയ തന്റേടത്തിന്
അഹങ്കാരമെന്നു പേർ ചാർത്തി.


വാക്കാം കല്ലുകൾ കൊണ്ടെറിഞ്ഞു.
കരളു മുറിച്ചു രസിച്ചൂ പിന്നേയും
ക്രൂര മുഖങ്ങൾ ...

എങ്കിലും കണ്ടു ഞാനൊത്തിരി
കാരുണ്യത്തിൻ മുഖങ്ങൾ
മണ്ണിൽ മരിക്കാത്ത ദയയുടെ തണലുകൾ.


ക്രിസ്തുവിനെ ക്രൂശിച്ചൊരീ ലോകം
എന്നേയും ക്രൂശിലേറ്റവേ,
സങ്കടക്കടലിൽ ആണ്ടു ഞാൻ.
കപടത നിറഞ്ഞൊരീ ലോകത്തിൽ
കാപട്യമില്ലാത്ത മുഖങ്ങൾ തിരഞ്ഞു നടക്കവേ.

അർത്ഥ ശൂന്യമാം സഹതാപ -
ചുഴിയിൽ പുളഞ്ഞു ഞാൻ .
വിധിയോട് പൊരുതി തളർന്ന എൻ മനം,
വിധി തൻ ആനന്ദ നൃത്തവും കണ്ടു


വീണ്ടുമൊരിറ്റു ശക്തിയാര്‍ജ്ജിച്ചൊരെന്‍ മനം
പൊരുതുവാന്‍ തന്നെ ഉറച്ചീടവേ,
ജീവിത വിജയം പ്രതീക്ഷയായ്
മുന്നില്‍ കണ്ടു ഞാൻ ...
പതിയെ അലിയുന്നു ജീവിത സാഗരമിതിൽ .....


( ഞാന്‍ ആദ്മായി എഴുതിവിയാണ്‍ . എന്തെങ്കിലും പോരായ്കള്‍ ഉണ്ടെങ്കില്‍ ക്മിക്ണം . തിനെ രൂത്തില്‍ ആക്കി ന്ഷാലിയ്ക്കും ഈ അത്തില്‍ ന്ദി രേഖപ്പെടുത്തി കൊള്ളുന്നു )

Wednesday, March 27, 2013

ജീവിത മാറ്റം

വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നതിനു  ഒരു വഴിയില്ലാതെ ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ട്. അവസാനം തിരുവനന്തപുരത്തു  ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അവിടെ വച്ചു  വികലാംഗ ക്ഷേമ സമിതിയിലെ ചേട്ടനൊക്കെ ഇടപ്പെട്ടു പകരം വസ്തു കൊടുത്തു ഒരു വീല്‍ ചെയര്‍ പോകുന്നതിനുള്ള വഴി  കിട്ടി. പിന്നെ എല്ലാം പെട്ടെന്നു ആയിരുന്നു .
വഴി വന്നതിനു ശേഷം വീട്ടില്‍ നിന്നും പുറത്തിറങ്ങണം എന്ന ആഗ്രഹം കൂടി കൂടി വന്നു . അവസാനം എന്നിയ്ക്കു ഫേസ് ബുക്കിലെ കൂട്ടുകാര് എല്ലാവരും കൂടി ചേര്‍ന്നു ഒരു ഇലക്ട്രോണിക്  വീല്‍ ചെയര്‍ വാങ്ങി തന്നു . ശരിയ്ക്കും അതു കൊണ്ട് എനിയ്ക്ക് ഒരു പാട് പ്രയോജനങ്ങളുണ്ടായി . .
 ഞാന്‍ ഒരു പാട് കാലമായി ആഗ്രഹിക്കുന്നതാണ്‍ തോന്നയ്ക്കല്‍ സായ് ഗ്രാമത്തില്‍ ഒന്നു പോകണമെന്നു . ഈ വീല്‍ ചെയര്‍ കിട്ടിയതിന്‍റെ ഫലമായി എനിയ്ക്കു  സായ് ഗ്രാമത്തില്‍ പോകാന്‍ പറ്റി .






ഫേസ് ബുക്കു കൂട്ടുകാര്‍ വാങ്ങി തന്ന മോട്ടോര്‍ ഘടിപ്പിച്ച   വീൽ  ചെയർ 



സായ് ഗ്രാമത്തിന്റെ കവാടം



























 അന്ന് അവിടെ വിൽ പാട്ട് ഉണ്ടായിരുന്നു. ഞാന് ആദ്യമായാണ്‍ വിൽ പാട്ട് കേള്‍ക്കുന്നതു







അന്ന്  അവിടെ സായ് ഗ്രാമോത്സവം നടക്കുകയായിരുന്നു



























അവിടെ വച്ചു ഒത്തിരി കാലങ്ങള്ക്കു ശേഷം ഞങ്ങളെ പഠിപ്പിച്ച  പാട്ട് സാറിനെ കണ്ടു. പിന്നെ പൂർണ്ണ  ചന്ദ്രനേയും, കായം കുളം ബാബു ചേട്ടനേയും , കുടുംബത്തേയും കാണാൻ  പറ്റി  . പക്ഷേ  അവർ എന്നെ കണ്ടില്ല
എനിയ്ക്ക് ഒത്തിരി  സന്തോഷമായി . പുറത്തൊക്കെ  ഇത് പോലെ പോകാൻ കഴിയുന്നതിൽ .
 നന്ദി എന്റെ എല്ലാ കൂട്ടുകാര്ക്കും .