Monday, October 24, 2011

ദീപാവലി

Malayalam Diwali Deepavali  Scrap




Malayalam Diwali Deepavali  Scrap







Malayalam Diwali Deepavali  Scrap







ഒരിക്കല്‍ കൂടി ദീപങ്ങളുടെ ഉത്സവമായ ദീപാവലി വരവായി . സന്തോഷത്തോടെ പടക്കങ്ങള്‍ പൊട്ടിച്ചും , പൂത്തിരി കത്തിച്ചും , തറ ചക്രം കറക്കിയും , മധുര പലഹാരങ്ങള്‍ പങ്കുവച്ചും ദീപാവലിയും നമുക്ക് ആഘോഷിക്കാം . എന്‍റെ എല്ലാ കൂട്ടുകാര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്‍

Sunday, October 23, 2011

ചലച്ചിത്ര ഗാനങ്ങള്‍ ഭാഗം 5

ചലച്ചിത്ര ഗാനങ്ങളില്‍ ഇംഗ്ലീഷ് മാസങ്ങള്‍ വരുന്ന ചില ഗാനങ്ങള്‍

അഞ്ജലി

രചന - ശ്രീകുമാരന്‍ തമ്പി
സംഗീതം - ജി . ദേവരാജന്‍
ആലാപനം‌ - കെ .ജെ .യേശുദാസ്

ജനുവരി രാവില്‍ എന്മലര്‍ വനിയില്‍
വിടരൂ സോമലാതേ പുല്‍കി പടരൂ പ്രേമലതേ

നവരാത്രി ലില്ലികള്‍ മുഖം പൊത്തി നില്ക്കുന്ന
ലാവണ്യ നവരംഗ നടയില്‍
ഏക ദീപിക എന്ന പോല്‍ തെളിയൂ
എനിക്കായ് പ്രഭ ചൊരിയൂ
ഒരു നിശബ്ദ സ്മരണയായെന്നും
ഓമനിക്കാന്‍ എനിക്കോമനിക്കാന്‍ (ജനുവരി രാവില്‍ )

മദന വികാരങ്ങള്‍ മദം പൊട്ടിയുണരുമെന്‍
മനസ്സിലെ മലര്മെത്ത വിരിയില്‍
രാഗ മാലിക തെന്നലായ് ഒഴുകൂ
രാവിന്‍റെ താളമാകൂ
ഒരു വസന്ത സ്മരണയായ് എന്നും ഓമനിക്കാന്‍
എനിക്കോമനിക്കാന്‍ (ജനുവരി രാവില്‍)

ഓമന

രചന - വയലാര്‍
സംഗീതം - ജി . ദേവരാജന്‍
ആലാപനം‌ - യേശുദാസ്

ജമന്തിപ്പൂക്കള്‍...
ജനുവരിയുടെ മുടിനിറയെ ജമന്തിപ്പൂക്കള്‍
എന്റെ പ്രിയതമയുടെ ചൊടിനിറയെ
സുഗന്ധിപ്പൂക്കള്‍..
സുഗന്ധിപ്പൂക്കള്‍.. ജമന്തിപ്പൂക്കള്‍...

മഞ്ഞുമൂടിയ മരതകങ്ങള്‍
ഒ ഓ ഒ ഓ..
ഈ മലമ്പുഴയിലെ മതിലകങ്ങള്‍
ഒ ഓ ഒ ഓ..
ആ മഞ്ഞില്‍ മുങ്ങിവരും പൂക്കാരീ...
ചൂടുമ്പോള്‍ ഉടലോടെ സ്വര്‍ഗത്തിലെത്തുന്ന
ചുവന്ന പൂവെന്നെ ചൂടിയ്ക്കൂ...നിന്റെ
ചുവന്ന പൂവെന്നെ ചൂടിയ്ക്കൂ....
ആ ആ ആ ആ.... ആ ആ ആ ആ..
(ജമന്തിപ്പൂക്കള്‍)

മുത്തുകെട്ടിയ നഖക്ഷതങ്ങള്‍
ഒ ഓ ഒ ഓ..
ഈ മലമ്പുഴയുടെ മാറിടങ്ങള്‍
ഒ ഓ ഒ ഓ..
ആ മുത്തു വാരിവരും പൂക്കാരീ...
ചാര്‍ത്തുമ്പോള്‍ സ്വപ്നങ്ങള്‍ നൃത്തംചവിട്ടുന്ന
ചുവന്ന മുത്തെന്നെ ചാര്‍ത്തിക്കൂ..നിന്റെ
ചുവന്ന മുത്തെന്നെ ചാര്‍ത്തിക്കൂ..
അ അ ആ .... അ അ ആ ആ ആ..

ഭാര്യാവിജയം

രചന - ശ്രീകുമാരന്‍ തമ്പി
സംഗീതം- എം . കെ . അര്‍ജ്ജുനന്‍
ആലാപനം - അമ്പിളി

രൂ..രുരു.... രൂ..രുരു....
ഏപ്രില്‍മാസത്തില്‍.. വിടര്‍ന്ന ലില്ലിപ്പൂ...
എന്റെ മനസ്സില്‍ മോഹസരസ്സില്‍ വിടര്‍ന്ന മദനപ്പൂ
രണ്ടും നിനക്കു തരാം എന്തുതരും പകരം
ഏപ്രില്‍മാസത്തില്‍...വിടര്‍ന്ന ലില്ലിപ്പൂ...

ഇതുവരെ കാണാത്ത പൂങ്കാവനങ്ങളില്‍
പൂത്തുമ്പിയാകാമോ...
ചിറകുകളില്ലാതെ പറക്കമോ...
ചിറകുകളില്ലാതെ പറക്കാമോ...
ചിലമ്പുകളണിയാതെ ആടാമോ..
ഓ ഓ ഓ ഓ ഓ...
(ഏപ്രില്‍മാസത്തില്‍...)

ഇതുവരെ പാടാത്ത മന്മഥഗാനത്തിന്‍
പല്ലവിയാകാമോ
താളത്തിന്‍ തരംഗിണി ആകാമോ
തളരുന്ന സിരകളെ തഴുകാമോ...
ഓ ഓ ഓ ഓ ഓ....
(ഏപ്രില്‍മാസത്തില്‍...).

നാട്ടുരാജാവ്‌

രചന - ഗിരീഷ്‌ പുത്തെഞ്ചേരി
സംഗീതം - എം . ജയചന്ദ്രന്‍
ആലാപനം - എം .ജി . ശ്രീകുമാര്‍ & സുജാത

മെയ്മാസം മനസ്സിനുള്ളിൽ
മഴത്തുള്ളിയായ് തുള്ളിത്തുളിയ്ക്കും
ചെറിപ്പൂക്കൾ ചിരിക്കാറ്റിൻ
ചെപ്പു തുറക്കാൻ പമ്മിപ്പറക്കും
കുക്കുക്കു കുയിൽക്കൂട്ടിൽ
തുത്തുത്തു തുയില്‍പ്പാട്ടിൽ
പറയാൻ മറന്നതെന്തെടോ എടോ
(മെയ് മാസം..)

പറന്നുപോകും പ്രണയപ്രാവുകൾ പാട്ടുമീട്ടുന്നു
പുലർനിലാവേ നിന്നെ ഞാനീ പുതപ്പിൽ മൂടുന്നു
സുറുമ മായും മിഴികളിൽ നീ സൂര്യനാകുന്നു
സൂര്യകാന്തിച്ചെണ്ടുമല്ലിയിൽ ഉമ്മ വയ്ക്കുന്നൂ
കൊച്ചു പിച്ചിക്കരിമ്പേ എൻ മുത്തുത്തരിമ്പേ
പിണങ്ങാതെടോ എടോ
(മെയ്മാസം...)

ആപ്പിൾപ്പൂവിൻ കവിളിൽ നുള്ളും ഏപ്രിലാവുന്നൂ
ആമസോൺ നദി നിന്റെ മിഴിയിൽ തെന്നിയൊഴുകുന്നൂ
കാതൽ മാസം കനവിനുള്ളിൽ കവിത മൂളുന്നു
കണ്ണിലെഴുതാൻ മഷിയൊരുക്കാൻ മുകിലുലാവുന്നു
എന്റെ മുല്ലക്കൊടിയേ എൻ മഞ്ഞു തുള്ളിയേ
പിണങ്ങാതെടോ എടോ
(മെയ്‌ മാസം ...)

ബ്ലാക് ഡാലി

രചന -ജോഫി തരകന്‍
സംഗീതം -സയന്‍ അന്‍വര്‍
ആലാപനം -ജ്യോത്സ്ന

മെയ് മാസം പാടുന്നേ താന്തോന്നിപ്പാട്ട്
മാമഴക്കാലത്തിൻ ചെല്ലത്തേൻപാട്ട്
മെയ് മൂടിപ്പോകുന്നേ വേനൽ ദൂരത്ത്
കൺകൂട്ടിൽ മിന്നുന്നേ സ്വപ്നത്തിൻ മുത്ത്
മനസ്സിൻ ചെറുതുടിയിൽ മണിക്കുറുമ്പിന്റെ ലയമഴക്
അളിയാ വഴി നീളെ നാമലഞ്ഞു പറന്നു കഥ ചൊല്ലും നേരം
(മെയ് മാസം...)

ഓരോ കളിവാക്കും ഓരോ തണുവാക്കും
ഫ്രണ്ട്ഷിപ്പിൻ സംഗീതമായ്
ഓരോ ഒളിനോക്കും ഓമൽ പുഞ്ചിരിയും
പ്രണയത്തിൻ സന്ദേശമായ്
ഇണങ്ങിയും പിണങ്ങിയുമൊരു മുറിക്കുള്ളിൽ
അടി തെറ്റി മറിയുന്ന ശലഭങ്ങളാകാം
ദിനവും നിറവും പങ്കിടാം
(മെയ് മാസം...)

ദൂരെ ഒരു കോണിൽ കാണാക്കിളി പാടും
സ്നേഹത്തിൻ സങ്കീർത്തനം
മേലേ നിറവാനിൽ രാവിൻ വിരൽ തൊട്ടാൽ
മോഹത്തിൻ ചന്ദ്രോദയം
ചെറുപ്പത്തിൻ കുസൃതിയിൽ നനയുന്ന പ്രായം
ഒച്ച വെച്ചു തുടിക്കുന്നോരടിപൊളി കാലം
അരികിൽ അഴകായ് വന്നിതാ
(മെയ് മാസം...)

ആലിസ്‌ ഇന്‍ വണ്ടര്‍ലാന്‍ഡ്


രചന -ഗിരീഷ്‌ പുത്തെഞ്ചേരി
സംഗീതം - വിദ്യാസാഗര്‍
ആലാപനം -കാര്‍ത്തിക് & സിസിലി

മേയ് മാസം ജൂണോടായ് കൊഞ്ചുന്നു ലവ് യൂ ഡാ
ജൂൺ മേഘം ബോൺസായിൽ ചായുന്നു ഓകേ ഡാ
സലോമിയാ സലോമിയാ
നിന്റെ കാവൽക്കല്യാണമായ്
ഷാരോണിലെ നിലാവുമായ്
നിന്റെ കാതൽക്കല്ല്യാണമായ്

പൂവുകൾ പൊൻ പൂവുകൾ വിരിഞ്ഞു വെൺനിലാവായ്
രാവുകൾ നിൻ ഓർമ്മ പോൽ പുലർന്നൊലീവിലയായ്
ഓരായിരം പ്രകാശമായ് നിൻ പ്രേമനക്ഷത്രങ്ങൾ
ഓരായിരം പരാഗമായ് നിൻ നൂറു സങ്കല്പങ്ങൾ
പൂ പൂക്കും പൂവൽമഞ്ഞിൻ താലോലം താരാട്ടാവാൻ
മിന്നല്‍പ്പൊന്നൂഞ്ഞാലാടാം

യാത്രയിൽ നിൻ യാത്രയിൽ കിനാവുപാടങ്ങളിൽ
താരിളം തേൻ കാറ്റു പോൽ കുളിർന്നു ഞാൻ പോന്നിടാം
ഓരായിരം നിമന്ത്രമായ് നിന്റെ നെഞ്ചുരുമ്മീടും ഞാൻ
ഓരായിരം തരംഗമായ് നിന്റെ കാൽ തലോടും ഞാൻ
എന്നിട്ടും എന്നിട്ടും പൂപ്പൊന്നിട്ടെൻ ഉള്ളിന്നുള്ളിൽ;
പുന്നാരം കൊഞ്ചാൻ പോന്നില്ലാ



നമ്മള്‍ തമ്മില്‍
രചന - ഗിരീഷ്‌ പുത്തെഞ്ചേരി
സംഗീതം - എം . ജയചന്ദ്രന്‍
ആലാപനം - സുജാത

ജൂണിലെ നിലാമഴയില്‍ നാണമായി നനഞ്ഞവളേ
ഒരു ലോലമാം നറുതുള്ളിയായി (2)
നിന്‍റെ നെറുകയിലുരുകുന്നതെന്‍ ഹൃദയം
(ജൂണിലെ)

പാതിചാരും നിന്‍റെ കണ്ണില്‍ നീലജാലകമോ
മാഞ്ഞുപോകും മാരിവില്ലിന്‍ മൗനഗോപുരമോ
പ്രണയം തുളുമ്പും ഓര്‍മ്മയില്‍
വെറുതെ തുറന്നു തന്നു നീ
നനഞ്ഞു നില്‍ക്കുമഴകേ
നീ എനിക്കു പുണരാന്‍ മാത്രം
(ജൂണിലെ)

നീ മയങ്ങും മഞ്ഞുകൂടെന്‍ മൂകമാനസമോ
നീ തലോടും നേര്‍ത്ത വിരലില്‍ സൂര്യമോതിരമോ
ഇതളായി വിരിഞ്ഞ പൂവുകള്‍
ഹൃദയം കവര്‍ന്നു തന്നു നീ
ഒരുങ്ങി നില്‍ക്കുമഴകേ
നീയെനിക്ക് നുകരാന്‍ മാത്രം
( ജൂണിലെ )

അലൈ പായുതേ

രചന - മങ്കൊമ്പ് ഗോപാല കൃഷ്ണന്‍

സംഗീതം - . ആര്‍. റഹ്മാന്‍


സെപ്റ്റംബര്‍ മാസം സെപ്റ്റംബര്‍ മാസം
വിട ചൊല്ലാം ഈ ദുഃഖങ്ങള്‍ക്കെല്ലാം
സെപ്റ്റംബര്‍ മാസം സെപ്റ്റംബര്‍ മാസം
വിട ചൊല്ലാം ഈ ദുഃഖങ്ങള്‍ക്കെല്ലാം
ഒക്ടോബര്‍ മാസം ഒക്ടോബര്‍ മാസം
വിട ചൊല്ലാം ഈ കഷ്ടങ്ങള്‍ക്കെല്ലാം
ഇമ്പം തുലയുന്നതെപ്പോള്‍
രാഗം പിറന്നില്ലേയപ്പോള്‍
കഷ്ടം തുടങ്ങുന്നതെപ്പോള്‍
കല്യാണം കഴിഞ്ഞില്ലെയപ്പോള്‍
ഹേ ...(സെപ്റ്റംബര്‍ മാസം )

ഏയ്‌ ...പെണ്ണേ ...
രാഗം എന്നത് ഇനിക്കും വിരുന്നു
കല്യാണം എന്നത് കൈയ്ക്കും മരുന്ന്
കാരണം
ഓ ...കുറവ് കാണില്ല പ്രണയ കാലത്തില്‍
കുറവ് കാണ്മൂ നാം കുടുംബ വാഴ്കയിലെങ്ങനെ
രാഗം കാണ്മതു കണ്ണില്‍ കണ്ണില്‍
കല്യാണം കാണ്മതു നെഞ്ചിനുള്ളില്‍
പെണ്ണേ
മുന്‍കോപം കണ്ടാലും മുഖശ്രീയായ് തോന്നുന്ന
പ്രായചാപല്യം പ്രേമം
കല്യാണമായാലീ അമൃതിന്റെ വിഷമായി
മാറി കലഹങ്ങള്‍ തീര്പ്പൂ
പെണ്ണുങ്ങള്‍ ...ഇല്ലാതെ ആണുങ്ങള്‍ക്കെങ്ങനെ സാന്ത്വനം
പെണ്ണുങ്ങള്‍ ലോകത്തില്‍ ഇല്ലയെന്നാല്‍
സാന്ത്വനം ആവശ്യമില്ലല്ലോ
(സെപ്റ്റംബര്‍ മാസം )

നേര്‍ ചൊല്ലാം
പ്രേമം എന്നത് കൈ വിലങ്ങ്
കല്യാണം എന്നത് കാല്‍ വിലങ്ങ്
വേറെന്ത് - ഹ
കല്യാണനാളിനി നീട്ടി വയ്ക്ക്
മരണം വരെയും ഡ്യുവെറ്റു പാട് നാമെല്ലാം
പ്രണയകാലത്തെ മധുര മാര്‍ദ്ദവം
പ്രഥമരാത്രിയോടകന്നു പോകുമോ
മെല്ലെ
വിരഹങ്ങളില്ലാത്ത ബന്ധത്തിനല്ലാതെ
പ്രണയ പൂര്‍ത്തിയില്ല
അരികത്തിലായാലും അകലത്തിലായാലും
അനുരാഗം മാറുകില്ല
ആണുങ്ങള്‍ ...ഇല്ലാതെ പെണ്ണുങ്ങള്‍ക്കെങ്ങനെ സാന്ത്വനം
ആണുങ്ങള്‍ ലോകത്തില്‍ ഇല്ലയെന്നാല്‍
സാന്ത്വനം ആവശ്യമില്ലല്ലോ
(സെപ്റ്റംബര്‍ മാസം )

ജീവിതം ഒരു ഗാനം

രചന - ശ്രീകുമാരന്‍ തമ്പി
സംഗീതം - എം . എസ് . വിശ്വനാഥന്‍
ആലാപനം - വാണി ജയറാം

സെപ്റ്റംബറില്‍ പൂത്ത പൂക്കള്‍ എന്റെ
സ്വപ്നാടനത്തിന്‍ സഖികള്‍
വാടിയിന്നവ മണ്ണില്‍ വീണു നെഞ്ചില്‍
വാടാത്തൊരോര്‍മ്മയായ് പടര്‍ന്നൂ
darling oh my darling
I love u I love u

മദ്ധ്യവേനലവധിയിലെ
മന്ദഹസിക്കും യാമിനികള്‍
മായാത്ത സങ്കല്‍പ്പ സുന്ദരികള്‍
മാദക സുഖഗാന പല്ലവികള്‍
I remember I remember
those midsummer night dreams

സെപ്റ്റംബറില്‍ പൂത്ത പൂക്കള്‍ എന്റെ
സ്വപ്നാടനത്തിന്‍ സഖികള്‍
സെപ്റ്റംബറില്‍ പൂത്ത പൂക്കള്‍ എന്റെ
സ്വപ്നാടനത്തിന്‍ സഖികള്‍



ചെക്ക്‌ പോസ്റ്റ്‌

രചന - പി . ഭാസ്ക്കരന്‍ , വയലാര്‍

സംഗീതം - പി .എസ്. ദിവാകാന്‍
ആലാപനം - കെ . ജെ . യേശുദാസ് & ലത രാജു

September moonlight ചച്ഛച്ഛ
ആടുമ്പോള്‍ കണ്മണിയ്ക്കു് കണ്ണില്‍ ശൃംഗാരം
ചച്ഛച്ഛ ചച്ഛച്ഛ
ചുണ്ടില്‍ പുന്നാരം ആഹാ

Lets go dancing around - September moonlight
ആഹാ ആഹാ...
താളത്തില്‍ പാടൂ ച്ഛ ച്ഛ 1 2 1 2 3 4
മേളത്തില്‍ പാടൂ - നല്ല മേളത്തില്‍ പാടൂ

താരുണ്യസുന്ദരി - സുന്ദരി
Lets go dancing ച ച്ഛ ച്ഛ
ഓഹോയു് ച ച്ഛ ച്ഛ
September moonlight ച ച്ഛ ച്ഛ

പാടുമ്പോള്‍ കണ്മണിയ്ക്കു്.....
ചുണ്ടില്‍ പുന്നാരം ച്ഛ... ച
പാടൂ സംഗീതം - സംഗീതം
പാടൂ വീണ്ടും വീണ്ടും ഓഹോ ഓഹോ...

പാടൂപാടൂ വീണ്ടും
September moonlight dancing
പൂവാലന്‍മാരേ .... ച ച്ഛച്ഛ
പാവാടക്കാരോടൊപ്പം - പൂവാലന്‍മാരേ

ച ച്ഛ ച്ഛ ച്ഛ
Lets go... dancing...
പാടൂ സംഗീതം... സംഗീതം
September moonlight.... dancing



വെട്ടം

രചന- രാജീവ് ആലുങ്കല്‍

സംഗീതം - ബേണി ഇഗ്നേഷ്യസ്
ആലാപനം -എം .ജി. ശ്രീകുമാര്‍ , ജ്യോത്സ്ന & സയനോര ഫിലിപ്പ്

ഐ ലവ് യൂ ഡിസംബർ നിനക്കെന്തു ഭംഗി
തൂമഞ്ഞിൻ തൊങ്ങലു ചാർത്തി മാലാഖയായ് നീ വരൂ (2)
താഴ്വാരക്കൂട്ടിൽ പാടും പൂന്തെന്നൽ
നിന്നെയും തേടി ഏറെ അലഞ്ഞല്ലോ
വെൺപ്രാവുകൾ തിന തിരയവേ
കഥയാകെ നിൻ കാതിൽ ചൊല്ലിയോ (2)

ചെമ്മരിയാടുകൾ വെയിൽ കായുമീ
പൊന്നണി മേടുകൾ വലം വെച്ചിടും
കാറ്റേ നുണ ഓതാൻ എൻ അരികിൽ ചേരല്ലേ
Love is like a melody
together there is harmony
beauty the power it takes my breath away
നെഞ്ചിലെ കിളി പാടിയോ
love is shining in the brand new rainbow
മെഴുതിരി തെളിയണ മിഴികളിൽ ഇനിയും
കനവുകൾ ഒരു തരി ഉണരുകയില്ലേ
horse gonna wild love is on the sight
listen to the rythm of the heart
വെൺപ്രാവുകൾ തിന തിരയവേ
കഥയാകെ നിൻ കാതിൽ ചൊല്ലിയോ

love can make the worl go round
love can take you anywhere
simple its magic come take me to the clouds
അന്തി മിനുങ്ങിയ വഴിക്കോണിലെ
ചെമ്പനിനീർ മലർ എനിക്കേകുന്നതാരോ
ഇതു നീയോ ഇനി നേരിൽ ചൊല്ലില്ലേ
come step into the light
take a time and make it right
മനസ്സാകെയും കുളിരോ
love is gonna night and its gotta real light
nothing ever means that love is in ur eyes
തുടു കവിളിണയിലെ നുണയുടെ ചെറുചുഴി
ചിരിയുടെ വിരിയുകയോ
വെൺപ്രാവുകൾ തിന തിരയവേ
കഥയാകെ നിൻ കാതിൽ ചൊല്ലിയോ (6)

Thursday, October 20, 2011

ചലച്ചിത്ര ഗാനങ്ങള്‍ ഭാഗം നാല്

ലോട്ടറി ടിക്കറ്റ്‌

കുംഭമാസ നിലാവു പോലെ
കുമാരിമാരുടെ ഹൃദയം
തെളിയുന്നതെപ്പോഴെന്നറിയില്ല
ഇരുളുന്നതെപ്പോഴെന്നറിയില്ല (കുംഭ)

ചന്ദ്രകാന്തക്കല്ലു പോലെ
ചാരുമുഖി തന്നധരം (ചന്ദ്രകാന്ത)
ഉരുകുന്നതെപ്പോഴെന്നറിയില്ല
ഉറയ്ക്കുന്നതെപ്പോഴെന്നറിയില്ല
ചിരിക്കും ചിലപ്പോൾ
ചതിക്കും ചിലപ്പോൾ
കഥയാണതു വെറും കടം കഥ
(കുംഭ)

തെന്നലാട്ടും ദീപം പോലെ
സുന്ദരിമാരുടെ പ്രണയം (തെന്നലാട്ടും)
ആളുന്നതെപ്പോഴെന്നറിയില്ല
അണയുന്നതെപ്പോഴെന്നറിയില്ല
വിറയ്ക്കും ചിലപ്പോൾ
വിതുമ്പും ചിലപ്പോൾ
കഥയാണതു വെറും കടം കഥ
(കുംഭ)

മണിച്ചിത്രത്താഴ്

കുംഭം കുളത്തിലറിയാതെ നിമഗ്നമായാല്‍
കുമ്പിട്ടുനിന്നഴകെഴും ചില പെണ്‍കിടാങ്ങള്‍
തുമ്പില്‍പ്പിടിച്ചു പരിമന്ദമുയര്‍ത്തിടുമ്പോള്‍
ചെം പൊൽക്കുടം ജലനിരപ്പില്‍ വരുന്നപോലെ
കുമ്പിട്ടുനിന്ന നഭസ്സിന്റെ അദൃശ്യ ഹസ്തത്തുമ്പില്‍
കുടുങ്ങി വരവായ് പുലര്‍ഭാനു ബിംബം .....

കിലുക്കം

ഉന്തുന്തുന്തുന്തുന്തുന്തുന്ത്....
ഉന്തുന്തുന്തുന്തുന്തുന്തുന്താളെയുന്ത്...
മീന വേനലില്‍ ആ.ആ..
രാജകോകിലേ ആ.ആ...
അലയൂ നീ അലയൂ ..
ഒരു മാമ്പൂ തിരയൂ...
വസന്തകാല ജാലകം മനസ്സിലിനിയും തുറക്കൂ..
ഗാനപഞ്ചമം
മൊഴി കാണാതിനിയും വഴി തേടും വനിയിൽ
വിരിഞ്ഞു ജന്മ നൊമ്പരം...
അരികിൽ ഇനി വാ കുയിലേ...

സൂര്യ സംഗീതം മൂകമാക്കും നിൻ
വാരിളം ചുണ്ടിൽ ഈണമാകാം ഞാൻ
പൂവിൻ മകരന്ദമേ ഈ
നോവിന്റെ നോവിൻ മിഴിനീരു വേണോ
ഈ പഴയ മൺ വിപഞ്ചി തൻ
അയഞ്ഞ തന്തിയിലെന്തിനനുപമ സ്വരജതികൾ
(മീന വേനലിൽ....)

കർണ്ണികാരങ്ങൾ സ്വർണ്ണവർണ്ണങ്ങൾ
ചൂടി നിന്നാലും തേടുമോ തുമ്പീ
രാവിൽ മാകന്ദമായെൻ
ജീവന്റെ ജീവൻ തേടുന്നു നിന്നെ
വന്നിതിലൊരു തണുവണി മലരിലെ
മധുകണം നുകരണമിളംകിളിയേ
(വീണുടഞ്ഞൊരീ...)

കണ്ണെഴുതി പൊട്ടുംതൊട്ട്

മീനക്കോടിക്കാറ്റേ ആവണിപ്പൂങ്കാറ്റേ
നിന്നാരോമല്‍ക്കഥപറയൂ
ആരാരും കേള്‍ക്കാ കഥ പറയൂ
പറയൂ കഥ പറയൂ
പറയൂ നിന്‍ കഥ പറയൂ
(മീനക്കോടിക്കാറ്റേ)

തളിരിലച്ചൂടില്‍ വിരുന്നിനു വന്നു
വാസന്തകാലം...
മലരുന്ന മലരിനെ തേന്‍‌വണ്ടു തിരയുന്ന
ശൃംഗാരശ്രുതി മുഴങ്ങി...
(മീനക്കോടിക്കാറ്റേ)

മദംകൊണ്ട ഗന്ധം വഴിയുന്ന മണ്ണില്‍
മോഹങ്ങള്‍ വീണു...
മറവിതന്നുറവയില്‍ ഓര്‍മ്മകള്‍ തിരയുന്ന
രോമാഞ്ചസുഖമറിഞ്ഞു...
(മീനക്കോടിക്കാറ്റേ)

മിണ്ടാപ്പൂച്ചയ്ക്കു കല്യാണം

മേട മാസപ്പുലരി കായലിൽ
ആടിയും കതിരാടിയും
നിൻ നീല നയന ഭാവമായി
{ മേട മാസപ്പുലരി }

ഞാറ്റുവേല പാട്ടുകേട്ടു കുളിരു കോരും വയലുകളിൽ {2}
ആറ്റുകിളീ നിന്നെ കണ്ടു ഞാൻ
പൂക്കൈതക്കാടിന്റെ രോമാഞ്ചം
നിറയും വിരിയും കവിളിൽ നാണമോ
കരളാകും തുടുമലരിൻ കവിതകൾ
{ മേട മാസപ്പുലരി }

കാറ്റിലാടി കുണുങ്ങിനിൽക്കും പൂങ്കവുങ്ങിൻ തോപ്പുകളിൽ {2}
കന്നിത്തുമ്പീ നിന്നെ കണ്ടു ഞാൻ
കുട്ടനാടിന്റെ ഈ സൗന്ദര്യം
നിറയും വിരിയും ചൊടിയിൽ ദാഹമായ്‌
കവരാനായ്‌ കൊതിതുള്ളുന്നെൻ ഹൃദയം
{ മേട മാസപ്പുലരി }

മകള്‍ക്ക്‌
ഇടവമാസപ്പെരുംമഴപെയ്ത രാവതില്‍
കുളിരിന്നു കൂട്ടായി ഞാന്‍ നടന്നു
ഇരവിന്‍റെ നൊമ്പരംപോലൊരു കുഞ്ഞിന്‍റെ
തേങ്ങലെന്‍ കാതില്‍‌പ്പതിഞ്ഞു
തെരുവിന്‍റെ കോണിലാ പീടികത്തിണ്ണയില്‍
ഒരു കൊച്ചുകുഞ്ഞിന്‍ കരച്ചില്‍
ഇരുളും തുരന്നു ഞാനവിടെയ്ക്കു ചെല്ലുമ്പൊ-
ളിടനെഞ്ചറിയാതെ തേങ്ങി...

നഗരത്തിലൊക്കെ അലയുന്ന ഭ്രാന്തിയെ
പീടികത്തിണ്ണയില്‍ കണ്ടു
നഗ്നയാമവളുടെ തുടചേര്‍ന്നു പിടയുന്നു
ചോരപ്പുതപ്പിട്ട കുഞ്ഞും
അരികത്തടുത്തിതാ ചാവാലിനായ്ക്കളും
ഒരു ദൃഷ്ടിസാക്ഷിയായ് ഞാനും
അമ്മയുടെ നോവാറായില്ല - ആ ഭ്രാന്തി
കുഞ്ഞിനെ കണ്‍ചിമ്മി നോക്കി

ആലംബമില്ലാതെ കരയുന്ന കുഞ്ഞിന്
പാലില്ല പാല്‍‌നിലാവില്ല
ഈ തെരുവിന്നൊരനാഥയെ തന്നിട്ടു-
പോയവള്‍ നോവും നിറമാറുമായ്
രാത്രിയുടെ ലാളനയ്ക്കായ് തുണതേടി-
യാരൊക്കെയോ വന്നു പോയി
കൂട്ടത്തിലാരോ കൊടുത്തു ആ ഭ്രാന്തിക്ക്
ഉദരത്തിലൊരു തുള്ളി ബീജം

ഭരണാര്‍ത്ഥിവര്‍ഗ്ഗങ്ങളാരും അറിഞ്ഞില്ല
ഉദരത്തിലെ രാസമാറ്റം
ഉലകത്തിലെവിടെയും തകിടം‌മറിയുന്ന
ഭരണത്തിലല്ലയോ നോട്ടം
ഭ്രാന്തിതന്‍ പ്രജ്ഞയില്‍ പേവിഷം കുത്തുന്ന
രാവുകളെത്രയോ മാഞ്ഞു
മാഞ്ഞില്ല മാനുഷാ നീ ചെയ്തനീതിതന്‍
തെളിവായി ഭ്രൂണം വളര്‍ന്നു

ഉടുതുണിയ്ക്കില്ലാത്ത മറുതുണികൊണ്ടവള്‍
ഗര്‍ഭം പുതച്ചു നടന്നു
അവളറിയാതവള്‍ യജ്ഞത്തിലെ
പാപഭുക്കായി ദുഷ്‌കീര്‍ത്തി നേടി
ഈ തെരുവിലവളെ കല്ലെറിഞ്ഞു
കിരാതരാം പകല്‍മാന്യമാര്‍ജ്ജാരവര്‍ഗ്ഗം
ഈ തെരുവിന്നൊരനാഥയെ തന്നിട്ടു-
പോയവള്‍ തേങ്ങുന്ന മൗനമായ് ഭ്രാന്തി

ഒരു മടിയും തുടിയ്ക്കുന്ന ജീവനും
ഈ കടത്തിണ്ണയില്‍ ബന്ധമറ്റപ്പോള്‍
കണ്ടവര്‍ കണ്ടില്ലയെന്നു നടിപ്പവര്‍
നിന്ദിച്ചുകൊണ്ടേ അകന്നു
ഞാനിനി എന്തെന്നറിയാതെ നില്‍ക്കവെ
എന്‍ കണ്ണിലൊരു തുള്ളി ബാഷ്പം

അനന്തം അജ്ഞാതം

മരാളമിഥുനങ്ങളേ... മരാളമിഥുനങ്ങളേ...
മന്മഥസരസ്സിലെ ഓളങ്ങള്‍ പൊതിയും
ഉന്മാദലഹരികളേ... (മരാള...)

ഇനിയും ഇതളുകള്‍ വിടരാത്ത സ്വപ്നത്തിന്‍
മണിയറവാതിലുണ്ടോ...
ഇനിയുമാത്മദളത്തില്‍ തുളുമ്പാത്ത
പ്രണയഗീതമുണ്ടോ... പ്രണയഗീതമുണ്ടോ...
(മരാള...)

നഖമഥനത്തില്‍ ഉടയാത്ത ലജ്ജതന്‍
നിറചഷകങ്ങളുണ്ടോ...
ഉണരുമസ്ഥികള്‍ക്കുള്ളില്‍ ജ്വലിക്കാത്ത
പ്രണയദാഹമുണ്ടോ... പ്രണയദാഹമുണ്ടോ...
(മരാള...)

നന്ദനം


മനസ്സില്‍ മിഥുന മഴ പൊഴിയുമഴകിലൊരു മയിലിന്‍ അലസ ലാസ്യം
ഹരിത വനിയിലൊരു ഹരിണ യുവതിയുടെ പ്രണയ ഭരിത ഭാവം
സ്വരകലികയിലൂടെ ശ്രുതിലയ സുഖമോടേ
ഗന്ധര്‍വ സംഗീതം മംഗളരാഗമുതിര്‍ന്നുണരുന്നൂ
രാധേ നിന്‍ ശ്രീ പാദം ചഞ്ചലമാകുന്നു
(മനസ്സില്‍...)

ദേവീ നീയാം മായാശില്പം ലീലാലോലം നൃത്തം വെയ്ക്കേ
ജ്വാലാമേഘം കാറ്റില്‍ പടര്‍ന്നൂ (2)
എന്‍ കണ്ണില്‍ താനേ മിന്നീ ശ്രീലാഞ്ജനം
നിൻ കാല്‍ക്കല്‍ മിന്നല്‍ ചാര്‍ത്തീ പൊന്‍ നൂപുരം
ധിരന ധിരന സ്വരമണികളുതിരും നിന്റെ ചടുല നടനം തുടരൂ
ശിശിരയമുനയുടെ അലകള്‍ തഴുകുമൊരു തരള ലതകള്‍ വിടരൂ
(മനസ്സില്‍...)

നീലാകാശ താരാജാലം ചൂഡാ രത്നം ചാര്‍ത്തീ നിന്നെ
സന്ധ്യാരാഗം പൊന്നില്‍ പൊതിഞ്ഞൂ (2)
വൈശാഖ തിങ്കള്‍ വെച്ചൂ ദീപാഞ്ജലി
നീഹാരം നെഞ്ചില്‍ പെയ്തു നീലാംബരി
മധുര മധുരമൊരു ശ്രുതിയിലരിയ വര ഹൃദയമുരളിയുണരാൻ
കനക വരദമുദ്ര വിരിയുമുഷസ്സിലൊരുപ്രണയ കലികയുണരാൻ
പ്രണയകലയിലൊരു ലതകളുഷസ്സിലുണരാൻ
(മനസ്സില്‍..)


രാക്കിളിപ്പാട്ട്


കണ്ണിലുടക്കിയ കാന്താരി പെണ്ണിനെ കാണാനെന്തു രസം
കർക്കിടകത്തിലെ വാവു കഴിഞ്ഞാൽ കല്യാണമാമാങ്കം
കണിക്കൊന്ന കമ്മലിട്ടു വാ കവിളത്തു പൊട്ടു ചാർത്തി വാ
കാണാക്കൂട്ടിലെ വായാടിക്കിളി പാട്ടൊന്നു പാടിത്താ

കണ്ണിലുടക്കിയ കള്ളക്കറുമ്പനെ കാണാനെന്തു രസം
കർക്കിടകത്തിലെ വാവു കഴിഞ്ഞാൽ കല്യാണമാമാങ്കം
കണിക്കൊന്ന കമ്മലിട്ടു വാ കവിളത്തു പൊട്ടു ചാർത്തി വാ
കാണാക്കൂട്ടിലെ വായാടിക്കിളി പാട്ടൊന്നു പാടിത്താ താ..

കല്ലുമാല ചാർത്തി നല്ല കാട്ടുമുല്ല ചൂടി
കാലിൽ കൊഞ്ചണ പാദസരമിട്ട് ആടാൻ വരൂ
മേടമാസരാവിൽ എന്റെ കൂട്ടുകാരനല്ലേ
മേലേക്കാവിലെ പൂരം കാണാൻ കൂടെ വരൂ
ഏതു ജന്മസുകൃതമീ മധുര സംഗമം
എന്നുമെന്റെ അരികിൽ നീ നിറഞ്ഞു നിൽക്കണം
മുന്നിൽ കാർത്തിക ദീപം പോലെ മിനുങ്ങി നിൽക്കേണം
കണ്ണിലുടക്കിയ കാന്താരി പെണ്ണിനെ കാണാനെന്തു രസം
കർക്കിടകത്തിലെ വാവു കഴിഞ്ഞാൽ കല്യാണമാമാങ്കം
അയ്യേ....


പൊന്നരളിത്തെന്നൽ ഇന്നു നിന്റെ ദൂതു ചൊല്ലി
പുള്ളോൻ പാട്ടിനു നാലുകുളങ്ങരെ വന്നീടണം
മിന്നു ചാർത്തി മെല്ലെ എന്നെ കൊണ്ടു പോയിടുമ്പോൾ
ചേലിൽ നല്ലൊരു പട്ടുടയാടയും നൽകീടണം
കാലമേറെ കൊതിച്ചു ഞാൻ കനകതാരമേ
കാത്തു കാത്തു നേടിയല്ലോ സ്നേഹമുത്തിനെ
ആരും കാണാത്തീരം തേടി പറന്നു പോകേണം
(കണ്ണിലുടക്കിയ കാന്താരിപ്പെണ്ണിനെ ....)

വാഴ്‌വേ മായം

കാറ്റും പോയ് മഴക്കാറും പോയ്
കര്‍ക്കിടകം പുറകേ പോയ്
ആവണിത്തുമ്പിയും അവള്‍പെറ്റ മക്കളും
വാ വാ വാ.......

തൃക്കാക്കരേ മണപ്പുറത്ത്
തിത്തൈ എന്നൊരു പൊന്നോണം
പൊന്നോണമുറ്റത്ത് പൂക്കളം തീര്‍ക്കാന്‍
ഉണ്ണിക്കിടാവിനെത്തന്നേ പോ
ഒരുണ്ണിക്കിടാവിനെത്തന്നേ പോ
കാറ്റും പോയ്........

പൊന്നമ്പലം മതിലകത്ത്
പുഷ്പം കൊണ്ടു തുലാഭാരം
കണ്ണനാമുണ്ണിക്ക് കര്‍പ്പൂരമുഴിയുവാന്‍
ഉണ്ണിക്കിടാവിനെത്തന്നേ പോ
ഒരുണ്ണിക്കിടാവിനെത്തന്നേ പോ

Wednesday, October 19, 2011

ചല ച്ചിത്ര ഗാനങ്ങള്‍ ഭാഗം മൂന്നു

മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു


ധനുമാസക്കുളിരല ചൂടി ഋതുഗാന പല്ലവി പാടി(2)
കൌമാരക്കുളിരരുവീ നീ ദാഹമായ് വരൂ (2)
ശൃംഗാരപ്പൂവിന്നുള്ളില്‍ നിറയുന്നൊരു മധുവാകൂ (2)
(ഹം..ധനുമാസക്കുളിരല...)

അഞ്ജനക്കുന്നില്‍ നീയെന്‍ അനുരാഗദേവനായ്
മാണിക്യത്തേരിൽ നീ വന്നണയൂ (2)
ചുണ്ടില്‍ ചുണ്ടില്‍ ഉണരും ഗാനം
തെന്നലേറ്റു പാടുമ്പോള്‍ (2)
മനസ്സാകെ...മദിരോത്സവം ..
ആ...മനസ്സാകെ...മദിരോത്സവം ..
(ഹേ..ധനുമാസക്കുളിരല....)

മധുമാസരാവിലുറങ്ങാന്‍ ഒരു കുമ്പിള്‍ ലഹരിയുമായ്
മോഹത്തിന്‍ പനിനീരിതളില്‍ രാഗമായ് വാ ..(2)
കണ്ണില്‍ക്കണ്ണില്‍ കാണും നേരം
തമ്മില്‍ തമ്മില്‍ ചേരുമ്പോള്‍ (2)
പൂമേനിയില്‍ ഋതുസംഗമം
ആ...പൂമേനിയില്‍ ഋതുസംഗമം
(ഹേ..ധനുമാസക്കുളിരല....)

പഞ്ചലോഹം


ധനുമാസത്തിങ്കള്‍ കൊളുത്തും
തിരുവാതിര തിരിതെളിയുന്നൂ
പൂന്തെന്നല്‍ പദം പാടുന്നു
അനുരാഗപ്പുടവയുടുത്തും
അഴകോടെ ചുവടുകള്‍വച്ചും
അളിവേണിയിവളാടുന്നു

(ധനുമാസ)

വരഗംഗാതീര്‍ത്ഥവുമായി
നിറമോലും തിലകവുമായി
ശിവശക്തി എഴുന്നെള്ളുന്നു
പാര്‍വ്വ‌ണചന്ദ്രമുഖാംബുജമോടെ
പാര്‍‌വ്വതി വന്നു പദം തഴുകുന്നു
പ്രണയവികാരവിലോലിതയായി
പരിഭവമായ് പകല്‍മഴയായ്
പാടുകയായ്...

(ധനുമാസ)

കടക്കണ്ണില്‍ മഷിയിട്ട കന്യകളേ
കൈകൊട്ടിക്കളിയുടെ പുകള്‍ പാട്
ശ്രീത്വമെഴുന്നൊരു ശ്രീപാര്‍‌വ്വതിയുടെ
ശ്രീലമാം നടനത്തില്‍ അലിഞ്ഞാട്

(ധനുമാസ)

വെളുത്ത കത്രീന

മകരം പോയിട്ടും മാടമുണര്‍ന്നിട്ടും
മാറത്തെക്കുളിരൊട്ടും പോയില്ലേ?
മേടം വന്നിട്ടും പാടമൊഴിഞ്ഞിട്ടും
മേനിത്തരിപ്പു കുറഞ്ഞില്ലെ?

പൊട്ടിച്ചിരിക്കുന്ന പൊന്നാര്യന്‍ നെല്ലേ
പുട്ടിലിലെങ്ങാനും ചൂടൊണ്ടോ?
മിന്നാതെമിന്നുന്ന മിന്നാമിനുങ്ങേ
ഒന്നുറങ്ങാനുള്ള ചൂടൊണ്ടോ?
(മകരം പോയിട്ടും ...)

മുട്ടിയുരുമ്മുമ്പോള്‍ ഇപ്പൊഴും നെഞ്ചില്‍
പൊട്ടിവിടരുമെനിക്കുനാണം
കെട്ടിപ്പിടിക്കുമ്പോള്‍ എന്റെമനസ്സില്‍
ചെട്ടികുളങ്ങര തേരോട്ടം....
(മകരം പോയിട്ടും ...)

ആ.....ആ‍.....

കാലചക്രം

മകരസംക്രമസന്ധ്യയില്‍ ഞാന്‍
മയങ്ങിപ്പോയൊരു വേളയില്‍
മധുരമാമൊരു വേണുഗാനത്തിന്‍
മന്ത്രനാദത്തിലലിഞ്ഞു - കരള്‍ പിടഞ്ഞു (മകര)

സിരകളില്‍ സ്വരമദമിളക്കുമാ
വനമുരളിയെത്തേടി
സിരകളില്‍ സ്വരമദമിളക്കുമാ
വനമുരളിയെത്തേടി
യമുനകാണാത്ത ഗോപിക ഞാനെന്റെ
ഹൃദയമാം മഥുരയിലോടി
ഹൃദയമാം മഥുരയിലോടി
ആ.. ആ.. ആ.. (മകര)

ഒരു കിനാവിന്റെ മലര്‍നികുഞ്ജത്തില്‍
ഉലഞ്ഞു വീണൊരെന്‍ ദാഹം
ഒരു കിനാവിന്റെ മലര്‍നികുഞ്ജത്തില്‍
ഉലഞ്ഞു വീണൊരെന്‍ ദാഹം
അകലെയമ്പലവാതിലില്‍ കണ്ടുവോ
പുതിയൊരു കൃഷ്ണകിരീടം
പുതിയൊരു കൃഷ്ണകിരീടം
ആ.. ആ.. ആ.. (മകര)


അഗ്നിപർവ്വതം


മകരക്കൊയ്ത്തു കഴിഞ്ഞു
മനസ്സും അറയും നിറഞ്ഞു
പുതിയ കതിരു കൊയ്യാന്‍ തമ്പുരാന്‍ വന്നു..
പൊന്നു തമ്പുരാന്‍ വന്നു... പൊന്നു തമ്പുരാന്‍ വന്നു...
(മകര...)

തെയ്യാരെ തെയ്യാരെ തെയ്യാരേ... തെയ്യാരെ തെയ്യാരെ തെയ്യാരേ...
തെയ്യാരെ തെയ്യാരെ തെയ്യാരേ... തെയ്യാരെ തെയ്യാരെ തെയ്യാരേ...

പാലും തേനും ആറായ്‌ ഒഴുകും അരമനയും വിട്ട്
പള്ളിയുറങ്ങാന്‍ മഞ്ചമൊരുങ്ങും അന്തഃപുരം വിട്ട്.. (പാലും..)
പാട്ട് കേള്‍ക്കാനോടി വന്നു പൊന്നു തമ്പുരാന്‍ (2)
ആട്ടം കാണാനോടി വന്നു പൊന്നു തമ്പുരാന്‍... (2)

ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹോയ്...

(മകര...)

പുന്നെല്ലിന്‍ മണമോലും മേനി തമ്പുരാനു പ്രാണന്‍
പുലയിപ്പെണ്ണിന്‍ മെയ്യിലെ വേര്‍പ്പും തമ്പുരാനു പനിനീര്‍.. (പുന്നെല്ലിന്‍..)
വിടര്‍ന്ന മാറില്‍ വസന്തമാകും പൊന്നു തമ്പുരാന്‍ (2)
വിരിച്ച പായില്‍ മയങ്ങും പിന്നെ പൊന്നു തമ്പുരാന്‍...(2)

ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹോയ്...

(മകര...)

മധുരസ്വപ്നം

ഓ.... ഓ... ആഹാഹാ ആ‍....

മകരമാസപൌര്‍ണ്ണമിയല്ലേ ഇന്നെന്‍
മന്ദാരങ്ങള്‍ക്കുത്സവമല്ലേ?
കാറ്റിനുലഹരി എന്‍ പാട്ടിനുലഹരി
കാണാത്ത്മട്ടിലെന്നെ കാണുന്നകണ്ണന്റെ
കണ്ണിനും ലഹരി.. ലഹരീ....


മലരമ്പുകള്‍ മനസ്സിലേന്തി വന്നവന്‍ പ്രേമ
ഗന്ധര്‍വ വീണമീട്ടി നിന്നവന്‍
മായാജാലത്താല്‍ കന്യകമനസ്സിലെ
മയൂരസിംഹാസനം വെന്നവന്‍
ഈ മന്നവനാലെന്‍ മണിയറധന്യമായ്.. ധന്യമായ്
മകരമാസപൌര്‍ണ്ണമിയല്ലേ ഇന്നെന്‍
മന്ദാരങ്ങള്‍ക്കുത്സവമല്ലേ?

കതിര്‍വസന്തം പുഞ്ചിരിയായ് ചൂടുമോ എന്നും
കാരുണ്യപുഷ്പവൃഷ്ടി ചെയ്യുമോ?
ഗാനം പോയാലും തപസ്വിനിയാമെന്റെ
ഹൃദയത്തിന്‍ തേരോട്ടാനവന്‍ മാത്രം
ഈ കവിയരങ്ങാലെന്‍ ജീവിതം ധന്യമായ്.. ധന്യമായ്
മകരമാസപൌര്‍ണ്ണമിയല്ലേ ഇന്നെന്‍
മന്ദാരങ്ങള്‍ക്കുത്സവമല്ലേ?

കൃഷ്ണപ്പരുന്ത്

മകരമാസത്തിലേ മരംകോച്ചും മഞ്ഞത്ത്..
മരത്താക്കരയില്‍ നീ വസിക്കുമ്പോള്‍
മകരവിളക്കും നാള്‍ സന്ധ്യാസമയത്ത്..
ആദ്യമായ് നമ്മള്‍ സന്ധിച്ചു.......

തൃശ്ശിവപേരൂരില്‍... തിരുവമ്പാടിയില്‍..
ആ.....
തൃശ്ശിവപേരൂരില്‍... തിരുവമ്പാടിയില്‍..
തിരുവാഭരണം ചാര്‍ത്തുമ്പോള്‍
തരുണീമണീ നീ എന്റെ നിറുകയില്‍
തിരുപ്രസാദം ചൂടിച്ചൂ....
ആ........
(മകരമാസത്തിലേ..)

തൃത്താപ്പൂചൂടി.... തൃപ്രയാറമ്പലത്തില്‍..
ആ......
തൃത്താപ്പൂചൂടി.... തൃപ്രയാറമ്പലത്തില്‍..
മീനൂട്ടിനായ് ഞാന്‍ നിന്നപ്പോള്‍
ശ്രീരാമപാദം തൊഴുതു വന്നപ്പോള്‍
ശ്രീരാമദാസനെ ഞാന്‍ കണ്ടു...
ആ.....

മകരമാസത്തിലേ മരംകോച്ചും മഞ്ഞത്ത്..
മരത്താക്കരയില്‍ നീ വസിക്കുമ്പോള്‍
മകരവിളക്കും നാള്‍ സന്ധ്യാസമയത്ത്..
ആദ്യമായ് നമ്മള്‍ സന്ധിച്ചു.......
മകരമാസത്തിലേ.........

താരാട്ട്


സ്വാമിയേ അയ്യപ്പാ
സ്വാമി ശരണം അയ്യപ്പ ശരണം
സ്വാമിയേ അയ്യപ്പാ
സ്വാമി ശരണം അയ്യപ്പ ശരണം (3)

മകര സംക്രമ സൂര്യോദയം
മഞ്ജുള മരതക ദിവ്യോദയം
ശബരി ഗിരീശന്റെ തിരു സന്നിധാനത്തില്‍
ശ്രീ കിരണങ്ങളാല്‍ അഭിഷേകം (മകര...)

ഉടുക്കും ചെണ്ടയും തരംഗങ്ങള്‍ ഉണര്‍ത്തി
ഉദയ ഗീതങ്ങള്‍ പാടുമ്പോള്‍
സഹസ്ര മന്ത്രാക്ഷര സ്തുതി കൊണ്ട് ഭഗവാനെ (2)
കളഭ മുഴുക്കാപ്പ് ചാര്‍ത്തുമ്പോള്‍
ഹൃദയത്തില്‍ ആയിരം ജ്യോതി പൂക്കും
സ്വര്‍ണ്ണ ജ്യോതി പൂക്കും (മകര...)

ഉഷസ്സും സന്ധ്യയും തൊഴുകൈകളോടെ
പുഷ്പമാല്യങ്ങള്‍ ചാര്‍ത്തുമ്പോള്‍
സുഗന്ധ പുണ്യാഹത്തിന്‍ കുളിര്കൊണ്ട ദേവനെ (2)
തിരുവാഭരണങ്ങള്‍ ചാര്‍ത്തുമ്പോള്‍
കരളിലെ പമ്പയില്‍ പൂ വിടരും
വര്‍ണ്ണപ്പൂ വിടരും (മകര...)

മകരവിളക്ക്


മകരവിളക്കേ മകരവിളക്കേ
മനസ്സിന്റെ നടയിൽ
മണികണ്ഠൻ കൊളുത്തുന്ന
മായാത്ത ഭക്തിതൻ മണിവിളക്കേ (2)
നയിച്ചാലും ഞങ്ങളെ നയിച്ചാലും (2)
സ്വാമിശരണം അയ്യപ്പാ
ശരണം തരണം അയ്യപ്പാ
ഹരിഹരസുതനേ അയ്യപ്പാ
ശബരിഗിരീശ്വരനയ്യപ്പാ

ഇടനെഞ്ചിൽ തുടിപ്പാലുടുക്കു കൊട്ടി
ഇരുമുടി കെട്ടി ഈണത്തിൽ ശരണം പാടി
എരുമേലി പേട്ട തുള്ളി വരുന്നു ഞങ്ങൾ
കരിമല കയറി
പാപം പോക്കി
വരുന്നൂ ഞങ്ങൾ
(മകര...)

ഉടയേണ്ട തേങ്ങയിൽ നെയ് നിറച്ചു
ഉയിരുകൾ തോറും നിൻ നാമത്തുടി നിറച്ചു
കുളിരാളും പമ്പ നീന്തി വരുന്നു ഞങ്ങൾ
ഉറവു തേടി
പൊരുളുകൾ തേടി
വരുന്നൂ ഞങ്ങൾ
(മകര...)

ചങ്ങാടം


മകരമാസകുളിരണിഞ്ഞ മധുരനിലാവേ
മദനരാഗവിവശയാം പെണ്ണിനെ കണ്ടോ
ഈ പെണ്ണിനെ കണ്ടോ ഈ പെണ്ണിനെ കണ്ടോ
മകരമാസകുളിരണിഞ്ഞ മധുരനിലാവേ
മദനരാഗവിവശനാം ചെക്കനെ കണ്ടോ
എൻ ചെക്കനെ കണ്ടോ എൻ ചെക്കനെ കണ്ടോ

കല്യാണം കഴിഞ്ഞിട്ട്‌ നാളേറെയായില്ല
പറയേണ്ട കാര്യമൊന്നും പറഞ്ഞില്ല
(കല്യാണം......)
എന്നാലും എന്റെ ചെക്കന്‌ നാണം - 2
ചെക്കന്‌ നാണം എന്റെ ചെക്കന്‌ നാണം
മകരമാസകുളിരണിഞ്ഞ മധുരനിലാവേ
മദനരാഗവിവശയാം പെണ്ണിനെ കണ്ടോ
ഈ പെണ്ണിനെ കണ്ടോ ഈ പെണ്ണിനെ കണ്ടോ

അമ്പിളിമാമൻ മാനത്ത്‌
ഉറങ്ങിയില്ലീ നേരത്തും
(അമ്പിളിമാമൻ.....)
നക്ഷത്ര കുഞ്ഞുങ്ങളോ ?
ഉറങ്ങിയിട്ടില്ലല്ലോ

എന്നാലും നമുക്കിനി ഇരിക്കാം കിടക്കാം
പറയേണ്ട കാര്യമൊക്കെ പറഞ്ഞീടാം
(എന്നാലും നമുക്കിനി.....)
എന്നാലും എന്റെ പെണ്ണിന്‌ നാണം - 2
പെണ്ണിന്‌ നാണം എന്റെ പെണ്ണിന്‌ നാണം
മകരമാസകുളിരണിഞ്ഞ മധുരനിലാവേ
മദനരാഗവിവശനാം ചെക്കനെ കണ്ടോ
എൻ പെണ്ണിനെ കണ്ടോ എൻ ചെക്കനെ കണ്ടോ - ൩

സ്നേഹിതന്‍






ഉത്തര ദേശം






മകരനിലാവിന്റെ കുളിരലയില്‍
മലരണിക്കാടിന്റെ തിരുനടയില്‍
ഒരുകൊച്ചു സ്വപ്നത്തിന്‍ മരതകക്കാന്തിയില്‍
പ്രിയസഖി നിന്നെയും കാത്തിരിപ്പൂ
കാത്തിരിപ്പൂ

ഒത്തിരി ഒത്തിരി മോഹവും കൊണ്ടുഞാന്‍
ഇക്കളിവഞ്ചിയില്‍ വന്നു
ഇത്തിരിനേരമെന്നോര്‍മ്മകള്‍ പുല്‍കുവാന്‍
ഇക്കിളിപ്പെണ്ണേ നീവരില്ലേ?
നീവരില്ലേ?

ആയിരം ആയിരമുന്മാദരാഗങ്ങള്‍
ആത്മാവിലീണം പകര്‍ന്നു
ആദിവ്യ സംഗീത സാന്ദ്രതപുല്‍കുവാന്‍
ആനന്ദരൂപിണീ നീവരില്ലേ?
നീവരില്ലേ?

ഞാനൊന്നു പറയട്ടെ

ഓ ...ഓഹോഹോ ...
താനന്ന ...ഓഹോഹോ ...താനന്ന
ഓഹോ ..ഓഹോ ...

മകരത്തിനു മഞ്ഞുപുതപ്പ് .....
മകരത്തിനു മഞ്ഞുപുതപ്പ് മാനം നല്‍കി
പകരത്തിനു സ്വര്‍ണ്ണപ്പാടം പാരിനു നല്‍കി
പറവകളുടെ പാട്ടില്‍ പരിമളം വീശി
പവിഴച്ചുണ്ടുകളില്‍ പൊന്നിന്‍ കതിരുകള്‍ മിന്നി
ഓഹോഹോ ..പവിഴച്ചുണ്ടുകളില്‍ പൊന്നിന്‍ കതിരുകള്‍ മിന്നി
(മകരത്തിനു)

പതിരില്ലാ നെന്മണി കൊയ്യും പുലരി വരുന്നേ
പുലരി വരുന്നേ ...
അതിരില്ലാ നന്മകള്‍ നെയ്യും പുലരി വരുന്നേ
ചെമ്പുലരിപ്പന്തലില്...
ചെമ്മണ്ണിന്‍ മംഗല്യം ...
ചെമ്പുലരിപ്പന്തലില് ചെമ്മണ്ണിന്‍ മംഗല്യം
അരിവാള് മിന്നണ് തെരുതെരെ കൊയ്യണ്
അറവാതിലൊക്കെയും കൊതി തുള്ളി നിക്കണ്
അറവാതിലൊക്കെയും കൊതി തുള്ളി നിക്കണ്
(മകരത്തിനു)

തെയ്യന്നം താനിന്നം താനിന്നം തെയ് തെയ്
താനിന്നം താനിന്നം താനിന്നം തെയ് തെയ്

കനമുള്ള വാളരി നീളെ നിരനിരയായി
കനവുകളോ രാവിന്‍ മാറില്‍ നിറനിറയായി
നിറനിറയായി
കന്നിവയല്‍ കന്നിക്ക്....
സ്വര്‍ണ്ണമുഖം സമ്മാനം .....
താരി താരി ...
കന്നിവയല്‍ കന്നിക്ക് സ്വര്‍ണ്ണ മുഖം സമ്മാനം
വളകള്‍ കിലുങ്ങണ് വരിവരി നീങ്ങണ്
മേലൊക്കെ ചെളിയാണ് കുടിലൊക്കെ പുകയാണ്
വയലൊക്കെ തെളിയണ് കുടിലൊക്കെ പുകയണ്
(മകരത്തിനു)

ചലച്ചിത്ര ഗാനങ്ങള്‍ ഭാഗം രണ്ട്

ആഭിജാത്യം
വൃശ്ചികരാത്രിതന്‍ അരമനമുറ്റത്തൊരു
പിച്ചകപൂപ്പന്തലൊരുക്കി വാനം
പിച്ചകപൂപ്പന്തലൊരുക്കി

നാലഞ്ചു താരകള്‍ യവനികയ്ക്കുള്ളില്‍ നിന്നും
നീലച്ച കണ്മുനകള്‍ എറിഞ്ഞപ്പോള്‍
കോമളവദനത്തില്‍ ചന്ദനക്കുറിയുമായ്
ഹേമന്തകൌമുദി ഇറങ്ങിവന്നൂ...
വൃശ്ചികരാത്രി.....

ഈ മുഗ്ധ വധുവിന്റെ കാമുകനാരെന്ന്
ഭൂമിയും വാനവും നോക്കിനിന്നൂ
പരിണയം നടക്കുമോ മലരിന്റെ ചെവികളില്‍
പരിമൃദുപവനന്‍ ചോദിയ്ക്കുന്നു
(പരിണയം....)
വൃശ്ചിക.........

താലപ്പൊലി

വൃശ്ചികക്കാറ്റേ വികൃതിക്കാറ്റേ
വഴിമാറി വീശല്ലേ നീ
വഴിമാറി വീശല്ലേ
വഴിമാറി വീശിയാല്‍ പുഴയാകെ മാറും
വഴിതെറ്റിപോകുമീ കൊച്ചുവള്ളം

എന്നെക്കാണാന്‍ അക്കരെ നില്‍ക്കും
കണ്ടാല്‍ നല്ലൊരു പെണ്ണ്
ചുണ്ടത്തെ ചിരികണ്ടാല്‍ പൂചൂടും മുടി കണ്ടാല്‍
കരളില്‍ കുടമുല്ല പൂ വിരിയും
(വൃശ്ചികക്കാറ്റേ..)

ഓളങ്ങള്‍ മുറിച്ചും കൊണ്ടോടി വരും
ഓടത്തിനെന്തോരുന്മാദം
തുഴ കൊണ്ടു തെരുതെരെ തുഴയുമ്പോളറിയാതേ
പുഴയുടെ മാറത്ത് രോമാഞ്ചം
(വൃശ്ചികക്കാറ്റേ..)

മാപ്പുസാക്ഷി

വൃശ്ചികക്കാർത്തികപ്പൂവിരിഞ്ഞു
വീടായ വീടെല്ലാം പൊന്നണിഞ്ഞു
ആ ദീപഗംഗയിലാറാടി നിന്നപ്പോൾ
ആ ഗാനമെന്നെയും തേടി വന്നു (വൃശ്ചിക...)

അനുരാഗപുഷ്പത്തിന്നാദ്യത്തെ ഗന്ധമായ്
ആ ഗാനമെന്നിലലിഞ്ഞു ചേർന്നു
ജയദേവഗീതത്തിൻ യമുനാതടങ്ങളിൽ
വിടരുമെൻ ഭാവന പാറിച്ചെന്നു (വൃശ്ചിക...)

ആ നല്ല രാത്രി തന്നിതളുകൾ വീണു പോയ്
ആ ഗാനമന്നേയകന്നു പോയി
ഗായകൻ കാണാതെ ഗാനമറിയാതെ
പ്രാണനിലാമണം സൂക്ഷിക്കുന്നു ഞാനെൻ
പ്രാണനിലാമണം സൂക്ഷിക്കുന്നു(വൃശ്ചിക...)

വാര്‍ഡ്‌ നമ്പര്‍ 7

വൃശ്ചികോല്‍സവത്തിനു വൃന്ദാവനത്തില്‍ വരുമെന്നോതി കണ്ണന്‍
അടിമുതല്‍ മുടിയോളം കോരിത്തരിച്ചു ഞാന്‍
അരയന്നത്തോണിയില്‍ കാത്തിരുന്നു
സഖീ അരയന്നത്തോണിയില്‍ കാത്തിരുന്നു

പഞ്ചമിത്തിങ്കളെ പാടിയുണര്‍ത്തുമീ
പാലൊളിയമുനയും ഞാനും (പഞ്ചമി..)
കാല്‍ച്ചിലമ്പൂരി കണ്ണീരണിഞ്ഞിട്ടും
കണ്ണന്‍ വന്നീലാ തോഴി (2)
ലാലലാ..ലാലലാ..ലാലലാ.. (വൃശ്ചികോല്‍സവത്തിനു..)

നീലക്കടമ്പുകള്‍ നീളെ തൂവുമീ
നീര്‍മണിപ്പൂക്കളും ഞാനും (നീല..)
വാടിയ കാറ്റിന്റെ വാസനയേറ്റിട്ടും
കണ്ണന്‍ വന്നീലാ തോഴി (2)
ലാലലാ..ലാലലാ..ലാലലാ.. (വൃശ്ചികോല്‍സവത്തിനു..

ഇവര്‍

: ഞാൻ പറയുന്നതു പോലെ പാടൂ
ഗാപധനീധപ...ഗാപധനീധപ
പെ:ഗഗപധനീധപ ഗാപധനീധപ

ആ: അല്ല അല്ല ഗഗ പധനീധപ ഗഗപധനീധപ
പധപഗാഗഗരിരിരി.....


വൃശ്ചികപ്പുലരി തൻ അറപ്പുരവാതിലിൽ
പിച്ചകപ്പൂവൊരു തിരി കൊളുത്തീ
ഏകതന്ത്രിയാം എന്നാത്മ വീണയിൽ
ഏകാന്തരാവിൽ ഞാൻ ശ്രുതി ചേർത്തു

താളവും രാഗവും തമ്മിൽ പുണർന്നൂ
ലോലമെൻ കരാംബുല ചാനനത്താൽ
ഇന്നു ഞാൻ പാടുമീ സുന്ദരഗീതം
നിന്നനുരാഗത്തിൻ അനുഗാനം (വൃശ്ചിക..)

ഗീതികായമുന തൻ കരയിലിരിക്കും
രാധികേ കലയുടെ ആരാധികേ
ഗായികേ മാമക പ്രേമ പഞ്ജരത്തിലെ
ശാരികേ പ്രിയതമേ വന്നാലും (വൃശ്ചിക..)

തച്ചോളി മരുമകന്‍ ചന്തു


വൃശ്ചിക പൂനിലാവേ..പിച്ചക പൂനിലാവേ..
മച്ചിന്റെ മേലിരുന്നൊളിച്ചു നോക്കാന്‍
ലജ്ജയില്ലേ.. ലജ്ജയില്ലേ..
നിനക്കു ലജ്ജയില്ലേ...

ഇളമാവിന്‍ തൈയ്യു തളിര്‍ത്തപോലെ..
വയനാടന്‍ വാകത്തൈ പൂത്തപോലെ..
വാനത്തെ വളര്‍മഴവില്ലുപോലെ എന്റെ
മാറത്തു മയങ്ങുമീ മംഗളാംഗിയെ...
അരുതേ... അരുതേ.... നോക്കരുതേ...

നാകീയ സുന്ദരി മഞ്ഞണി രാത്രി
നാണിച്ചു നാണിച്ചു നഖം കടിച്ചു...
വാതിലിന്‍ പിറകിലെ നവവധുപോല്‍ നില്‍ക്കേ
വാതായനത്തിലൂടെ നോക്കരുതേ..
അരുതേ... അരുതേ..നോക്കരുതേ..

തോമാശ്ലീഹാ


വൃശ്ചികപെണ്ണേ - വേളിപ്പെണ്ണേ - വെറ്റിലപ്പാക്കുണ്ടോ
വെള്ളിച്ചെല്ലം വെറ്റിലച്ചെല്ലം ഇല്ലത്താണല്ലോ ഇല്ലത്താണല്ലോ
വൃശ്ചികപെണ്ണേ - ഒഹോ - വേളിപ്പെണ്ണേ - ഒഹോ - വെറ്റിലപ്പാക്കുണ്ടോ
വെള്ളിച്ചെല്ലം വെറ്റിലച്ചെല്ലം ഇല്ലത്താണല്ലോ ഇല്ലത്താണല്ലോ

ഇല്ലത്തോളം വന്നാല്‍ നിന്റെ ചെല്ലമെനിക്കല്ലേ
കണ്ണി വെറ്റില തേച്ചു തെറുത്ത് നീ കയ്യില്‍ തരുകില്ലേ
ഇല്ലത്തോളം വന്നാല്‍ ഇന്നു പുള്ളുവാന്‍ പാട്ടല്ലേ
അമ്പലത്തിന്‍ പൂത്തിരി മുറ്റത്തായിരം ആളില്ലേ
നിന്റെ വടക്കിനി കെട്ടിന്നുള്ളില്‍ എന്നും തനിച്ചല്ലേ
നീ എന്നും തനിച്ചല്ലേ
തിങ്കള്‍ക്കതിരും ആഹാ . തങ്കക്കുറിയും ആഹാ.
താലിപ്പുവിന്ന് കറുകം പൂവും പൊന്ന് ഏലസ്സും
കന്നിപ്പെണ്ണിന്ന് കന്നിപ്പെണ്ണിന്ന്

കന്നിപ്പെണ്ണായ് നിന്നാല്‍ മന്ത്രകോടിയില്‍ മൂടും ഞാന്‍
പിന്നെ നിന്റെ മാറില്‍ മയങ്ങും പൂണൂലാകും ഞാന്‍
അന്തഃപ്പുരത്തില്‍ വന്നാല്‍ എന്നെമുന്നിലര്‍പ്പിക്കും ഞാന്‍
മംഗല്യത്തിന്‍ സിന്ദൂരത്താല്‍ മെയ്തുടുപ്പിക്കും ഞാന്‍ (2)
നിന്‍റെ യൗവ്വനപ്പൂക്കള്‍ക്കുള്ളില്‍ എന്നും നിറയും ഞാന്‍
എന്നും നിറയും ഞാന്‍
വൃശ്ചികപ്പെണ്ണേ . . . . . . (2)

അര്‍ച്ചന

ധനുമാസപുഷ്പത്തെ പൊട്ടിക്കരയിക്കാന്‍
തിരുവാതിരരാത്രി വന്നു പിന്നെയും
തിരുവാതിരരാത്രി വന്നു

ശ്രീപാര്‍വതിക്കിളനീര്‍ക്കുടം നേദിച്ചു
പൂവും പ്രസാദവുമായി
ആപാദചൂഡം പനിനീരില്‍ മുങ്ങിയ
ഹേമന്തചന്ദ്രിക വന്നൂ- എന്തിനോ
ഹേമന്തചന്ദ്രിക വന്നൂ

കണ്ടാല്‍ കാണാത്ത ഭാവം നടിക്കുമെന്‍
കല്യാണരൂപന്റെ മുന്‍പില്‍
കണ്ണീരില്‍ മുങ്ങിയ പാതിരാപ്പൂവുമായ്
ചെന്നുനില്‍ക്കാനൊരു മോഹം എന്തിനോ
ചെന്നുനില്‍ക്കാനൊരു മോഹം

മായ


ധനുമാസത്തില്‍ തിരുവാതിര
തിരുനൊയമ്പിന്‍ നാളാണല്ലോ
തിരുവൈക്കം കോവിലിലെഴുന്നള്ളത്ത്
തിരുവേഗപ്പുറയിലുമെഴുന്നള്ളത്ത്

ശ്രീമഹാദേവന്‍ തപോനിരതന്‍
കാമനേ ഭസ്മീകരിച്ച നാളില്‍
പാവം രതീദേവി തേങ്ങിനിന്നു
ആ തിരുനാള്‍ പൂത്തിരുനാള്‍
ആഗതമായിതാ തോഴിമാരേ

പ്രേമസാഫല്യം വരുത്തുവാനായ്
ദേവനേ പൂജിയ്ക്കും നാളാണല്ലോ
അമ്പിളിചൂടുന്ന തമ്പുരാനായ്
നോയമ്പുതുടങ്ങിയ നാളാണല്ലോ
ആ തിരുനാള്‍ പൂത്തിരുനാള്‍
ആഗതമായിതാ തോഴിമാരേ

തൂമകലര്‍ന്ന നിലാവലയില്‍
നീന്തിത്തുടിച്ചു നീരാടുക നാം
തിരുവാതിരപ്പാട്ടിന്‍ താളമേളം
തിരയടിച്ചെത്തുന്നു കുരവമേളം
ആ തിരുനാള്‍ പൂത്തിരുനാള്‍
ആഗതമായിതാ തോഴിമാരേ

മുത്തോട്‌ മുത്ത്‌


ധനുമാസക്കാറ്റേ വായോ വായോ വായോ
ധനുമാസക്കാറ്റേ വായോ വായോ വായോ
ധനുമാസക്കാറ്റേ വായോ വായോ വായോ

നിരനിരയായി വരിവരിയായി
നില്‍ക്കുന്ന മരങ്ങളേം മലകളേം
തഴുകി ഒഴുകി കുണുങ്ങി വരുന്ന കാറ്റേ കാറ്റേ
തണുത്തു വിറച്ചു കൊതിച്ചു വരുന്ന കാറ്റേ കാറ്റേ
ധനുമാസക്കാറ്റേ വായോ വായോ വായോ

ഏലേലം പാടും തേയിലക്കാടും
മഞ്ഞില്‍ മുങ്ങി ഉള്ളം തുള്ളി
കുളിച്ചു നില്‍ക്കും നാടല്ലെ
ആലോലമാടും കാവായ കാവും
കണ്ണില്‍ മിന്നും സ്വപ്നം പോലെ
കൊതിച്ചു നില്‍ക്കും നാടല്ലോ
കലയുടെ വീടോ കഥകളി നാടോ
കരള്‍ കവരും നാടാണു നീ
കരള്‍ കവരും നാടാണു നീ
(ധനുമാസക്കാറ്റേ ....)

ചെമ്മുകില്‍ വാന വര്‍ണ്ണവിതാനം
മേലെ ചാര്‍ത്തും എന്നും
കുയില്‍ കൂകിടുന്നൊരു നാടല്ലോ
തെങ്ങുകള്‍ മാവും തിങ്ങി വളരും
ഭിന്ന ജാതികള്‍ ഒന്നായ് പാടാന്‍
കൊതിച്ചിടുന്നൊരു നാടല്ലോ
കോമളമാം നാടേ കേരള നാടേ
കരള്‍ കവരും നാടാണു നീ
കരള്‍ കവരും നാടാണു നീ
(ധനുമാസക്കാറ്റേ ....)

പുഴയൊഴുകും വഴി


ധനുമാസക്കുളിരലകള്‍ മധു ചൊരിയും രാവുകളില്‍
സ്വരസാഗര ഗീതവുമായ് ഒരു ശാരിക വന്നല്ലോ

തേനുഴയും ചെഞ്ചുണ്ടില്‍
താരണിയും പുളകങ്ങള്‍ (2)
രാഗവതി തന്‍ മിഴിയില്‍ (2)
ഏതോ മോഹ ഭാവങ്ങള്‍ (ധനുമാസ ...)

മാമ്പൂക്കള്‍ വിരിയുമ്പോള്‍
പൂന്തിങ്കള്‍ വിടരുമ്പോള്‍ (2)
ഹേമവതി നിന്‍ കവിളില്‍ (2)
സ്വര്‍ണ്ണ വര്‍ണ്ണ രാഗങ്ങള്‍

കഥാനായകന്‍

ധനുമാസപ്പെണ്ണിനു പൂത്താലം
മകരത്തില്‍ കുളിരും നാണം
കുംഭത്തില്‍ മംഗല്യ മകം തൊഴണം
പിന്നെ മീനത്തില്‍ അവളുടെ താലികെട്ട്
(ധനുമാസപ്പെണ്ണിനു)

കനിവേകും മേടം മിഴിപൊത്തി നിന്നെ
കാണാന്‍ എന്നെയുണര്‍ത്തും
ഉരുളിയും പൂവും പുടവയും പൊന്നും
വാല്‍ക്കണ്ണാടിയും കാണാം
കവിതേ........... ആ...........
കവിതേ പൂക്കണി കൊന്നയായി നീ മുന്നില്‍
പുളകത്തില്‍ മുങ്ങുമ്പോള്‍ ഞാനുണരും
(ധനുമാസപ്പെണ്ണിനു)

ഇടവത്തില്‍ പെയ്യും മഴകൊണ്ടു മൂടാന്‍
ഈറന്‍ കഞ്ചുകം മാറാം
മിഥുനനിലാവില്‍ മിഴികളാല്‍ തോര്‍ത്താം
കര്‍ക്കിടകപ്പുഴ നീന്താം
മൃദുലേ.... ആ......
മൃദുലേ ഓമനത്തിങ്കളായി നീയെന്‍റെ
ഹൃദയത്തിന്‍ സംഗീതമാവുകില്ലേ
(ധനുമാസപ്പെണ്ണിനു)

Sunday, October 16, 2011

ചലച്ചിത്ര ഗാനങ്ങള്‍ ഭാഗം ഒന്ന്

ചലച്ചിത്ര ഗാനങ്ങളില്‍ മാസങ്ങള്‍ വരുന്ന ചില ഗാനങ്ങള്‍

മീശ മാധവന്‍

ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും

നെഞ്ചിലോലും വെണ്ണിലാവിൻ പൊന്നിളനീർ സ്വന്തമാക്കും

മേഘപ്പളുങ്കു കൊണ്ട് മാനത്ത് കോട്ട കെട്ടി നിന്നെ ഞാൻ കൊണ്ടു പോകും
ആഹാ മിന്നൽ മിഴിച്ചു നിന്നു മാറത്തെ ചേല കൊണ്ടു നിന്നെ ഞാൻ മൂടി വെയ്ക്കും
അ യ യാ യേയ്....
ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും
നെഞ്ചിലോലും വെണ്ണിലാവിൻ പൊന്നിളനീർ സ്വന്തമാക്കും

കന്നിയിൽ കതിർ കൊയ്യണം പൂവാലിയെ മഴ മേയ്ക്കണം
ഓ വിണ്ണിലെ വനവല്ലിമേൽ നിറതിങ്കളാം തിരി വയ്ക്കണം
രാക്കോഴി കുഞ്ഞു പോൽ താരകൾ ചിന്നണം മാനത്തെ മുറ്റമാകെ
ഓ..കാവേരി തെന്നലായ് പൂമണം പൊങ്ങണം മാറത്തെ (?) കൂട്ടിലാകെ
ഇനി പിച്ച വച്ചു മെല്ലെ ഒച്ച വച്ചു മച്ചില്‍ കൊച്ചു പച്ചക്കിളിയായ്
നമ്മള്‍ ഒന്നിച്ചൊരു മര കുഞ്ഞിക്കൊമ്പിലിരുന്നൊന്നിച്ചിന്നു പറക്കാം

ചിങ്ങമാസം... ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും
നെഞ്ചിലോലും വെണ്ണിലാവിൻ പൊന്നിളനീർ സ്വന്തമാക്കും
ധാം ത തകിട ധീം ത തകിട ധോം ത തകിട ധാം

ദേവരായ് തിരു തേവരായ് നിൻ തേരിൽ നീ എന്നെ ഏറ്റണം
മാമനായ് മണിമാരനായ് നിൻ മാറിൽ ഞാൻ കുറി ചാർത്തണം
ആക്കാലക്കാവിലെ പുള്ളു പോൽ പാടണം പായാര(?) പൊൻനിലാവേ
ഒയ് ഒയ് ഒയ് ആറ്റോരം വീട്ടിലെ മീനു പോൽ തുള്ളണം അമ്മാനക്കുഞ്ഞു വാവേ
ഇനി പിച്ച വച്ചു മെല്ലെ ഒച്ച വച്ചു മച്ചില്‍ കൊച്ചു പച്ചക്കിളിയായ്
നമ്മള്‍ ഒന്നിച്ചൊരു മര കുഞ്ഞിക്കൊമ്പിലിരുന്നൊന്നിച്ചിന്നു പറക്കാം

ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും
നെഞ്ചിലോലും വെണ്ണിലാവിൻ പൊന്നിളനീർ സ്വന്തമാക്കും
മേഘപ്പളുങ്കു കൊണ്ട് മാനത്ത് കോട്ട കെട്ടി നിന്നെ ഞാൻ കൊണ്ടൂ പോക
ആഹാ മിന്നൽ മിഴിച്ചു നിന്നു മാറത്തെ ചേല കൊണ്ടു നിന്നെ ഞാൻ മൂടി വെയ്ക്കും

തറവാട്ടമ്മ

കന്നിയിൽ പിറന്നാലും കാർത്തിക നാളായാലും
കണ്ണിനു കണ്ണായ്‌ തന്നെ ഞാൻ വളർത്തും
എന്റെ കണ്ണിനു കണ്ണായ്‌ തന്നെ ഞാൻ വളർത്തും (കന്നിയിൽ..)

പെൺകുഞ്ഞാണെങ്കിലും ആൺകുഞ്ഞാണെങ്കിലും
തങ്കത്തിൻ തൊട്ടിൽ കെട്ടി താരാട്ടും ഞാൻ (പെൺ..)
പെൺകുഞ്ഞാണെങ്കിലും ആൺകുഞ്ഞാണെങ്കിലും
നല്ല തങ്കത്തിൻ തൊട്ടിൽ കെട്ടി താരാട്ടും ഞാൻ

പവിഴം പോൽ ചുമന്നൊരു പട്ടിളം കാതിൽ
മെല്ലെ കവിത തുളുമ്പുമൊരു പേരു വിളിക്കും
കണ്ണു തട്ടാതിരിക്കുവാന്‍ അമ്മയെ കൊണ്ട്‌ തന്നെ
കണ്ണാടി കവിളത്തും പൊട്ട്‌ കുത്തിക്കും
കുഞ്ഞി പൊട്ട്‌ കുത്തിക്കും (കണ്ണു..) (കന്നിയിൽ..)

കനകതൂശിയാൽ നിങ്ങൾ കാതു രണ്ടും തുളയ്ക്കുമ്പോൾ
കണ്ട്‌ നിൽക്കാൻ വയ്യാതെ ഓടിയൊളിക്കും ഓടിയൊളിക്കും (കനക..)
നാട്ടുനടപ്പൊത്ത്‌ നമ്മൾ നാലാളെ
വിളിച്ചിട്ട്‌ ചോറ്റാനിക്കരെ ചെന്ന് ചോറുകൊടുക്കും (നാട്ടുനടപ്പൊത്ത്‌..)

കന്നി നിലാവ്

കന്നിയിളംകാടുകള്‍ പൂത്തുലഞ്ഞു, എന്റെ
കിങ്ങിണിപ്പെണ്ണ് തേന്‍ ചൊരിഞ്ഞു
ചഞ്ചലം ചലചലം പാട്ടു പാടി
മഞ്ചാടിമണിമുത്ത് നൃത്തമാടി
(കന്നിയിളം)

തെന കുത്തി നൂറാക്കി കാട്ടുകന്നി
തേന്‍ കൂട്ടി അവനൂട്ടി ഓമല്‍പ്പെണ്ണ്
തുടി കൊട്ടിപ്പാടണ കാണിമാരന്‍ വന്ന്
പുടവ കൊടുക്കുവാന്‍ കാത്തുനിന്നു
മലയോര താഴ്‌വരയിലെ മൈന, അവള്‍
മൈലാഞ്ചി പൂശി മിനുങ്ങിയ മൈന
(കന്നിയിളം)

മഴ പെയ്‌തു മലയാകെ കുളിരു കോരി
ഇണ കൂടാന്‍ ഒരു ജോഡി കൂടുതേടി
മലമുകളിലെ ചന്ദനക്കാട്ടില്‍
കരിമുകില്‍ ഇണ ചേരും വീട്ടില്‍‍
മലയോര താഴ്‌വരയിലെ മൈന, അവള്‍
മൈലാഞ്ചി പൂശി മിനുങ്ങിയ മൈന
(കന്നിയിളം)

തച്ചോളി ഒതേനന്‍


കന്നിനിലാവത്ത് കസ്തൂരിപൂശുന്ന
കൈതേ കൈതേ കൈനാറീ
കയ്യിലിരിക്കണ പൂമണമിത്തിരി
കാറ്റിന്റെ കയ്യില്‍ കൊടുത്താട്ടേ
കാറ്റിന്റെ കയ്യില്‍ കൊടുത്താട്ടേ

തച്ചോളിവീട്ടിലെ പൂമാരനിന്നെന്റെ
തങ്കക്കിനാവേറി വന്നാലോ?
ചാമരംവീശേണം ചന്ദനം പൂശണം
ചാരത്തുവന്നാട്ടെ പൂങ്കാറ്റേ

മുത്തുവിതച്ചപോല്‍ മാ‍നത്തുപൂക്കണ
തെച്ചീ ചെട്ടിച്ചി ചേമന്തി
വീരന്‍ വരുന്നേരം പൂമാല ചാര്‍ത്തുവാന്‍
വിണ്ണിലെ താലത്തില്‍ പൂതരേണം


അന്വേഷണം

തുലാവര്‍ഷമേഘങ്ങള്‍ തുള്ളിയോടും വാനം(3)
തൂമതൂവും ഞാറ്റുവേല പൂവിരിയും കാലം
പൂവിരിയും കാലം പൂവിരിയും കാലം
കാലം കാലം പൂവിരിയുംകാലം
(തുലാവര്‍ഷ...)
മലരോടു മലര്‍പൊഴിയും മലയോരക്കാവു
മലയോരക്കാവ് മലയോരക്കാവ്
മണിയോടു മണികിലുങ്ങും മണിമലയാറ്
മണിമലയാറ് മണിമലയാറ്
ഈവര്‍ഷ കാലം ഹൃദയാനുകൂലം
തുടികൊട്ടിപ്പാടും മോഹം തുളുമ്പുന്നു രാഗം..
ഓ...ഓ
(തുലാവര്‍ഷ...)
കുളിരോടു കുളിര്‍ചൊരിയും കുറുമൊഴിത്തെന്നല്‍
തിരിയോടു തിരികൊളുത്തും അരിയാമ്പല്‍ പൂക്കള്‍
കതിര്‍സ്നേഹവര്‍ഷം വിടര്‍ത്തുന്നു ഹര്‍ഷം
തുടികൊട്ടിപ്പാടും മോഹം
തുളുമ്പുന്നു രാഗം...
ആ...ആ....
(തുലാവര്‍ഷ...)

സ്വര്‍ണ്ണ മല്‍സ്യം


ഓ..ഓ..ഓ..ഓ..
തുലാവർഷമേഘമൊരു പുണ്യതീർത്ഥം
തുളസീപ്പൂങ്കുന്നൊരു വർണ്ണചിത്രം...
നാടൻപെൺകൊടി നീയെൻ മുന്നിലൊരു
നാണം കുണുങ്ങിയാം സ്വർണ്ണമത്സ്യം....
സ്വർണ്ണമത്സ്യം....
തുലാവർഷമേഘമൊരു പുണ്യതീർത്ഥം
തുളസീപ്പൂങ്കുന്നൊരു വർണ്ണചിത്രം...

പുലർക്കാലമഞ്ഞിൽ നീ കുളിച്ചു നിന്നാൽ
പുതിയൊരു രോമാഞ്ചപരിവേഷം
(പുലർക്കാലമഞ്ഞിൽ.....)
ഇളവെയിലലയിൽ നീ മുടികോതുമ്പോൾ
ഇളവെയിലലയിൽ നീ മുടികോതുമ്പോൾ
ഇടനെഞ്ചിലറിയാത്തൊരിലത്താളം..

തുലാവർഷമേഘമൊരു പുണ്യതീർത്ഥം
തുളസീപ്പൂങ്കുന്നൊരു വർണ്ണചിത്രം...

വഴിയിൽ നിഴൽപോൽ നിന്റെ പിമ്പേ
തൊഴുകൈക്കുടവുമായ് വന്നു ഞാൻ
(വഴിയിൽ.....)
മന്ദസ്മിതത്തിൽ നിൻ മന്മഥശയ്യയിൽ
മറ്റാരുമറിയാതിന്നുറങ്ങും ഞാൻ...
(മന്ദസ്മിതത്തിൽ.....)

തുലാവർഷമേഘമൊരു പുണ്യതീർത്ഥം
തുളസീപ്പൂങ്കുന്നൊരു വർണ്ണചിത്രം...
നാടൻപെൺകൊടി നീയെൻ മുന്നിലൊരു
നാണം കുണുങ്ങിയാം സ്വർണ്ണമത്സ്യം....
സ്വർണ്ണമത്സ്യം....
തുലാവർഷമേഘമൊരു പുണ്യതീർത്ഥം
തുളസീപ്പൂങ്കുന്നൊരു വർണ്ണചിത്രം...



അശ്വരഥം

ആ...

(സ്ത്രീ) തുലാവര്‍ഷ മേളം തുടിപ്പാട്ടിന്‍ താളം
ചെല്ലച്ചിറകുണര്‍ന്നു പളുങ്കു ചൊരിയും അമൃതജലധാര
അത് ആയിരം പീലി നീര്‍ത്തി നിന്നേ
എന്നില്‍ അറിയാതെ ആത്മഹര്‍ഷം തന്നേ
(പു) തുലാവര്‍ഷ മേളം
(സ്ത്രീ) നനയും നനയും
(പു) തുടിപ്പാട്ടിന്‍ താളം
(സ്ത്രീ) കുളിരും കുളിരും
(സ്ത്രീ) തുലാവര്‍ഷ മേളം
(പു) നനയും നനയും
(സ്ത്രീ) തുടിപ്പാട്ടിന്‍ താളം
(പു) കുളിരും കുളിരും

(പു) ആരോ പാടിയ പാട്ടിന്‍ അലകള്‍ തൊട്ടുണര്‍ത്തുമ്പേള്‍
ആഗീത നാദലയമെന്‍ ഹൃദയം നുകരുന്നു
മദഭരിതം പ്രിയസഖിയുടെ മിഴിയുടെ ചലനം
നവപുളകം മൃദുലളിതം
പ്രിയസഖിയുടെ മൊഴിയുടെ ലയനം
തിരുമധുരം
(സ്ത്രീ) ഏതോ ഊഞ്ഞാലില്‍ ആടുന്നു
ഓളം തുള്ളുന്ന എന്‍ നെഞ്ചം
ഏതോ ഊഞ്ഞാലില്‍ ആടുന്നു
ഓളം തുള്ളുന്ന എന്‍ നെഞ്ചം
(പു) ഓ ഹോ ഹോ
ഒന്നൊന്നായ് രാഗം പാകും മാര്‍ഗ്ഗഴിത്താലമേന്തി വന്നേ
എന്നില്‍ മധുമാസത്തേന്‍ പകര്‍ന്നു തന്നേ

(സ്ത്രീ) ഓ... തുലാവര്‍ഷ മേളം
(പു) നനയും നനയും
(സ്ത്രീ) തുടിപ്പാട്ടിന്‍ താളം
(പു) കുളിരും കുളിരും
(പു) തുലാവര്‍ഷ മേളം
(സ്ത്രീ) നനയും നനയും
(പു) തുടിപ്പാട്ടിന്‍ താളം
(സ്ത്രീ) കുളിരും കുളിരും
(പു) ഏ... ഹേ...
(സ്ത്രീ) അ...
(പു) ലാലല ലാ ലാ
(സ്ത്രീ) അ...
(പു) ഏ... ഹേ...
(സ്ത്രീ) അ...
(പു) ലാലല ലാ ലാ

(സ്ത്രീ) കാലമേകിയ പ്രായമെന്നില്‍ തുമ്പി തുള്ളുമ്പോള്‍
ഇന്നു വരെയും പൂവിടാത്തൊരു കവിതയുണരുന്നു
(പു) മദഭരിതം പ്രിയസഖിയുടെ മിഴിയുടെ ചലനം
നവപുളകം മൃദുലളിതം
പ്രിയസഖിയുടെ മൊഴിയുടെ ലയനം
തിരുമധുരം
ഏതോ തീരത്തെ തേടുന്നു ധ്യാനം ചെയ്യും എന്‍ മൗനം (2)
(സ്ത്രീ) ഓ ഒ ഓ...ഓരോരോ ബന്ധം സ്വന്തം
ആതിരപ്പൂ ചൊരിഞ്ഞു നിന്നേ
മുന്നില്‍ അനുരാഗപ്പൊട്ടു കുത്തി തന്നേ

(പു) തുലാവര്‍ഷ മേളം
(സ്ത്രീ) നനയും നനയും
തുടിപ്പാട്ടിന്‍ താളം
കുളിരും കുളിരും
ആ...
(ഡു) ആ...



എവിഡെന്‍സ്


ആ...ആ...ആ...
തുലാവര്‍ഷമേ വാ വാ
കുടമുല്ല തേൻ ചൊരിയൂ
രാഗതാള മാധുരി തൻ നാദബ്രഹ്മ താരകളായ്
(തുലാവർഷമേ...)

ആ...ആ..ആ...ആ..
കരളിൽ വെൺ പുളിനം പകരും പുളകപ്പൂ പളുങ്കുകൾ
സ്വരാലാപ ഗീതിയാൽ സമാശ്വാസ വാണിയിൽ
സുധാവർഷിണീ വാ വാ ഉപവനിയിൽ പൂ വിതറൂ
രാഗതാള മാധുരി തൻ നാദബ്രഹ്മ താരകളായ്
തുലാവര്‍ഷമേ വാ വാ

ഉഷസ്സിൻ നറുകിരണം പൊഴിയും
കുളിരിൻ നവകളഭങ്ങൾ
ലയാവേശ ലീനമായ് വികാരാർദ്ര വീണയിൽ
മനോരഞ്ജിനീ വാ വാ ചിറകിണയിൽ നീ പടരൂ
രാഗതാള മാധുരി തൻ നാദബ്രഹ്മ താരകളായ്
(തുലാവര്‍ഷമേ ..)

ചലച്ചിത്ര ഗാനങ്ങള്‍

ചലച്ചിത്ര ഗാനങ്ങളില്‍ പഴങ്ങള്‍ അടങ്ങുന്ന ചില ഗാനങ്ങള്‍

രക്ത പുഷ്പം
തക്കാളിപ്പഴക്കവിളില്‍.... ഒരു താമരമുത്തം
തക്കാളിപ്പഴക്കവിളില്‍ ഒരു താമരമുത്തം
മുത്തണിപ്പൊന്‍ചുണ്ടിനപ്പോള്‍
ഇത്തിരി കോപം.. ഇത്തിരി കോപം
തക്കാളിപ്പഴക്കവിളില്‍.... ഒരു താമരമുത്തം

ഒന്നു കണ്ടു.. ഉള്ളിലാകെ
ഒന്നു കണ്ടൂ ഉള്ളിലാകെ പൂവിരിഞ്ഞു
ഒന്നു തൊട്ടു മേലാകെ കുളിരണിഞ്ഞു
ഉള്ളിലുള്ള പൂവിലാകെ തേന്‍ നിറഞ്ഞു
ഓ - തുള്ളിയായി ചിപ്പികളില്‍
ഊറി നിന്നൂ - ഊറി ഊറി നിന്നൂ
തക്കാളിപ്പഴക്കവിളില്‍.... ഒരു താമരമുത്തം.

മണ്ണിലല്ല.. വിണ്ണിലാണെന്‍..
മണ്ണിലല്ല വിണ്ണിലാണെന്‍ മണിയറകള്‍
എന്നിലല്ലാ നിന്നിലാണെന്‍ ഭാവനകള്‍
പുഷ്യരത്നപുഷ്പകത്തിലേറി വരാമോ
ചന്ദ്രശാലതന്നിലെന്നെ കൊണ്ടുപോകാമോ
കൊണ്ടുപോകാമോ (തക്കാളിപ്പഴക്കവിളില്‍)

ഉമ്മ


കദളിവാഴക്കയ്യിലിരുന്ന് കാക്കയിന്നു വിരുന്നുവിളിച്ച്
വിരുന്നുകാരാ വിരുന്നുകാരാ വിരുന്നുകാരാ വന്നാട്ടേ
വിരുന്നുകാരാ വിരുന്നുകാരാ വിരുന്നുകാരാ വന്നാട്ടേ

മാരനാണ് വരുന്നതെങ്കില്‍ ....
മാരനാണ് വരുന്നതെങ്കില്‍ മധുരപ്പത്തിരി വെക്കേണം
മാവുവേണം വെണ്ണവേണം പൂവാലിപ്പശുവേ പാല്‍തരണം
കദളിവാഴക്കയ്യിലിരുന്ന് ......

സുന്ദരനാണ് വരുന്നതെങ്കില്‍ ....
സുന്ദരനാണ് വരുന്നതെങ്കില്‍ സുറുമയിത്തിരിയെഴുതേണം
കാപ്പുവേണം കാല്‍ത്തളവേണം കസവിന്‍ തട്ടം മേലിടണം

വയസ്സനാണ് വരുന്നതെങ്കില്‍ ‍അയിലേം ചോറും നല്‍കേണം
ഇടയ്ക്കിടയ്ക്ക് വെറ്റിലതിന്നാന്‍ ഇടിച്ചിടിച്ച് കൊടുക്കണം
ഇടയ്ക്കിടയ്ക്ക് വെറ്റിലതിന്നാന്‍ ഇടിച്ചിടിച്ച് കൊടുക്കണം
കദളിവാഴക്കയ്യിലിരുന്ന് ......

പോസ്റ്റ്മാനെ കാണ്മാനില്ല


അന്നദാനക്കൈതപ്പഴം അല്ലിയോലക്കൈതപ്പഴം
അകത്തമൃത്.... പുറത്തഴക്....
ആരും കണ്ടാല്‍ കൊതിയ്ക്കും അമ്മാനപ്പഴം

അന്തിച്ചന്തയില്‍ ചരക്കുവാങ്ങാന്‍ വന്നവരേ
അടുത്തുനോകൂ ഒന്നെടുത്തു നോക്കൂ
കാട്ടുഞാവല്‍പ്പഴം പോലെ കവര്‍ക്കുകില്ല ഇത്
നാട്ടുമാവിന്‍ കനിപോലെ പുളിക്കുകില്ലാ
ചുളനിറയെ തേനാണ് ഇളമണ്ണിന്‍ പൊന്നാണ്
തുളച്ചു നോക്കൂ.....
തുളച്ചുനോക്കൂ കടിച്ചുനോക്കൂ വിലയ്ക്കുവാങ്ങൂ
അന്നദാനക്കൈതപ്പഴം.........

എന്നും വന്നെന്റെയടുത്തിരിക്കാറുള്ളവരേ
തിരഞ്ഞെടുക്കൂ ഒന്നറിഞ്ഞെടുക്കൂ
തേന്‍ വരിക്കക്കുടം പോലെ മടുക്കുകില്ലാ ഇത്
കാളിനെല്ലിപ്പഴം പോലെ കയ്ക്കുകില്ലാ
മുളനിറയെ കുളിരാണ്, കുളിര്‍ നിറയെ മുത്താണ്
കുലുക്കിനോക്കൂ രുചിച്ചുനോക്കൂ വിലയ്ക്കുവാങ്ങൂ
അന്നദാനക്കൈതപ്പഴം...........

അന്വേഷിച്ചു കണ്ടെത്തിയില്ല


മുറിവാലൻ കുരങ്ങച്ചൻ വിറവാലൻ പൂച്ചയുമായി
മഴ വന്ന മാസത്തിങ്കൽ മല വാഴക്കൃഷി ചെയ്തു

മലവാഴകൾ വളർന്നപ്പോൾ കുലയെല്ലാം വിളഞ്ഞപ്പോൾ
തലയെല്ലാം തനിക്കെന്നു കുരങ്ങച്ചനുരചെയ്തു
(മുറിവാലൻ കുരങ്ങച്ചൻ)

മാർജ്ജാരൻ സമ്മതിച്ചു കുലകൾ കുരങ്ങനു കിട്ടി
മലവാഴ തടയും ചവറും പൂച്ചയ്ക്കും കിട്ടി..

ഇനിയത്തെ വിളവിന്റെ തലയെല്ലാം തനിക്ക്‌ വേണം
പിടിവാശി പിടിച്ചല്ലോ മരമണ്ടൻ പൂച്ച
(മുറിവാലൻ കുരങ്ങച്ചൻ)

കുരങ്ങച്ചനതു കെട്ടു കുഴി കുത്തി ചേന വച്ചു
ചെറു ചേന വലുതായി വിള കൊയ്യാറായല്ലോ
തലയെല്ലാം പൂച്ചയെടുത്തു മുറിവാലനു ചേനകൾ കിട്ടി
അറിവില്ലാ തൊഴിൽ ചെയ്താൽ നഷ്ടം വരുമാർക്കും
(മുറിവാലൻ കുരങ്ങച്ചൻ)

വാമനപുരം ബസ്സ്‌ റൂട്ട്‌


എണ്ണിയെണ്ണി ചക്കക്കുരു ചെമ്മീനിട്ടു വരട്ടി
ചേമനറിയാതെ ചട്ടൻ ചട്ടി വടിച്ചേ
ഒച്ച വെച്ചു പറക്കണ കൊച്ചു വാലൻ കുരുവീ
മച്ചുമ്പുറത്തിരിപ്പുണ്ട് ലിവർ ജോണീ
ഒച്ച വെച്ച് പച്ച കാട്ടി കൊതച്ചു വരുന്നൊരു
പല്ലടിച്ചു പറത്തി വിടാം
(എണ്ണിയെണ്ണി...)

കൈയ്യേൽ പിടിച്ചുകെട്ടി കാലേൽ അടിച്ചിരുത്തി
തട്ടേൽ കയറ്റും മാമൻ അയ്യയ്യയ്യാ
മുട്ടേൽ ചവിട്ടു മാമൻ
സിംഗം നീയാടാ തങ്കം നീയടാ സിങ്കനോം നിന്റെയെടാ
അയ്യയ്യയ്യോ സിങ്കനോം നിന്റെയെടാ
പഞ്ചായത്തു പാലം കേറി ഈ നിസ്സാവന്ന ബസ്സോ നീ
ചെക്കിങ്ങില്ലാത്ത പോസ്റ്റില്ല പോലീസിന്റെ ഓസോ ഇല്ല
അങ്ങാട്ടു വന്നാലാരും തള്ളമാരെ കാണൂല്ലാ
ജാക്കി വെച്ചു പൊക്കീടുന്ന യ്യ യ്യാ
(എണ്ണിയെണ്ണി...)

അണ്ണൻ മനസ്സുവെച്ചാൽ അയ്യൻ മനസ്സുവെച്ചാൽ
എല്ലാ റാസി മാമാ
അയ്യയ്യയ്യോ എല്ലാ റാസി മാമാ
വമ്പൻ നീയെടാ കൊമ്പൻ നീയെടാ തമ്പുരാൻ നീയെടാ
അയ്യയ്യയ്യാ തമ്പുരാൻ നീയല്ലെടാ
എം എൽ എ യും എം പി മാരും മൂസകാ മെമ്പർമാരും
ബെല്ലും വേണ്ട ബ്രേക്കും വേണ്ട
അണ്ണൻ വന്നു കൈയ്യേ വെച്ച
ദോനി മാസകാണുംനേരം ബില്ലു കൊണ്ടെ കാട്ടും പോലെ
ആളു നോക്കി പറക്കുമെടാ
(എണ്ണിയെണ്ണി...)

Friday, October 14, 2011

ചലച്ചിത്ര ഗാനങ്ങള്‍

ചലച്ചിത്ര ഗാനങ്ങളില്‍ പഴങ്ങള്‍ വരുന്ന ചില ഗാനങ്ങള്‍

അനാര്‍ക്കലി

മാതളപ്പൂവേ മാതളപ്പൂവേ
മദനന്റെ കളിപ്പൂവേ
മധുപൻ വരുമോ മധുരം തരുമോ
മാതളപ്പൂവേ...ഏ...മാതളപ്പൂവേ

പൊന്നേലസ്സുകളണിയാതെ
പവിഴക്കൊലുസ്സുകളണിയാതെ...ആ..
പൊന്നേലസ്സുകളണിയാതെ
പവിഴക്കൊലുസ്സുകളണിയാതെ
നഗ്നപദം...നഗ്നപദം നീ
നൃത്തമാടുമീ രാവിൽ
നിന്റെ മുത്തണിക്കവിളിൻ മുന്തിരിയിതളിൽ
ചിത്രശലഭമയ്‌ വരുമോ...ആ..

വസന്ത മണ്ഡപമെവിടെ നിൻ
വാസന ചെപ്പുകളെവിടെ..ആ
വസന്ത മണ്ഡപമെവിടെ നിൻ
വാസന ചെപ്പുകളെവിടെ
മണിയറയിൽ...മണിയറയിൽ നിൻ
മധുരാനുരാഗത്തിൻ മടിയിൽ ഒരു
മദിരോൽസവത്തിൻ മാദക ലഹരിയിൽ
മയങ്ങിയുണരാൻ വരുമോ വരുമോ

കല്യാണ രാത്രിയിൽ കള്ളികൾ തോഴിമാർ

മാതളപ്പൂങ്കാവിലിന്നലെ
മലര്‍ നുള്ളാന്‍ ചെന്നു ഞാന്‍ (മാതള)
ചൂടാനൊരു പൂചോദിച്ചവനോടി വന്നു-
പിറകേ അവനോടിവന്നൂ (മാതള)

പൂവിറുത്തുകൊടുത്തനേരമെന്‍
പൂങ്കവിളിന്മേല്‍ നുള്ളി
പൂവിറുത്തുകൊടുത്തനേരമെന്‍
പൂങ്കവിളിന്മേല്‍ നുള്ളി
മനസ്സിന്‍ കടവിലെ മറ്റാരും കാണാത്ത
മറ്റൊരു പൂ ചോദിച്ചു (മനസ്സിന്‍)
കൊടുത്താലെന്താണവനതു
കിള്ളിക്കളയുകയില്ലല്ലോ (മാതള)

കണ്മുനയാലേ മേലാസകലം
വെണ്മണിശ്ലോകങ്ങളെഴുതി
ആരുമാരും കാണാതെവനെന്നെ കൈയ്യില്‍
വാരിക്കോരിയെടുത്തു
എടുത്താലെന്താണവനെന്നെ
എറിഞ്ഞുടയ്ക്കുകയില്ലല്ലോ (മാതള)

പ്രാണനാഥനെനിയ്ക്കു നല്‍കിയ
പരമാനന്ദത്തില്‍ മുഴുകി
പ്രാണനാഥനെനിയ്ക്കു നല്‍കിയ
പരമാനന്ദത്തില്‍ മുഴുകി
പുളകപ്പൂങ്കാവിലെ മറ്റാരും നുള്ളാത്ത
പുതിയൊരു പൂ ചൂടിച്ചു
പുതിയൊരു പൂ ചൂടിച്ചു (മാതള)

മൃണാളം

മാതളപ്പൂപോലെ മാതു മഞ്ചാടിക്കിളി പോലെ മാതു
മനസ്സിന്‍റെ കിളിവാതില്‍ തുറന്നു നീ ദൂരെ (2)
പറന്നകലാന്‍ എന്തു ഹേതു (2)
മാതളപ്പൂപോലെ മാതു

കല്യാണമണ്ഡപത്തില്‍ കണ്ടു ഞാന്‍ നിന്നെ കര്‍പ്പൂരദീപം പോലെ (2)
കണ്മുന്നില്‍ തുളുമ്പിയ പാനപാത്രം ചുണ്ടോടണഞ്ഞപ്പോള്‍ കവര്‍ന്നതാര്
ആര്.. തന്നിലും ഇളയവന്‍ തനിക്കിരയെന്നുള്ള താന്തോന്നി നാടകം നടക്കുന്നു
മാതളപ്പൂപോലെ മാത

വസന്തത്തെ അകത്താക്കി വാതിലടച്ചാലും വാസനയൊഴുകും നീളേ (2)
മാനത്തു വിളങ്ങിയ മംഗല്യതാരം മാറോടണഞ്ഞപ്പോള്‍ കവര്‍ന്നതാര്
ആര്.. തന്നിലും ഇളയവന്‍ തനിക്കിരയെന്നുള്ള താന്തോന്നി നാടകം നടക്കുന്നു
(മാതളപ്പൂപോലെ മാതു)

ഒരു നുണക്കഥ


മാതളപ്പൂവുപോലെ വിരിയുമോ നിന്റെ നാണം
പൊഴിയുമോ മുത്തു പോലെ...
തരളമാം ചുണ്ടിലീണം....
(മാതളപ്പൂവുപോലെ.....)

ആ....ആ....ആ...ആ....
കായല്‍ പാടുമേതോ തേനൂറുന്ന ഗാനം
ഓമലേ എന്‍ ജീവനേ നീ വാ......
പ്രേമം പൂത്ത നാളില്‍ ....എങ്ങും നിന്റെ രൂപം
കണ്ടു ഞാന്‍ ഈ കണ്‍കളില്‍...നിലാവേ.....
മാതളപ്പൂവുപോലെ വിരിയുമോ നിന്റെ നാണം
പൊഴിയുമോ മുത്തു പോലെ...
തരളമാം ചുണ്ടിലീണം....

ഈണം നേര്‍ത്ത ചുണ്ടില്‍ മോഹം തീര്‍ത്ത മൌനം
രാഗമേ...എന്‍ താളമായ് നീ വാ....
ഏതോ സ്വപ്നതീരം...
തേടുന്നു നിന്‍ സ്നേഹം ...
ആതിരേ...എന്‍ ദേവാംഗനേ...നീ വാ.....
(മാതളപ്പൂവുപോലെ.....)

കളിയോടം


സ്വപ്നം

ശാരികേ... എന്‍ ശാരികേ...
മാതളപ്പൂ പോലൊരു മാനസം ഞാനിന്നു കണ്ടു (2)
ആരും കാണാതാപ്പൂ ചൂടി ഞാനൊന്നു പാടീ
ശാരികേ എന്‍ ശാരികേ

ഞാനൊരു ഗാനമായീ വീണ പാടുമീണമായി (2)
സ്നേഹമാകും പൂവു ചൂടി ദേവതയായീ
ശാരികേ എന്‍ ശാരികേ

ഇന്നെന്റെ കിളിവാതിലില്‍ പാടീ നീ
വിടരാന്‍ വിതുമ്പുമേതോ പൂവിന്‍ ഗാനം (ഇന്നെന്റെ)
ഏഴിലംപാല പൂത്തു കാതിലോല കാറ്റിലാടി (2)
പീലി നീര്‍ത്തി കേളിയാടൂ നീല രാവേ
ശാരികേ... എന്‍ ശാരികേ...

മാതളപ്പൂ പോലൊരു മാനസം ഞാനിന്നു കണ്ടു (2)
ആരും കാണാതാപ്പൂ ചൂടി ഞാനൊന്നു പാടീ
ശാരികേ എന്‍ ശാരികേ(2)

വെള്ളിനക്ഷത്രം


പൈനാപ്പിൾ പെണ്ണേ ചോക്ലേറ്റ് പീസേ പ്രേമിച്ചു വലയ്ക്കാതെ
പഞ്ചാരപ്പെണ്ണേ പുഞ്ചിരിപ്പാലെൻ ചുണ്ടോടു ചേർക്കാതെ
കനവാകെ കൂട്ടിക്കെട്ടി കരളിന്റെ കൂടുണ്ടാക്കി കൂട്ടിനകത്തെ തൂണിൽ കെട്ടാതെ
കണ്ണോടു കണ്ണിൽ നോക്കി കണ്ണാടിക്കൂട്ടിലിരുന്ന് ചക്കരവാക്കിൽ മുക്കിക്കൊല്ലാതെ
നീ കള്ളക്കണ്ണെറിയാതെ താളത്തിൽ തുള്ളാതെ ഉള്ളത്തിൽ കിള്ളാതെ (2)
(പൈനാപ്പിൾ പെണ്ണേ..)

നോക്കാതെ നോക്കാതെ പുഞ്ചിരിക്കുഴമ്പേ ചുഴിഞ്ഞു നോക്കാതെ
നിനക്കു തരില്ലെന്റെ പഞ്ചാര പാത്രം വിളിച്ചു തരില്ലിനി ഞാൻ
ഏയ് തുള്ളാതെ കള്ളി കരിങ്കല്ലാണു നെഞ്ചിൽ നിനക്കിത്തിരി പോലും കനിവില്ലല്ലോ
എന്താണു മനസ്സിലെന്നഞ്ചാതെ ചൊല്ലടി പൊന്നേ കുട്ടിക്കരണം മറിയാതെ നീ
ഹേ ഹേ ഹേ ഹേ സ്നേഹത്തിൻ തൂമുത്തേ പൂമൊട്ടിൻ പൂമുത്തേ തൂമുത്തം തന്നാട്ടേ (2)
(പൈനാപ്പിൾ പെണ്ണേ..)

മുട്ടായി പാലിന്റെ മക്കളെ വന്നെന്റെ മനസ്സു കിളുക്കാതെ
കിട്ടാതെ കിണുങ്ങുന്ന മക്കളെ നീ എന്റെ കതക് തുറക്കാതെ
ഹേ കിട്ടാത്തത് തേടിയതല്ലെടീ മുട്ടാപൊത്തോതിയതല്ലടി
എത്തി കൊത്തി മുറത്തിൽ കേറാതെ
കണ്ണാരം പൊത്തി പൊത്തി കൊരലാരം കൂട്ടി കെട്ടിയ
കുട്ടിക്കാലം പാടെ മറന്നോ നീ
ഹേ ഹേ ഹേ ഹേ സ്നേഹത്തിൻ തൂമുത്തേ പൂമൊട്ടിൻ പൂമുത്തേ തൂമുത്തം തന്നാട്ടേ (2)
(പൈനാപ്പിൾ പെണ്ണേ..)

മിടുമിടുക്കി

പൈനാപ്പിള്‍ പോലൊരു പെണ്ണ്
പാല്‍പ്പായസം പോലൊരു പെണ്ണ്
പഞ്ചാരച്ചിരികൊണ്ട് പഞ്ചായത്താകെ
പലിശക്കു വാങ്ങിയ പെണ്ണ്
പൈനാപ്പിള്‍ പോലൊരു പെണ്ണ്

ചുണ്ടത്തു കണ്മണി കത്തിക്കും മത്താപ്പില്‍
പണ്ടേയുണ്ടെനിക്കൊരു കണ്ണ്
ചുണ്ടത്തു കണ്മണി കത്തിക്കും മത്താപ്പില്‍
പണ്ടേയുണ്ടെനിക്കൊരു കണ്ണ്
പിന്നാലെ നടന്നെത്ര കൈമണിയടിച്ചാലും
കണ്ണൊന്നു തിരിക്കൂല്ല പെണ്ണ് (പൈനാപ്പിള്‍)

തുടര്‍ക്കഥക്കത്തുകള്‍ നൂറെണ്ണം തികഞ്ഞു
തുണി കടം മേടിച്ചു മുടിഞ്ഞു
തുടര്‍ക്കഥക്കത്തുകള്‍ നൂറെണ്ണം തികഞ്ഞു
തുണി കടം മേടിച്ചു മുടിഞ്ഞു
കെട്ടായിട്ടെഴുതി ഞാന്‍ കൊണ്ടുനടക്കുന്നു
കിട്ടാത്ത മരുന്നിന്റെ ശീട്ട് - നാട്ടില്‍
കിട്ടാത്ത മരുന്നിന്റെ ശീട്ട് (പൈനാപ്പിള്‍)

ചിത്രം
ലലലാ ലലല ലാ ലാ
ലലലാ ലലല ലാ ലാ

ദൂരെ കിഴക്കുദിക്കിൻ മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വെച്ചേ എന്റെ വെറ്റിലത്താമ്പാളത്തില്‍

ദൂരെ കിഴക്കുദിക്കിൻ മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വച്ചേ എന്റെ വെറ്റിലത്താമ്പാളത്തില്‍

ദൂരെ കിഴക്കുദിക്കിൻ മാണിക്ക്യച്ചെമ്പഴുക്ക

ലാലല്ല ലാലല്ല ലലലലലാ ലല്ലലലലാ
ലാലല്ല ലാലല്ല ലലലലലാ ലല്ലലലലാ

നല്ല തളിര്‍വെറ്റില നുള്ളി വെള്ളം തളിച്ചു വെച്ചേ
തെക്കന്‍പുകല നന്നായ്‌ ഞാന്‍ വെട്ടിയരിഞ്ഞു വെച്ചേ
ഇനി നീയെന്നെന്റെ അരികില്‍ വരും
കിളിപാടും കുളിര്‍രാവില്‍ ഞാന്‍ അരികില്‍ വരാം
പറയൂ മൃദു നീ എന്തു പകരം തരും
നല്ല തത്തക്കിളിച്ചുണ്ടന്‍ വെറ്റില നുറൊന്നു തേച്ചു തരാം
എന്റെ പള്ളിയറയുടെ വാതില്‍ നിനക്കു തുറന്നേ തരാം

ദൂരെ കിഴക്കുദിക്കിൻ മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വെച്ചേ എന്റെ വെറ്റിലത്താമ്പാളത്തില്‍

ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക

ലാലലാ ലാലലാ ലാലലല ലാലലല ലാ

കണ്ണില്‍ വിളക്കും വെച്ചു രാത്രി എന്നെയും കാത്തിരിക്കേ
തെക്കേത്തൊടിയ്ക്കരികില്‍ കാലൊച്ച തിരിച്ചറിഞ്ഞോ
അരികില്‍ വന്നെന്നെ എതിരേറ്റു നീ
തുളുനാടന്‍ പൂം പട്ടു വിരിച്ചു വെച്ചു
മണിമാരന്‍ ഈ രാവില്‍ എന്തു പകരം തരും
നിന്നെ കെട്ടിപ്പിടിച്ചു ഞാന്‍ ചെന്തളിർച്ചുണ്ടത്തു മുത്തം തരും
ഒരു കൃഷ്ണതുളസിപ്പൂ നുള്ളി മുടിത്തുമ്പില്‍ ചാര്‍ത്തി തരും

ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വെച്ചേ വെറ്റിലതാമ്പാളത്തില്‍

ദൂരെ കിഴക്കുദിക്കിൻ മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വെച്ചേ എന്റെ വെറ്റിലതാമ്പാളത്തില്‍

ദൂരെ കിഴക്കുദിക്കിൻ മാണിക്ക്യച്ചെമ്പഴുക്ക

ലാല്‍ സലാം


ആരോ പോരുന്നെന്‍ കൂടെ
പോരാം ഞാനും നിന്‍ കൂടെ
ചക്കയ്ക്കുപ്പുണ്ടോ?...... ചക്കയ്ക്കുപ്പുണ്ടോ
പാടും ചങ്ങാലിപ്പക്ഷി
വിത്തും കൈക്കോട്ടും കൊണ്ടേ എത്താന്‍ വൈകല്ലേ
വയലേലകള്‍ പാടുകയായ് വയര്‍ കാഞ്ഞെരിയുന്നവരേ
പുതുതാമൊരു ലോകമിതാ വരവായി
ആരോ പോരുന്നെന്‍ കൂടെ....

നാമീ മണ്ണുപൊന്നാക്കും നാളേ
നാമീ പൊന്നു കൊയ്യും നമ്മള്‍ക്കായ്
പുതു കൊയ്ത്തിനു പൊന്നരിവാളുകള്‍
രാകിമിനുക്കി പൊരുമോ കൂടെ?
വിള കാത്തു വരമ്പില്‍ ഉറക്കമൊഴിച്ചവരൊക്കെ വരവായല്ലൊ
നെഞ്ചത്തെ പന്തങ്ങള്‍ പൂക്കുന്നുണ്ടേ
തന തന്തിന്നോ താനാരോ താനിന്നാരോ
ചെഞ്ചോരപൂവെങ്ങും പാറുന്നുണ്ടേ
തന്തിന്നോ താനിന്നോ തക തന്തിന്നാരോ
ആരോ പോരുന്നെന്‍ കൂടെ?..........

താലീപീലി താളത്തില്‍ തുള്ളും പോലെ
ആലിക്കൂഞ്ഞാല്‍ ആടണ്ടേ?
നറുതേന്‍ കദളി പുതു കൂമ്പു വിടര്‍ത്തിയ
കാറ്റേ ഇതിലേ പോരൂ
തുടു മാങ്കനി മൂത്ത മണത്തി മദിക്കും കാറ്റേ ഇനിയും പോരൂ
നാളത്തെ പൊന്നോണം മാളോര്‍ക്കെല്ലാം തന തന്തിന്നോ താനാരോ താനിന്നാരോ
താളത്തില്‍ പാടാനോ നീയും വേണം
തന്തിന്നോ താനാരോ താനിന്നാരോ
ആരോ പോരുന്നെന്‍ കൂടെ?..........

വെള്ളിത്തിര


കുറുക്കുമൊഴി കുറുകണ കുറുമ്പിപ്പെണ്ണേ എൻ കണ്ണേ
കറുത്ത മിഴി ഇളകണതെന്തടീ കള്ളീ കരിങ്കള്ളീ (2)
ചില്ലുടഞ്ഞ കണ്ണാടി കണ്ണിനുള്ളിൽ എന്താണു
തുടുത്തു നിൽക്കും നെഞ്ചത്ത് എടുത്തു വെച്ചതെന്താണ്
എന്റെയീ സ്റ്റൈലല്ലേ സ്റ്റൈലിനൊത്ത ഫിഗറല്ലേ
പച്ചമാങ്ങ പച്ചമാങ്ങ നാട്ടുമാവിലെ മാങ്ങ
പച്ചമാങ്ങ പച്ചമാങ്ങ നീ നാട്ടുമാവിലെ മാങ്ങ
(കുറുക്കുമൊഴി..)


തത്തമ്മേ തത്തമ്മേ പൂച്ച പൂച്ച
തത്തമ്മേ പൂച്ച
കടുമാങ്ങ കടുമാങ്ങ (2)



ഓ..പതിരാണി പറയാതെ പറയാനും അറിയില്ല
കരൾ നീറിക്കരഞ്ഞല്ലേ ഉറങ്ങാറുള്ളൂ
കതിരിട്ട പാടത്തും അതിരിട്ട കൈതത്താൽ
അലരിട്ടതൊരു കാറ്റുമറിഞ്ഞില്ലെന്നോ
വെണ്ണിലാവണഞ്ഞാലും വളർ തിങ്കൾ വന്നു ചേർന്നാലും
ഞാൻ നിന്നെയും കാത്തിരുന്നു
ഓ..ഓ..ഓ.
ഒന്നു കാണുവാനായ് ഞാൻ വന്നുവെന്നറിഞ്ഞിട്ടും
ഇന്നു മിണ്ടാത്തതെന്തേ
പറയുക നീ പരിഭവമോ
പച്ചമാങ്ങ പച്ചമാങ്ങ നാട്ടുമാവിലെ മാങ്ങ
പച്ചമാങ്ങ പച്ചമാങ്ങ നീ നാട്ടുമാവിലെ മാങ്ങ

പൊന്നു വിളഞ്ഞേ മുണ്ടകൻ പാടത്ത് മുണ്ടകൻ പാടത്ത്...
കിളിയിറങ്ങ്യേ.....
കിളിയേയാട്ടാൻ ഓളിറങ്ങ്യേ....



ധിരന തരന ധിരന....ധിരന തരന ധിരന....
ധിരന തരന ധിരന.... ധിരന തരന ധിരന....

ഓ..പടിഞ്ഞാറേ മാനത്ത് ഉലയൂതണ കൊല്ലത്തീ
ഒരു മിന്നിനു പൊന്നും നൂലും കൊണ്ടത്തായോ
ഒരുപാടിന്നിഷ്ടത്തിൻ കരയുള്ള മൂണ്ടിന്നു
പല നാളായ് നെയ്തിട്ടിന്നും തീർന്നിട്ടില്ല
വെള്ളിനൂലിഴകൾ പാകി
വെൺ ചന്ദ്രലേഖയും വാങ്ങി
പൂമ്പട്ടു ചേല നെയ്യുന്നു
ഓ ഓ.ഓ മൺ വിളക്കുകൾ തൂക്കി
പൊൻ താരകങ്ങൾ തിരി നീട്ടി
പന്തലിട്ടതിന്നെന്തേ
പനിമതി തൻ പരിണയമോ
പച്ചമാങ്ങ പച്ചമാങ്ങ നാട്ടുമാവിലെ മാങ്ങ
പച്ചമാങ്ങ പച്ചമാങ്ങ നീ നാട്ടുമാവിലെ മാങ്ങ

ഭാഗ്യമുദ്ര


മാമ്പഴക്കൂട്ടത്തില്‍ മല്‍ഗോവയാണു നീ..
മാസങ്ങളില്‍ നല്ല കന്നിമാസം..ഹൊയ്
മാമ്പഴക്കൂട്ടത്തില്‍ മല്‍ഗോവയാണു നീ..
മാസങ്ങളില്‍ നല്ല കന്നിമാസം..
കാട്ടുമരങ്ങളില്‍ കരിവീട്ടിയാണു നീ..
വീട്ടുമൃഗങ്ങളില്‍ സിന്ധിപ്പശു..

ദാനശീലത്തിലോ കര്‍ണ്ണന്റെ ചേച്ചി നീ..
കാണുന്ന പുഴകളില്‍ പമ്പയല്ലോ..(ദാന)
കാറിന്റെ കൂട്ടത്തില്‍ പുത്തന്‍ ഫിയറ്റു നീ
കായല്‍നിരകളില്‍ കൈതപ്പുഴ..ഹൊയ്(കാറിന്റെ)
കായല്‍നിരകളില്‍ കൈതപ്പുഴ..(മാമ്പഴ)

പച്ചമരുന്നുകളില്‍ പലകപ്പയ്യാനി നീ..
അച്ചാറിന്‍ കൂട്ടത്തില്‍ ഉപ്പുമാങ്ങാ..(പച്ച)
പൂരങ്ങളില്‍ വെച്ച് തൃശ്ശൂര്പൂരം
താരങ്ങളില്‍ വെച്ച് വൈജയന്തി..(പൂരങ്ങളില്‍)
സിനിമാ താരങ്ങളില്‍ വെച്ച് വൈജയന്തി...
ആഹാ,,(മാമ്പഴക്കൂട്ടത്തില്‍)

കിളിച്ചുണ്ടന്‍ മാമ്പഴം