Wednesday, March 30, 2011

മഴ







                         പുറത്തു  നല്ല മഴ പെയ്യുന്നുണ്ടായിരുന്നു . മീരയ്ക്കു എണിക്കാന്‍ മടി തോന്നി . കുറച്ചു നേരം  കു‌ടി  അവള്‍  പുതപ്പിനടിയിലേക്കു  നുണ്ട്  കയറിയ ശേഷം  മെല്ലെ  എണിറ്റു. ശബ്ദങ്ങള്‍  ഒന്നും  കേള്‍ക്കാനില്ല .  മീര  മെല്ലെ  അടുക്കളയിലേയ്ക്ക്  വന്നു  അവിടെ നോക്കി . എന്നും അടുക്കളയില്‍  ഉണ്ടാകാറുള്ള അമ്മയെ അവിടെയൊന്നും  കണ്ടില്ല . അവള്‍ വേഗം അവിടെ നിന്ന് അടുത്ത മുറിയിലേയ്ക്ക് വന്നു നോക്കിയപ്പോള്‍  അമ്മ അതാ നിലത്തു  വീണു കിടക്കുന്നു . അവള്‍ അമ്മയെ വിളിച്ചു എങ്കിലും അവര്‍ക്ക്  അനക്കമൊന്നും  ഉണ്ടായിരുന്നില്ല .  മീര പെട്ടന്ന് അടുക്കളയിലേയ്ക്ക്  ഓടി  കുറച്ചു വെള്ളവുമായി അമ്മയുടെ അരികില്‍  എത്തി . എന്നിട്ടവള്‍  ആ  വെള്ളം  അമ്മയുടെ  മുഖത്ത്  തളിച്ചു  അമ്മയെ വിളിച്ചു . അതാ  അമ്മ പതിയെ  മിഴികള്‍ തുറക്കുന്നു . അമ്മയെയും കൊണ്ട് മീര കിടപ്പുമുറിയിലെയ്ക്ക് വന്നു അമ്മയെ കിടക്കയില്‍ കിടത്തിയശേഷം  അടുക്കളയിലേയ്ക്ക്  വന്നു.                                                                                                                          മീരക്ക് വല്ലാതെ കരച്ചില്‍ വരുന്നുണ്ടായിരുന്നു .  വന്ന കരച്ചിലിനെ  അടക്കിനിര്‍ത്തി  അവള്‍ ചായയ്ക്ക്  വെള്ളം അടുപ്പത് വച്ച്  ചായ ഉണ്ടാക്കി  അമ്മക്ക് കൊടുത്ത ശേഷം  അവള്‍ തന്‍റെ കിടപ്പുമുറിയിലെയ്ക്ക്  വന്നു കിടക്കയില്‍  ഇരുന്നു .  ഈയിടെയായി  അമ്മക്ക് തന്നെക്കുറിച്ച്  ഓര്‍ത്തു വളരെ പ്രയാസം  ആണ് .  അയാളെ  കണ്ടുമുട്ടാതിരുന്നു  എങ്കില്‍ ഒരുപക്ഷേ തന്‍റെ  ജീവിതത്തില്‍  ഇത്രയധികം പ്രയാസങ്ങള്‍  ഉണ്ടാകുമായിരുന്നില്ല .  മീരയുടെ  ചിന്തകള്‍  അഞ്ചു  വര്‍ഷങ്ങള്‍ക്കു  പിന്നിലോട്ടു  സഞ്ചരിച്ചു . അന്ന് താന്‍ സുന്ദരിയായിരുന്നു . ആരേയും കൊതിപ്പിക്കുന്ന സൌന്ദര്യം .  ബിരുദത്തിനു  പഠിക്കുമ്പോള്‍ ആണ്  മീര സലീമിനെ പരിചയപ്പെടുന്നത് . ഒരു  കൂട്ടുക്കാരിയാണ്  അയാളെ  അവള്‍ക്ക്  പരിചയപ്പെടുതികൊടുത്തത് . ആ  പരിചയം  ഒരു  പ്രണയം  ആയി  മാറാന്‍  അധികക്കാലം  വേണ്ടി  വന്നില്ല.                                                                                             ബിരുദാനന്തര ബിരുദത്തിനു  പഠിക്കുന്ന ആളാണ്  സലീം.  വ്യത്യസ്ത മത  വിഭാഗക്കാരാണ്  എന്നറിഞ്ഞിട്ടും  ആ ബന്ധത്തിന്  ഒരു  കോട്ടവും  സംഭവിച്ചില്ല . എന്താണ് തന്നെ അയാളിലെയ്ക്ക് ആകര്‍ഷിച്ചത് . സലീമിനെക്കാള്‍  സുന്ദരന്മാരായ  പല  ആണ്‍ കുട്ടികളും  ആ കലാലയത്തില്‍  ഉണ്ടായിരുന്നു .  ഒരു പക്ഷേ തന്നെ പോലെ  ദുഃഖം  അനുഭവിക്കുന്ന  ഒരാളായതിനാലാകാം . അല്ലെങ്കില്‍  അയാളുടെ  വാഗ്ചാരുത ആവാം . ഏതായാലും  ആ ബന്ധം  നാള്‍ക്കുനാള്‍  ശക്തിയായി  കൊണ്ടിരുന്നു .  പക്ഷേ  കലാലയത്തില്‍  ആരും  ഒന്നും അറിയാതിരിക്കാന്‍  അവര്‍  പ്രേത്യകം ശ്രദ്ധിച്ചു .  അങ്ങനെയിരിക്കെ  അവര്‍ പ്രതിക്ഷിച്ച  ആ ദിവസം  വന്നെത്തി . കലാലയത്തിനോട്  വിട  പറയേണ്ടുന്ന  ആ  നിമിഷം .  ആ  കലാലയത്തിന്റെ  വാകമര  ചോട്ടിലിരുന്നു  സംസാരിക്കുകയാണ്  സലീമും , മീരയും .  സംസാരത്തിന്റെ  അവസാനം  അടുത്ത  ദിവസം  കാണാം  എന്ന് പറഞ്ഞു  അവര്‍ പിരിഞ്ഞു.                                                                                                                                                                             പിറ്റേന്ന്  സലീമും . മീരയും  തമ്മില്‍  കണ്ടു . അവര്‍ കുറെ  നേരം  സംസാരിച്ചു . അവസാനം  മീര  സലീമിനോട്  യാത്ര  ചോദിച്ചു . ഇനി   പരീക്ഷയ്ക്ക്  കാണാം  എന്ന്  പറഞ്ഞു  രണ്ടു പേരും  രണ്ടു വഴിയ്ക്ക് പോയി . പരീക്ഷാ  ദിവസങ്ങള്‍  ഓടിയോടി  കടന്നു പോയി .  അവസാന  ദിവസ  പരീക്ഷയും  വന്നു . മീര പരീക്ഷ എഴുതിക്കഴിഞ്ഞു  എത്തിയപ്പോള്‍   സലിം വാകമര ചോട്ടില്‍  കാത്തിരിക്കയായിരുന്നു .  കുറെ നേരം  അവര്‍ സംസാരിച്ചശേഷം  വിലാസങ്ങള്‍  പരസ്പരം  കൈമാറികൊണ്ട്  അവര്‍  പിരിഞ്ഞു . അവള്‍  മറയുന്നതും  നോക്കി  അവന്‍ നിന്നു. പിന്നെ  അവനും പതുക്കെ  നടന്നകന്നു.                                                                                                                 ഒരു  മാസം  കഴിഞ്ഞപ്പോള്‍ മീരക്ക്  സലീമിന്‍റെ  എഴുത്ത്  കിട്ടി . അവള്‍ക്കു  എന്തന്നില്ലാത്ത സന്തോഷം  തോന്നി .  ആ കത്ത്  വായിച്ചതിനു ശേഷം  അവള്‍ അതിനു  മറുപടി  അയച്ചു . അങ്ങനെ  എഴുത്തുകളിലൂടെ  അവര്‍ സന്ദേശങ്ങള്‍  കൈമാറി കൊണ്ടിരുന്നു .  അങ്ങനെയിരിക്കെ  സലീമിന്‍റെ  കത്തുകള്‍  മീരയ്ക്കു കിട്ടാതെയായി .  അവള്‍ ഒരുപാടു  കത്തുകള്‍  അയച്ചു  എങ്കിലും  പിന്നീടു  ഒരു കത്തിനും അവള്‍ക്കു മറുപടി കിട്ടിയില്ല .  ആഴ്ചകള്‍  മാസങ്ങളായും , മാസങ്ങള്‍  വര്‍ഷങ്ങളായും ഓടിയകന്നു  കൊണ്ടിരുന്നു . നീണ്ട  അഞ്ചു  വര്‍ഷങ്ങള്‍  കഴിഞ്ഞിരിക്കുന്നു . സലീമിന്‍റെ  എഴുത്ത്  ഇതിനിടെ  ഒരിക്കല്‍ പോലും  അവള്‍ക്കു  കിട്ടിയിട്ടില്ല .  ഈ അടുത്ത്  ആ  ഞെട്ടിപ്പിക്കുന്ന  സത്യം  ഒരു  കൂട്ടുക്കാരി  പറഞ്ഞു  മീര അറിഞ്ഞു .  സലീമിന്‍റെ  വിവാഹം  കഴിഞ്ഞു എന്ന് . അവള്‍ക്കു  അത്  താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു .                                                                                                                                                                 അമ്മയുടെ  വിളി കേട്ട് മീര  പെട്ടെന്ന്  ചിന്തയില്‍  നിന്നു  ഞെട്ടിയുണര്‍ന്നു . അവള്‍  പുറത്തേക്കു  നോക്കി. പുറത്തു  മഴയുടെ  ശക്തി  കുറഞ്ഞിരിക്കുന്നു . എന്നാല്‍ തന്‍റെ മനസ്സില്‍  അതിനെക്കാള്‍  അതിശക്തമായ  മഴ പെയ്യുന്നത്  അവള്‍ അറിയുന്നുണ്ടായിരുന്നു .                                                                                                                                                  ( ഇതു  ഞാന്‍ 2001 -ല്‍ എഴുതിയ  കഥയാണ് . അന്ന്  ഞാന്‍ ഒരേ  കിടപ്പ്  ആയിരുന്നു . എപ്പോള്‍ ഇതിനെ  ഇങ്ങനെ ഒക്കെ  രൂപപ്പെടുത്തിയെടുത്തു .  എന്തെങ്കിലും  പോരായ്മ  ഉണ്ടെങ്കില്‍  എല്ലാവരും  എന്നോട്  ക്ഷെമിക്കുക )                    

Friday, March 25, 2011

യാത്ര




            ഞാന്‍ മുന്‍പ്  സുചിപ്പിച്ചത്‌  പോലെ  വളരെ  യാദൃശ്ചിക സംഭവങ്ങളാണ്  എന്റെ  ജീവിതത്തില്‍  ഉണ്ടാകുന്നതു എന്ന് . അങ്ങനെ ഒരു സംഭവം  എന്‍റെ  ജീവിതത്തില്‍ ഈ വര്‍ഷം ജനുവരി 2 നു  ഉണ്ടായി . കൊച്ചി  നഗരം  കാണാന്‍  ഒരു  അവസരം  കിട്ടി . മനോഹരമായ  കൊച്ചി നഗരം .          
                                                                                                               എന്‍റെ വീട്ടില്‍ നിന്ന് വളരെ കഷ്ട്ടപ്പെട്ടു  എന്നെ  റോഡില്‍ കയറ്റി . അവിടെ  എന്നെ കാത്തു കിടന്ന  ടാക്സിയില്‍  ഞാനും  അമ്മയും  കൂടെ 7.30 നു ഇവിടെ  നിന്ന് കൊച്ചിയില്‍  ഫേസ് ബുക്ക്‌  കൂട്ടുക്കാരുടെ  കൂട്ടായിമയില്‍ പങ്കെടുക്കാന്‍  പോയി . ഞാന്‍  മുന്‍പ്  പോയ  വഴികളിലുടെ  യാത്ര  ചെയ്തപ്പോള്‍  മനസ്സില്‍  സന്തോഷവും , സങ്കടവും ഒരുപോലെ  ഉണ്ടായി .ആറ്റിങ്ങലൂടെ സഞ്ചരിച്ചപ്പോള്‍  അറിയാതെ എന്‍റെ  കണ്ണുകള്‍  ആറ്റിങ്ങല്‍  ഗവണ്മെന്റ് കോളേജില്‍  ഉടക്കി .                           കൊല്ലം ജില്ലയിലുടെ  യാത്ര  ചെയ്തപ്പോള്‍  ഭുമി  താണ്‌ കാര്‍  അതിനടിയിലെയ്ക്ക്  പോകും  എന്നെനിക്കു  തോന്നി . കണ്ണുകള്‍  മുറുകെ  അടച്ച  ഞാന്‍  കണ്ണുകള്‍  തുറന്നപ്പോള്‍  ഭാഗ്യം  ഒന്നും സംഭവിച്ചില്ല .  കൊല്ലം- കായംകുളം  റൂട്ട്  പൊട്ടി പൊളിഞ്ഞു  കിടക്കുകയാണ് .              
                
ആരോഗ്യം ഉള്ള  ഒരാള്‍ യാത്ര ചെയ്യുമ്പോള്‍  തന്നെ ബുദ്ധിമുട്ട്  ഒരുപാടു ഉണ്ടാകും . അപ്പോള്‍ എന്നെപ്പോലുള്ള ആള്‍ക്കാര്‍ യാത്ര  ചെയ്യുമ്പോള്‍ എന്താണ്  സംഭവിക്കുന്നത്‌  എന്ന് പറയേണ്ടതില്ലല്ലോ ?        
                                                                                                                                                                                                                                 ഞാന്‍ ആകാശവാണി വഴി പരിചയപ്പെട്ട  ഒരു കുടുംബം  എന്നെ കാണുന്നതിനുവേണ്ടി  കായംകുളത് കാത്തു നില്‍ക്കുന്നുണ്ടായിരുന്നു .എക്സയിസില്‍ ആണ് ആ അങ്കിള്‍  ജോലി  ചെയ്യുന്നത് .കുറെ നല്ല സ്ഥലങ്ങള്‍  കാണുവാന്‍  ഈ യാത്രയിലുടെ എനിക്കു കഴിഞ്ഞു. കൊച്ചിന്‍ ഷിപ്പിയാര്‍ഡും ,അംബരചുംബികളായ കുറെ  കെട്ടിട  സമുച്ചയങ്ങളും , കുറെ  കായലുകളും  ഞാന്‍ കണ്ടു . എറണാകുളം  സൌത്ത്  ബി .റ്റി. എച്ച്  ഹോട്ടലില്‍  വച്ചായിരുന്നു  പരിപാടി . കൈലാഷ് (നീലത്താമര ഫെയിം ) ആണ്  പരിപാടി  ഉത്ഘാടനം  ചെയ്തത് . എന്നെ കാത്തു  ഹോട്ടലിനു  മുന്നില്‍  ഫേസ് ബുക്ക്‌  സംഘാടകരില്‍  ഒരാളായ  കൊട്ടാരക്കരയുള്ള   ബിജു ചേട്ടന്‍  കാത്തു നില്പുണ്ടായിരുന്നു.                                                                                                                                                                                                                                                                                                                                               പല  മേഖലയില്‍  ജോലി  ചെയ്യുന്ന ആള്‍ക്കാരെയും , പല സ്ഥലങ്ങളില്‍  നിന്നുവന്ന  ആള്‍ക്കാരെയും  പരിചയപ്പെടാന്‍ പറ്റി.  12.45 നു  ആണ് ഞാന്‍ അവിടെ എത്തിയത് . ബാന്‍ഗ്ലൂര്‍  നിന്ന് വന്ന സോഫി ചേച്ചി, എറണാകുളം  കോടതിയില്‍  ജോലി  ചെയ്യുന്ന സക്കീന  ചേച്ചി , കാലിക്കറ്റില്‍ നിന്നുള്ള ശൈലേഷ് ചേട്ടന്‍ , കൊട്ടാരക്കര  ബിജു ചേട്ടന്‍ , ദുബായില്‍  നിന്ന് വന്ന  ബിനു ജോണ്‍ , എറണാകുളത്തിന്റെ  മുത്തായ  റൊണാള്‍ഡ്  ചേട്ടന്‍ , ഖത്തറില്‍  നിന്ന് വന്ന സന  ചേച്ചി , ആലുവയില്‍  നിന്നുള്ള  ഷറഫുദീന്‍ ഹൈദര്‍ , ആലപ്പുഴ  ഉണ്ണി , എന്നെ  ഈ  പരിപാടിയില്‍  പങ്കെടുപ്പിക്കാന്‍  കൂടുതല്‍  താല്പര്യം  കാണിച്ച കൊല്ലത്ത് നിന്നുള്ള  സലിം  ഇക്ക  ഇവരെയൊക്കെ  പരിചയപ്പെടാന്‍ പറ്റി .          
                                                                                                                                                         പിന്നെ  കലാപരിപാടികള്‍  ഉണ്ടായിരുന്നു  അതില്‍ എന്നെ ഏറ്റവും  ആകര്‍ഷിച്ചത്  ഒരാള്‍ തന്നെ ആണിന്റെയും, പെണ്ണിന്റെയും  ശബ്ദത്തില്‍  പാടിയതാണ് .പിന്നെ അടിപൊളി  സദ്യയും  ഉണ്ടായിരുന്നു . പക്ഷേ എനിക്ക്  സദ്യ  ഉണ്ണാന്‍ പറ്റാത്തത്  ഞാന്‍   ആയുര്‍വേദ  മരുന്ന്  കഴിക്കുന്നതുകൊണ്ടായിരുന്നു.  വിവിധ  മാധ്യമപ്രവര്‍ത്തകരും  ഉണ്ടായിരുന്നു . അവരുമായി  സംസാരിക്കുന്നതിനും  കഴിഞ്ഞു .                                                             എനിയ്ക്ക്  കമ്പ്യൂട്ടര്‍  വാങ്ങി തന്ന  ലാലാ  ധുജ കോഴിക്കോടിനും , അതിന്‍റെ യു . പി , എസ്  വാങ്ങി തന്ന  മന്‍സൂര്‍ ഹംസ  കോഴിക്കോടിനും എന്‍റെ ഹൃദയം  നിറഞ്ഞ  നന്ദി  ഉണ്ട് . എന്നെ  സഹായിച്ച  എല്ലാപേര്‍ക്കും  ഈശ്വരന്‍റെ പ്രത്യേക  അനുഗ്രഹം  ഉണ്ടാകട്ടെ .                                                                                                                                                                       എന്തായാലും 2011 എന്നെ സംബന്ധിച്ചിടത്തോളം   ഒരുപാട്   സന്തോഷമുള്ള  വര്‍ഷമാണെന്ന്  തോന്നുന്നു . കൊച്ചി  നഗരവും,  അവിടെവച്ചു  പരിചയപ്പെട്ട   കുറെ   നല്ലവരായ  കൂട്ടുകാരും  എന്‍റെ  മനസ്സില്‍   തങ്ങിനില്‍ക്കുന്നു . അതുപോലെ  ഈ  വര്‍ഷം  തന്നെ  11  വര്‍ഷങ്ങള്‍ക്കുശേഷം   എന്‍റെ  കുഞ്ഞമ്മയുടെ  മകന്‍റെ   കല്യാണത്തിനും   പങ്കെടുക്കുവാനും   കഴിഞ്ഞു . അതുപോലെ  തന്നെ ജനുവരി 30 നു  എനിയ്ക്കു  പ്രിഥ്വിരാജ്  ഫാന്‍സ്കാരുടെ  വകയായി   ആറ്റിങ്ങലില്‍ വച്ച്  ഒരു  പരിപാടി  ഉണ്ടായിരുന്നു . അതിലും  പങ്കെടുക്കുവാന്‍  കഴിഞ്ഞു . അവരുടെ  വകയായി  ഒരു  വീല്‍  ചെയര്‍  ഉണ്ടായിരുന്നു .അത്  പ്രിഥ്വിരാജ്  ആണ്  എനിയ്ക്കു തന്നത് .  ആ  പരിപാടിയില്‍ വച്ച്  എനിയ്ക്കു  പല താരങ്ങളെയും  കാണുവാന്‍ കഴിഞ്ഞു . മല്ലിക സുകുമാരന്‍ , മീര നന്ദന്‍ , റീമ കല്ലിങ്കല്‍ , സംവൃത സുനില്‍ , ആന്‍ അഗസ്റ്റിന്‍ , രഞ്ജിനി ഹരിദാസ്‌ , അബി,  രമേശ്‌ പിഷാരടി ,  പാട്ടുകാരനായ  സുദീപ്കുമാര്‍ , പാട്ടുകാരികളായ  വിദ്യ , അഖില ആനന്ദ് , നടിമാരായ  അര്‍ച്ചന , സുമി ,അര്‍ച്ചന കവി, സംഗീത, സരയു സംവിധായകന്‍ ആയ   ദീപക്  ദേവ് , സംവിധായകനായ  രഞ്ജിത്ത് എന്നിവരെയും  കണ്ടു . പ്രിത്വിരാജിനു  ഞാനുണ്ടാക്കിയ  പൂവ്  കൊടുത്തു . പൊതുവേ 2011 എന്നെ സംബന്ധിച്ച്  വളരെ നല്ലൊരു  വര്‍ഷമായിരുന്നു .
















                             

Friday, March 18, 2011

കനിവുതേടി


                                                         തിരുവനന്തപുരം  ജില്ലയിലെ  കാട്ടാക്കട  എന്ന  സ്ഥലത്ത്  വാടകയ്ക്ക്  താമസിക്കുന്ന  ആളാണ്  രാധാകൃഷ്ണന്‍. ആ  ചേട്ടന്‍റെ വീട്ടില്‍  അച്ഛനും , അമ്മയും, ചേട്ടനും , ചേട്ടത്തിയും , ചേട്ടന്‍റെ കുഞ്ഞും   ഉണ്ട് . രാധാകൃഷ്ണന്‍  ചേട്ടന്‍  കഴിഞ്ഞ  10 വര്‍ഷം ആയി  തളര്‍ന്നു  കിടക്കുകയാണ് . ഒന്ന് എണീറ്റ്‌  ഇരിക്കാന്‍  പോലും കഴിയില്ല . ഒരേ  കിടപ്പിലാണ് ആ ചേട്ടന്‍ . പരസഹായം  ഇല്ലാതെ  ഒന്നിനും കഴിയുകയില്ല . ആ ചേട്ടനെ കുറിച്ച് എനിക്ക്  അറിയാവുന്ന  കുറച്ചു  കാര്യങ്ങള്‍  ഞാന്‍ ഇവിടെ കുറിക്കുന്നു .                           

                                                                                                                                                                                                                                                      28  വയസ്സ് ഉള്ളപ്പോള്‍ കേബിള്‍   ജോലിക്കായി  പടികള്‍  കയറുമ്പോള്‍  കാല്‍  തെന്നി  വീണു . വീഴിച്ചയുടെ  ആഘാതത്തില്‍  നട്ടെല്ല്  പടികളില്‍  തട്ടിയതിന്‍ ഫലമായി  നട്ടെല്ലിനു  ക്ഷതം   സംഭവിക്കുകയും  സ്പൈനല്‍ കോഡിന്റെ ഞരമ്പുകള്‍ക്കു  മുറിവേല്‍ക്കുകയും  ചെയ്തു . ഒന്ന്  ആലോചിച്ചു  നോക്കു  ആ ചേട്ടന്‍റെ  അവസ്ഥ . പ്രതിക്ഷയോടെ   ചികിത്സ  തുടങ്ങി . പക്ഷേ വിധി  അവിടെയും  ചേട്ടനെ  തോല്‍പ്പിച്ചു . ചികിത്സകള്‍  കൊണ്ട്  യാതൊരു  പ്രയോജനവും ഉണ്ടായില്ല .       കിടക്കയില്‍  കിടന്നു  കൊണ്ട്  തന്നെയാണ്  പ്രാഥമിക  ആവശ്യങ്ങള്‍  എല്ലാം  നിറവേറ്റുന്നതു . സഹായിക്കേണ്ട മാതാപ്പിതാക്കളും രോഗികള്‍  ആണ് . അച്ഛന്  നിക്കോട്ടിന്റെ  അളവ് കൂ ടിയത്തിന്റെ  ഫലമായി  ഒരു കാല്‍ മുറിച്ചു  മാറ്റേണ്ടി  വന്നു . കുറച്ചു നാളുകള്‍ക്കു ശേഷം അച്ഛന്‍  മരിക്കുകയും ചെയ്തു .  പിന്നെ അമ്മക്ക്  പ്രഷറും , ഷുഗറും  വാര്‍ദ്ധക്യ  സഹജമായ  അസുഖങ്ങള്‍  വേറെയും . ചേട്ടന്‍ ഒരു   സിമന്‍റ് കട യില്‍  ജോലി                                                                                                                        ചേട്ടന്‍റെ  ചെറിയ  വരുമാനവും  പിന്നെ  നല്ലവരായ  കുറെ  നാട്ടുക്കാരുടെയും , കൂട്ടുകാരുടെയും  സഹായങ്ങളും  കൊണ്ട്  ആണ്  ഇന്നു  ആ  കുടുംബം  മുന്നോട്ടു  പോകുന്നത് . ഇപ്പോള്‍   പ്രതിക്ഷയോടെ ജിവിതത്തെ നോക്കി  കാണുന്ന രാധാകൃഷ്ണന്‍  ചേട്ടന്‍  അതിനെക്കാള്‍  പ്രതിക്ഷയോടെ   ഇപ്പോള്‍  കോട്ടയത്തെ  ഡോക്ടറുടെ   ചികിത്സ  തുടങ്ങിയിരിക്കയാണ് . ആഹാരം  പോലും  തനിയെ  കഴിക്കാന്‍  ആ  ചേട്ടന്  കഴിയില്ല .  അമ്മയാണ്  കൊച്ചുക്കുട്ടികള്‍ക്ക്  കൊടുക്കുന്നതുപോലെ ഭക്ഷണം  വാരി കൊടുക്കുന്നത് . അമ്മക്ക്  എന്തെങ്കിലും   അസുഖം  വന്നു  ആശുപത്രിയില്‍  കിടക്കേണ്ടി  വന്നാല്‍  ഈ  ചേട്ടന്‍റെ കാര്യങ്ങള്‍ എല്ലാം  കുഴയും . മുത്രം  പോകുന്നതിനു  വേണ്ടി  ട്യൂബ്  ഇട്ടിട്ടുണ്ട് . 25 ദിവസം  കൂടുമ്പോള്‍  ട്യൂബ്  മാറ്റുകയും  വേണം .  പുറത്തു  നിന്നാണ്  ഈ  സാധനങ്ങള്‍  എല്ലാം  വാങ്ങുന്നത് .  പാലിയേറ്റീവ്കെയറില്‍ നിന്നും  ഹോം  കെയര്‍  സൗകര്യം ചേട്ടന്  കിട്ടുന്നില്ല .

                                                            രാധാകൃഷ്ണന്‍  ചേട്ടന്‍റെ ഏക  ആശ്വാസം  കുറെ  പുസ്തകങ്ങളും , നല്ലവരായ  നാട്ടുകാരും , കൂട്ടുകാരും  ആണ് . പുസ്തകങ്ങളെ  ഏറെ  സ്നേഹിക്കുന്ന  ചേട്ടന്  കൂട്ടുകാര്‍  ഇടക്ക് പുസ്തകങ്ങള്‍  കൊണ്ട്  വന്നു കൊടുക്കും .  ഒരു  തുണ്ട്  ഭൂമി  പോലും  സ്വന്തം  ആയി  ഇല്ലാത്ത  ചേട്ടന്‍റെ  ഏറ്റവും  വലിയ  ആഗ്രഹമാണ്  കുറച്ചു  ഭുമി  എവിടെ എങ്കിലും വാങ്ങി  അതില്‍  ഒരു  കൊച്ചു  വീട്  വച്ച്   പ്രായമായ  അച്ഛനെയും , അമ്മയെയും  താമസിപ്പിക്കണം  എന്നുള്ളത് . പക്ഷെ അതിനു  കഴിയാത്തതില്‍  ചേട്ടന്  ഒത്തിരി  വിഷമം  ഉണ്ട് . തന്‍റെ പ്രായത്തിലുള്ളവര്‍  ജോലി  ചെയ്തു  അച്ഛനെയും , അമ്മയെയും  പോറ്റുന്നത് കാണുമ്പോള്‍ തനിക്കു  അതുപോലെ  ചെയാന്‍ പറ്റുന്നില്ലല്ലോ  എന്നോര്‍ത്ത്  ഒത്തിരി  പ്രയാസം  തോന്നാറുണ്ട് .                      

                                                                                                ചികിത്സ  മുന്നോട്ടു കൊണ്ടുപോകണം  എന്നും.  സ്വന്തമായി  ഒരു  വീടും,  വേണം  എന്നുള്ള ചേട്ടന്‍റെ  ആഗ്രഹവും  സഫലമാകട്ടെ  എന്നും ആത്മാര്‍ഥമായി   പ്രാര്‍ത്ഥിക്കാം . .                                                                                                                                                                                                                                                                                                                                                                   രാധാകൃഷ്ണന്‍  ചേട്ടന്‍റെ  ഫോണ്‍ നമ്പര്‍ ; 9497782893