Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Friday, February 21, 2014

അപ്രതീക്ഷിതം

മദിരാശിയില്‍ നിന്ന്‍ എറണാകുളത്തേയ്ക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടയിലാണ് അയാളെ അഞ്ജു ആദ്യമായി കാണുന്നത്. അല്പ്പം ഒച്ചയുയര്‍ന്നു കേട്ടപ്പോഴാണ് ഓര്‍മ്മകളില്‍ മുഖം പൂഴ്ത്തിയിരുന്ന അവള്‍  തലയുയര്‍ത്തി ശബ്ദം കേട്ടിടത്തേയ്ക്ക് നോക്കിയത്. ഒരു ചെറുപ്പക്കാരനോട് കയര്‍ക്കുന്ന മറ്റൊരു യുവാവ്. ചെറുപ്പക്കാരനും എന്തൊക്കെയോ പറയുന്നുണ്ട്. തൊട്ടടുത്തു തന്നെ നില്ക്കുന്ന ഒരു യുവതി ഇടയ്ക്ക് വിരല്‍ച്ചൂണ്ടി സംസാരിക്കുകയും മറ്റും ചെയ്യുന്നുണ്ട്. തിരക്കേറിയ കമ്പാര്‍ട്ട്മെന്റിനുള്ളില്‍ വച്ച് ചെറുപ്പക്കാരന്‍ യുവതിയോട് വല്ല അരുതായ്കയും ചെയ്തുകാണും. കയ്യിലിരുന്ന പുസ്തകം മാറോടണച്ച് അഞ്ജു വീണ്ടും ജനല്‍ വാതിലിലൂടെ പുറം കാഴ്ചകളിലേയ്ക്ക് കണ്ണോടിച്ചു.         

              തറവാടും അച്ഛനുമമ്മയും ഒപ്പം നാട്ടുമ്പുറക്കാഴ്ചകളും അവളുടെ മനതാരില്‍ ചലച്ചിത്രമെന്നപോലെ തെളിഞ്ഞു മറഞ്ഞുകൊണ്ടിരുന്നു. ആ ഓര്‍മ്മയില്‍ ഇരുന്ന്‍  അറിയാതെയൊന്നു മയങ്ങി പോയി . ആരോ ചുമലിലൊന്നു തൊട്ടതായി തോന്നിയ അഞ്ജു പെട്ടെന്ന്‍ കണ്ണുകള്‍ തുറന്നു. മയക്കത്തിന്റെ  മായക്കാഴ്ചകൾ മനസ്സില്‍ നിന്നും മറയുകയും യാഥാർത്ഥ്യത്തിന്റെ ലോകത്തേയ്ക്ക് വരുകയും ചെയ്ത അവള്‍ കണ്ണുകള്‍ വിടര്‍ത്തി നോക്കി. തന്റെ മുന്നിലെ സീറ്റിലിരിക്കുന്ന ചെറുപ്പക്കാരന്‍ തന്നെ നോക്കിയിരിക്കുന്നു. അയ്യാളായിരിക്കുമോ തന്നെ തൊട്ടുണര്‍ത്തിയത്. അഞ്ജു പുരികം ചുളിപ്പിച്ച് ചോദ്യഭാവത്തില്‍ അയ്യാളെയൊന്നു നോക്കി. "ക്ഷമിക്കണം വിളിച്ചുണര്‍ത്തിയതിന്. നിങ്ങളുടെ പുസ്തകം താഴെ വീണുകിടക്കുന്നു. കാലതിന്റെ പുറത്തു ചവിട്ടിയതുകൊണ്ടാണ് വിളിച്ചുണര്‍ത്തിയത്. തെറ്റിദ്ധരിക്കരുത്" മധുരമായ ശബ്ദത്തില്‍ അയാള്‍ ഒച്ച കുറച്ചു പറഞ്ഞു. താന്‍ നല്ലതുപോലെയുറങ്ങിപ്പോയിരിക്കുന്നു. അതാണു പുസ്തകം കയ്യില്‍ നിന്നൂര്‍ന്ന് ‍ വീണതറിയാതിരുന്നത്. അഞ്ജു കുനിഞ്ഞ് തറയില്‍ നിന്നും പുസ്തകമെടുത്ത് മടിയില്‍ വച്ചിട്ട് അയാളെ ക്ഷമാപണമെന്ന ഭാവത്തോടെ ഒന്നു നോക്കി . അയാളതു കണ്ട് ഒരു ചിരി സമ്മാനിച്ചശേഷം പുറത്തേയ്ക്ക് നോക്കിയിരുന്നു. അഞ്ജു നാലുപാടുമൊന്നു കണ്ണോടിച്ചു. കമ്പാര്‍ട്ട്മെന്റില്‍ കുറച്ചു പേരെയുള്ളൂ. അതില്‍ തന്നെ മിക്കപേരും നല്ല ഉറക്കമാണ്. സമയം പുലര്‍ച്ചെ മൂന്നു മണി കഴിഞ്ഞിരിക്കുന്നു. രാവിലെ ഏഴു മണിക്കു മുന്നേ തന്റെ നാട്ടിലെത്തും. അവളൊരു ദീര്‍ഘിനിശ്വാസത്തോടെ സീറ്റിലേക്ക് ചാരിയിരുന്നു. കുറച്ചു സമയം കൂടി അങ്ങനെയിരുന്ന ശേഷമവള്‍ ബാത്ത്റൂമില്‍ പോയി ഫ്രെഷായി വന്നു .

        അപ്പോഴേയ്ക്കും ട്രെയിൻ ഏതോ സ്റ്റേഷനില്‍ നിര്‍ത്തി. പ്ലാറ്റ്ഫോമില്‍ കൊണ്ട് വന്ന ചായക്കാരനില്‍ നിന്നും ചെറുപ്പക്കാരന്‍ ഒരു ചായവാങ്ങി അത് ചുണ്ടോടടുപ്പിച്ചിട്ട് പെട്ടെന്നെന്തോ ഓര്‍ത്തതുപോലെ ഒരു ചായകൂടി വാങ്ങി അത് അഞ്ജുവിനു നേരെ നീട്ടി. അവളതു നിഷേധിച്ചെങ്കിലും അയാളുടെ നിര്‍ബന്ധം കൊണ്ടത് വാങ്ങേണ്ടി വന്നു. രുചികരമല്ലെങ്കിലും ചൂടുള്ള ചായ അന്നനാളം വഴി ഒഴുകിയിറങ്ങിയപ്പോള്‍ അവള്‍ക്കൊരുന്മേഷം തോന്നി.
                             "എന്താ പേര്?" അവളുടെ ചോദ്യം കേട്ട് ചെറുപ്പക്കാരന്‍ ചായകുടി നിര്‍ത്തിയിട്ട് മുഖമുയര്‍ത്തി . "ഞാന്‍ മഹേഷ്. ഒരു സ്വകാര്യ കമ്പനിയിൽ ജോലി നോക്കുന്നു" ഒച്ച കുറച്ചയാള്‍ പറഞ്ഞു. വഴിക്കാഴ്ചകളില്‍ നോക്കിയിരിക്കുന്ന ചെറുപ്പക്കാരനോട് എന്തുകൊണ്ടോ അഞ്ജുവിനൊരിഷ്ടം തോന്നിത്തുടങ്ങി. ട്രെയിന്‍ പിന്നെയും നീങ്ങാന്‍ തുടങ്ങി . "എന്റെ പേരറിയണ്ടേ" ആ  ചോദ്യം കേട്ട് പുസ്തകം വായിച്ചു കൊണ്ടിരുന്ന ചെറുപ്പക്കാരന്‍ തലയുയര്‍ത്തി അവളെയൊന്നു നോക്കി. എന്നിട്ടൊരു ചെറു പുഞ്ചിരിയോടെ പേരെന്താണെന്ന്‍ ചോദിച്ചു. "അഞ്ജു”. അവളുടെ മറുപടി ഒരു തുടക്കമായിരുന്നു. പിന്നെ ചിരപരിചിതരെപ്പോലെ സംസാരപ്പെരുമഴയായിരുന്നു. അവര്‍ ഒന്നും ഒളിക്കാതെ എല്ലാം സംസാരിച്ചു.മഹേഷ് ഒരു കേസിന്റെ ആവശ്യത്തിനായ് നാട്ടിലേയ്ക്ക് പോകയാണെന്നും അയാള്‍ വിവാഹിതനും ഒരു മകളുടെ അച്ഛനാണെന്നതും കേട്ടപ്പോള്‍ അഞ്ജുവിനാദ്യമൊരു വല്ലായ്ക അനുഭവപ്പെട്ടു. എന്നാല്‍ അയാളുടെ മുഴുവന്‍ കഥയും കേട്ടപ്പോള്‍ അവള്‍ക്ക് വലിയ സങ്കടമാണുണ്ടായത്.
           മഹേഷിന്റെ അടുത്ത ചങ്ങാതിയായിരുന്ന ഒരുവന്‍ ഒരു ആഘോഷപരിപാടിക്കിടെ പുറത്തുനിന്നുള്ള ഒന്നു രണ്ടുപേരുമായ് കശപിശയുണ്ടാക്കി. നല്ല രീതിയില്‍ അടി നടക്കവെ ഒപ്പമുണ്ടായിരുന്ന ആളൊരു കത്തിയെടുത്ത് കൂട്ടുകാരനെ കുത്താന്‍ ശ്രമിക്കുന്നതുകണ്ട് മഹേഷ് അയാളെ അടിച്ചു വീഴ്ത്തി. വീഴ്ചയില്‍ കത്തി അയാളുടെ വയറില്‍ തറഞ്ഞു കയറി ഗുരുതരമായ പരിക്ക് പറ്റി . അതിന്റെ പേരില്‍ കേസും ബഹളവുമൊക്കെയായ് കുറേയേറെ നാളുകള്‍. ഉണ്ടായിരുന്ന ജോലി നഷ്ടമായി . റിമാന്‍ഡ്‌ കാലഘട്ടം കഴിഞ്ഞ് കോടതിയില്‍ നിന്നും ജാമ്യം നേടി പുറത്തുവന്ന മഹേഷ് മറ്റൊരു ഞെട്ടിക്കുന്ന വിവരവുമറിഞ്ഞു. അഞ്ചു വര്‍ഷയത്തോളം പ്രണയിച്ചു വിവാഹം കഴിച്ച അയാളുടെ ഭാര്യ അത്ര സുഖകരമല്ലാത്ത ചില ബന്ധങ്ങളില്‍പ്പെട്ടിട്ടുണ്ട് എന്നതായിരുന്നു ആ വാര്‍ത്ത . ആദ്യമൊക്കെ വെറുതേയെന്ന്‍ ധരിച്ച് ആശ്വസിച്ച അയാളെ നിരാശപ്പെടുത്തിക്കൊണ്ട് ഒരുനാള്‍ തനിക്കൊരു നല്ല ജോലി കിട്ടിയെന്നും താന്‍ അതിനു പോകുന്നുവെന്നും പറഞ്ഞ് ഭാര്യ മകളേയുമെടുത്ത് വീടുവിട്ടിറങ്ങി. പിന്നീടവള്‍ ഏതോ വിദേശരാജ്യത്ത് പോയി എന്നാണ് അറിയാന്‍ കഴിഞ്ഞത്. സംഭവിക്കുന്നതെല്ലാം ഒരു നിസ്സംഗതയൊടെ മാത്രം നോക്കിക്കാണുകയായിരുന്നയാള്‍. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ മഹേഷിനൊരു രു ജോലി ശരിയായി. അതയാളെ അല്പ്പം ആശ്വാസപ്പെടുത്തി. ഇടയ്ക്കിടയ്ക്ക് കേസിന്റെ കാര്യങ്ങള്‍ക്കായി ഒരാഴ്ചത്തെ അവധിയെടുത്ത് നാട്ടില്‍ വരും. അങ്ങിനെയൊരു വരവാണിതും.
   ഇക്കുറി എന്തായാലും വിധി ഉണ്ടാകും എന്നാണു കരുതുന്നത്. മഹേഷിന്റെ കഥ കേട്ടപ്പോള്‍ അഞ്ജുവിന് മനസ്സില്‍ എന്താണു തോന്നിയതെന്നറിഞ്ഞില്ല. അഞ്ജു തനിക്കിറങ്ങേണ്ട സ്റ്റേഷനടുത്തെത്താറായപ്പോള്‍ പെട്ടെന്ന്‍ തന്റെ ബാഗൊക്കെ എടുത്തുവച്ചു. രണ്ട് സ്റ്റേഷന്‍ കൂടി കഴിയുമ്പോള്‍ മഹേഷിനിറങ്ങാനുള്ള സ്റ്റേഷന്‍ എത്തും. ഇറങ്ങുന്നതിനു മുന്നേയവള്‍ അവന്റെ മൊബൈല്‍ നമ്പര്‍ വാങ്ങിയിരുന്നു. ഒപ്പമവള്‍ തന്റെ നമ്പര്‍ അവനു നല്കുകയും ചെയ്തു.
                                  അമ്മ തലയില്‍ തേച്ചുപിടിപ്പിച്ച കാച്ചെണ്ണയുടെ സുഗന്ധവും പേറി അവള്‍ കുളക്കടവില്‍ കുറേ നേരമിരുന്നു. മനസ്സില്‍ ഒരു തിരതള്ളല്‍. മഹേഷിന്റെ കേസ് ഇന്നായിരുന്നു വിധിപറയുന്നത്. എന്തായിക്കാണുമത് എന്നോര്‍ത്തവളാകെ വേവലാതി പൂണ്ടു. മൊബൈലില്‍ രണ്ടുമൂന്നാവര്‍ത്തി ശ്രമിച്ചെങ്കിലും സ്വിച്ചോഫ് എന്ന മറുപടിയാണു കിട്ടുന്നത്. കുളത്തിലെ തണുത്ത വെള്ളത്തില്‍ മുങ്ങിത്താഴവേ അവള്‍ക്കൊരു കുളിര്‍മ്മ തോന്നി മനസ്സിനും ശരീരത്തിനും. അമ്മയുണ്ടാക്കിത്തന്ന നല്ല ചൂടുചായയുമായി പാരിജാതച്ചുവട്ടിലിരിക്കവേ ഒരുവട്ടം കൂടി ശ്രമിക്കാമെന്നു കരുതിയവള്‍ മൊബൈലെടുത്ത് മഹേഷിന്റെ നമ്പര്‍ ഞെക്കി. ഫോണ്‍ റിംഗ് ചെയ്യുന്നതറിഞ്ഞപ്പോള്‍ അവളുടെ ഹൃദയമൊന്നു തുടിച്ചു. മറുതലക്കല്‍ നിന്നും കേസ് കോടതിയ്ക്ക് പുറത്തുവച്ച് തീര്‍പ്പായെന്നും കുറച്ച് കാശു കൊടുത്ത് അങ്ങിനെ ആ വല്യ പൊല്ലാപ്പില്‍ നിന്നും രക്ഷപെട്ടന്നുമുള്ള മഹേഷിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അവള്‍ ശരിക്കും സന്തോഷിച്ചു. പിന്നെ പലപ്പോഴും ഫോണിലൂടെ അവര്‍ സംസാരിച്ചു സമയം കളഞ്ഞു. ഒരാഴ്ച കഴിഞ്ഞ് മഹേഷ് ജോലിസ്ഥലത്തേയ്ക്ക് മടങ്ങി. നാട്ടിലെ അവധിക്കാലം കഴിഞ്ഞ് അഞ്ജു ചെന്നൈയിലേയ്ക്ക് മടങ്ങിയെത്തിയപ്പോള്‍ റയില്‍വേ സ്റ്റേഷനില്‍ സ്വീകരിക്കുവാന്‍ മഹേഷ് ഉണ്ടായിരുന്നു. 

        ഒരു ദിവസം കോഫീ ഷോപ്പിലിരുന്നു കോഫി നുണയവേ താന്‍ മറ്റൊരുവനുമായ് ജീവിതം തുടങ്ങിയെന്നും താനുമായുള്ള വിവാഹ ഉടമ്പടിക്കരാര്‍ റദ്ദ് ചെയ്തു നല്കണമെന്നും ആവശ്യപ്പെട്ടുള്ള തന്റെ ഭാര്യയുടെ കത്ത് മഹേഷ് അഞ്ജുവിനെ കാണിച്ചുകൊടുത്തു. "മഹേഷ് എന്തു ചെയ്യാന്‍ തീരുമാനിച്ചു" അയാളുടെ മുഖത്തു നോക്കിക്കൊണ്ട് അഞ്ജു ചോദിച്ചു. "എന്തു ചെയ്യാന്‍. അവളുടെ ആഗ്രഹം അതാണെങ്കില്‍ അങ്ങിനെ നടക്കട്ടെ. വിവാഹം എന്നതൊരു ഉടമ്പടിക്കരാര്‍ മാത്രമാണെന്ന്‍ ധരിച്ചുവച്ചിരിക്കുന്നവള്‍ ഒഴിവാകുന്നതു തന്നെയാണു നല്ലത്. ഞാന്‍ സമ്മതമാണെന്ന്‍ അറിയിക്കുവാന്‍ പോകുവാ. ഇനി പഴയതുപോലെ എന്റെ് സര്‍വ്വ സ്വാതന്ത്ര്യങ്ങളിലേക്കുമൊന്നിറങ്ങണം" കൈകള്‍ രണ്ടും വിടര്‍ത്തിക്കൊണ്ടയാള്‍ പറഞ്ഞതുകേട്ട് അഞ്ജുവിന്റെ മനസ്സിനുള്ളില്‍ ഒരു തിരയിളക്കം രൂപപ്പെട്ടു.

                                       ശുഭം

Wednesday, August 22, 2012

സ് നേഹം

   സമയം ഏകദേശം 10 മണിയായി കാണും . അവള്‍  റ്റി.വി . യില്‍  ഒരു പരിപാടി കണ്ടു കൊണ്ടിരിക്കയാണ് . റ്റി .വി പരിപാടി കാണുന്നു എങ്കിലും അവളുടെ മനസ്സ്  അതിലൊന്നുമായിരുന്നില്ല. ഇന്ന്  ആ സൈറ്റിലെ കോടീശ്വരന്‍  പരിപാടിയിലെ അടുത്ത ചോദ്യം എന്താകും എന്നാണു . പിന്നെ അതിലെ പാവം മനുഷ്യനേയും കുറിച്ചു ഓര്‍ത്തു . അപ്പോള്‍  ആണ് ഫോണ്‍ റിംഗ്  ചെയ്തത് . അവള്‍ ഫോണ്‍  എടുത്തു . അപ്പുറത്ത് നിന്നും ഒരു വിളി   
നാന്‍സിയേ എന്ന്‌
 നാന്‍സി : എന്തോ എന്ന്‌ വിളി കേട്ടു
 എന്തോ എന്ന അവളുടെ  വിളി കേട്ടാകും അമ്മ തിരിഞ്ഞു നോക്കി 
 അപ്പുറത്ത് നിന്നും : എന്നെ മനസ്സിലായോ 
 നാന്‍സി  : ഇല്ല 
 അപ്പുറത്ത് നിന്നും : മനസ്സിലായില്ലേ  
നാന്‍സി  : ഇല്ല .ആരായാലും ആ ആള്‍  തന്നെ എന്നു അവള്‍ പറഞ്ഞു  . അവളുടെ കൂട്ടുകാര്‍ ഇടയ്ക്ക് വിളിച്ചു ഇത് പോലെ കളിയാക്കും . പിന്നെ ഈ ചേട്ടന്‍ വിളിക്കുമെന്ന ഒരു പ്രതീക്ഷയും  അവള്‍ക്ക് ഇല്ലായിരുന്നു 
 അപ്പുറത്ത് നിന്നും : ഞാന്‍ ഒരു ക്ലൂ  തരാം 
 അവള്‍ : ശരി 
 അപ്പുറത്ത് നിന്നും : മഹാ വഴക്കാളിയാ
 അവള്‍ : ബിനു ചേട്ടന്‍ ആണോ 
 അപ്പുറത്ത് നിന്നും : കണ്ടോ അപ്പോള്‍ എന്നെ മഹാ വഴക്കാളിയായി ആണ് അല്ലേ നാന്‍സി  മനസ്സില്‍ കണക്കാക്കിയിരിക്കുന്നത് 
 അവള്‍  എന്ത് പറയണം എന്ന്‌ അറിയാതെ ഒരു നിമിഷം ഇരുന്നു . 
 പിന്നെ ബിനു ചേട്ടന്റെ വക  ത്യശ്ശൂര്‍  പൂരത്തിന്റെ വെടി കെട്ടു പോലെ  എന്നാലുംനീ എന്നെ മഹാ വഴക്കാളിയായി മനസ്സില്‍ കരുതിയല്ലോ . ഞാന്‍ ഇതു ഇപ്പോള്‍ തന്നെ എല്ലാവരോടും പറയും  എന്നും പറഞ്ഞു കൊച്ചു കുട്ടികള്‍ വാശി പിടിക്കുന്ന പോലെ ബഹളം തുടങ്ങി . ഭാര്യയും , കുഞ്ഞുമുള്ള  ഒരു  മനുഷ്യനാണ്‍ കൊച്ചു കുട്ടിയെ പോലെ ബഹളം വയ്ക്കുന്നതു എന്നോര്‍ത്തപ്പോള്‍   അവള്‍ക്ക്  ചിരിയും  ആ മനുഷ്യനോട് വല്ലാത്ത സഹതാപം തോന്നി .
ബിനു ചേട്ടന്‍ :ഞാന്‍ അപ്പോഴേ  സുനില്‍ അണ്ണനോട് പറഞ്ഞു . നീ ഇങ്ങനെ തന്നെ പറയും എന്ന്‌ 
                                                      ശ്ശോ  ഈ ചേട്ടനോടു ഇനി എന്ത്  പറയും . കുറെ നേരം  സംസാരിച്ച ശേഷം  അവള്‍ക്ക് ആ ചേട്ടനെ കുറിച്ചുണ്ടായിരുന്ന തെറ്റിദ്ധാരണ മാറി കിട്ടി . പൂച്ച നടക്കുന്ന പോലെയുള്ള വളരെ പതിഞ്ഞ ശബ്ദം.
 ഒരു കാര്യം അവള്‍ക്ക് മനസ്സിലായി .  പുറമേയ്ക്ക്  ആളു വലിയ ചൂടന്‍ ആയി അഭിനയിക്കുമെങ്കിലും ഉള്ളു കൊണ്ട് പാവം ആണ് എന്ന്‌ .
 ജീവിതത്തില്‍ പലപ്പോഴും ഇങ്ങനെയാണ്‍ . പലപ്പോഴും കൂടുതല്‍  വഴക്കുണ്ടാക്കുന്നവര്‍ ആകും നമ്മെ കൂടുതല്‍ സ്നേഹിക്കുന്നത് എന്നവള്‍ക്കു മനസ്സിലായി  

Thursday, June 30, 2011

പ്രാര്‍ത്ഥന

                                                                        ഒരിക്കല്‍ ഒരു നാട്ടില്‍ പാവപ്പെട്ട ഒരു കര്‍ഷകന്‍ ജീവിച്ചിരുന്നു. ഭാര്യയും ഒരു പെണ്‍കുട്ടിയും ഒരു ചെറു കുടിലുമായിരുന്നു അയാളുടെ ആകെയുള്ള സാമ്പാദ്യം. രണ്ടാമതൊരു പെണ്‍കുഞ്ഞിനു ജന്‍മം നല്‍കുന്നതിനിടെ അയാളുടെ ഭാര്യ മരിച്ചു. കര്‍ഷകന്‍ ഒറ്റയ്ക്കു ആ പെണ്‍കുഞ്ഞുങ്ങളെ വളര്‍ത്തി. എല്ലാ ദിവസവും അയാള്‍ പാടത്തു പോയി ജോലി ചെയ്തു. പെണ്‍മക്കളോട് അത്യധികം വാത്സല്യം ഉണ്ടായിരുന്നതുകൊണ്ട് കിട്ടുന്നതെല്ലാം അയാള്‍ അവര്‍ക്കുവേണ്ടി ചെലവഴിച്ചു. രണ്ടുപേരും വളര്‍ന്നു വലുതായപ്പോള്‍ അവരെ വിവാഹം ചെയ്തയക്കാന്‍ അയാള്‍ തീരുമാനിച്ചു. ഒരു ദിവസം അയാള്‍ ആഗ്രഹിച്ചതുപോലെതന്നെ ചെറുപ്പക്കാരനായ ഒരു കര്‍ഷകന്‍ അയാളുടെ മൂത്ത മകളെ വിവാഹം അന്വേഷിച്ചു വന്നു. അയാള്‍ അവളെ ആ യുവ കര്‍ഷകന് വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. രണ്ടാമത്തെ മകളെ വിവാഹം അന്വേഷിച്ചു വന്നത് ഒരു കുശവനായിരുന്നു. അധ്വാനിയായ ആ ചെറുപ്പക്കാരന് തന്നെ കര്‍ഷകന്‍ തന്‍റെ രണ്ടാമത്തെമകളെ വിവാഹം ചെയ്തു കൊടുത്തു. മക്കള്‍ രണ്ടു പേരും ഭര്‍തൃ വീടുകളിലേക്ക് പോയപ്പോള്‍ കര്‍ഷകന്‍ അയാളുടെ കുടിലില്‍ ഒറ്റക്കായി. ഒരു ദിവസം കര്‍ഷകന്‍ തന്‍റെ രണ്ടു മക്കളെയും ചെന്നു കാണാന്‍ ആഗ്രഹിച്ചു. ആദ്യം ചെന്നത് മൂത്ത മകളുടെ വീട്ടിലേക്കായിരുന്നു. അവിടെ അവള്‍ക്ക് സുഖമാണെന്ന് കണ്ട കര്‍ഷകന് സന്തോഷം തോന്നി. തിരിച്ചു പോരാന്‍ നേരം മകള്‍ അയാളോട് തനിക്കും ഭര്‍തൃ വീട്ടുകാര്‍ക്കും എല്ലാം സുഖമാണെന്നും എന്നാല്‍ ഒരു പ്രശ്നം മാത്രം ഉണ്ടെന്നും പറഞ്ഞു. അത് എന്താണെന്ന് കര്‍ഷകന്‍ തിരക്കിയപ്പോള്‍ അവള്‍ പറഞ്ഞത് മഴക്കാലം താമസിക്കുന്നതു കൊണ്ട് അവരുടെ വിളകള്‍ വാടിപ്പോകാന്‍ തുടങ്ങുന്നു എന്നാണ്. അതു കൊണ്ട് മഴ എത്രയും പെട്ടെന്ന് പെയ്യിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്ന് അവള്‍ പിതാവിനോട് ആവശ്യപ്പെട്ടു. അങ്ങനെ ചെയ്യാം എന്നു സമ്മതിച്ചുകൊണ്ട് അദ്ദേഹം രണ്ടാമത്തെ മകളുടെ വീട്ടിലേക്ക് പോയി. ഇളയ മകളുടെ വീട്ടില്‍ എത്തിയ കര്‍ഷകന്‍ അവിടെ അവള്‍ വളരെ സന്തോഷവതിയാണെന്നു കണ്ടു. തിരിച്ചു പോരാന്‍ നേരം മകള്‍ കര്‍ഷകനോട് താനും മറ്റുള്ളവരും ഇവിടെ വളരെ സുഖത്തിലാണെന്നും എന്നാല്‍ ഒരു പ്രയാസം മാത്രമുണ്ടെന്നും പറഞ്ഞു. അത് എന്താണെന്ന് കര്‍ഷകന്‍ ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത്‌ മഴക്കാലം അടുത്തതിനാല്‍ മഴ ഉടനെ പെയ്താല്‍ തങ്ങള്‍ ഉണക്കാന്‍ വെച്ച മണ്‍ കലങ്ങളൊക്കെ നശിക്കുമെന്നായിരുന്നു. അതുകൊണ്ട് കുറേ ആഴ്ചകള്‍ക്ക് മഴ പെയ്യിക്കാതിരിക്കുവാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്ന് അവള്‍ പിതാവിനോട് ആവശ്യപ്പെട്ടു. കര്‍ഷകന്‍ സമ്മതിച്ചുകൊണ്ടു വീട്ടിലേക്കു മടങ്ങി. തിരികെ വീട്ടിലെത്തിയ ശേഷം ഒരു പീഠത്തിലിരുന്നു കൊണ്ട് കര്‍ഷകന്‍ ചിന്തിച്ചു: മൂത്ത മകള്‍ അവളുടെ വിളകള്‍ നശിക്കാതിരിക്കാന്‍ മഴ ഉടനെ പെയ്യണമെന്നു ആഗ്രഹിക്കുന്നു, പക്ഷേ രണ്ടാമത്തെ മകള്‍ അവളുടെ മണ്‍ കലങ്ങള്‍ നശിക്കാതിരിക്കാന്‍ മഴ ഉടനെ പെയ്യരുതെന്നും ആഗ്രഹിക്കുന്നു. ഞാന്‍ ആകെ ചിന്താക്കുഴപ്പത്തിലായല്ലോ ദൈവമേ. ഞാന്‍ എന്താണ് നിന്നോട് പ്രാര്‍ത്ഥിക്കേണ്ടത്? എന്താണ് ചെയ്യേണ്ടതെന്ന് ദൈവമേ നീ തന്നെ തീരുമാനിക്കൂ.ഞാന്‍ നിസ്സഹായനാണ്. എല്ലാം ദൈവത്തിന് വിട്ടുകൊടുത്തുകൊണ്ട് അയാള്‍ സമാധാനത്തോടെ ഉറങ്ങി.....                                                                                                                  
                                                             സദീര്‍ .പി .കെ , വയനാട്    സൗദിയ                                                                         

Wednesday, March 30, 2011

മഴ







                         പുറത്തു  നല്ല മഴ പെയ്യുന്നുണ്ടായിരുന്നു . മീരയ്ക്കു എണിക്കാന്‍ മടി തോന്നി . കുറച്ചു നേരം  കു‌ടി  അവള്‍  പുതപ്പിനടിയിലേക്കു  നുണ്ട്  കയറിയ ശേഷം  മെല്ലെ  എണിറ്റു. ശബ്ദങ്ങള്‍  ഒന്നും  കേള്‍ക്കാനില്ല .  മീര  മെല്ലെ  അടുക്കളയിലേയ്ക്ക്  വന്നു  അവിടെ നോക്കി . എന്നും അടുക്കളയില്‍  ഉണ്ടാകാറുള്ള അമ്മയെ അവിടെയൊന്നും  കണ്ടില്ല . അവള്‍ വേഗം അവിടെ നിന്ന് അടുത്ത മുറിയിലേയ്ക്ക് വന്നു നോക്കിയപ്പോള്‍  അമ്മ അതാ നിലത്തു  വീണു കിടക്കുന്നു . അവള്‍ അമ്മയെ വിളിച്ചു എങ്കിലും അവര്‍ക്ക്  അനക്കമൊന്നും  ഉണ്ടായിരുന്നില്ല .  മീര പെട്ടന്ന് അടുക്കളയിലേയ്ക്ക്  ഓടി  കുറച്ചു വെള്ളവുമായി അമ്മയുടെ അരികില്‍  എത്തി . എന്നിട്ടവള്‍  ആ  വെള്ളം  അമ്മയുടെ  മുഖത്ത്  തളിച്ചു  അമ്മയെ വിളിച്ചു . അതാ  അമ്മ പതിയെ  മിഴികള്‍ തുറക്കുന്നു . അമ്മയെയും കൊണ്ട് മീര കിടപ്പുമുറിയിലെയ്ക്ക് വന്നു അമ്മയെ കിടക്കയില്‍ കിടത്തിയശേഷം  അടുക്കളയിലേയ്ക്ക്  വന്നു.                                                                                                                          മീരക്ക് വല്ലാതെ കരച്ചില്‍ വരുന്നുണ്ടായിരുന്നു .  വന്ന കരച്ചിലിനെ  അടക്കിനിര്‍ത്തി  അവള്‍ ചായയ്ക്ക്  വെള്ളം അടുപ്പത് വച്ച്  ചായ ഉണ്ടാക്കി  അമ്മക്ക് കൊടുത്ത ശേഷം  അവള്‍ തന്‍റെ കിടപ്പുമുറിയിലെയ്ക്ക്  വന്നു കിടക്കയില്‍  ഇരുന്നു .  ഈയിടെയായി  അമ്മക്ക് തന്നെക്കുറിച്ച്  ഓര്‍ത്തു വളരെ പ്രയാസം  ആണ് .  അയാളെ  കണ്ടുമുട്ടാതിരുന്നു  എങ്കില്‍ ഒരുപക്ഷേ തന്‍റെ  ജീവിതത്തില്‍  ഇത്രയധികം പ്രയാസങ്ങള്‍  ഉണ്ടാകുമായിരുന്നില്ല .  മീരയുടെ  ചിന്തകള്‍  അഞ്ചു  വര്‍ഷങ്ങള്‍ക്കു  പിന്നിലോട്ടു  സഞ്ചരിച്ചു . അന്ന് താന്‍ സുന്ദരിയായിരുന്നു . ആരേയും കൊതിപ്പിക്കുന്ന സൌന്ദര്യം .  ബിരുദത്തിനു  പഠിക്കുമ്പോള്‍ ആണ്  മീര സലീമിനെ പരിചയപ്പെടുന്നത് . ഒരു  കൂട്ടുക്കാരിയാണ്  അയാളെ  അവള്‍ക്ക്  പരിചയപ്പെടുതികൊടുത്തത് . ആ  പരിചയം  ഒരു  പ്രണയം  ആയി  മാറാന്‍  അധികക്കാലം  വേണ്ടി  വന്നില്ല.                                                                                             ബിരുദാനന്തര ബിരുദത്തിനു  പഠിക്കുന്ന ആളാണ്  സലീം.  വ്യത്യസ്ത മത  വിഭാഗക്കാരാണ്  എന്നറിഞ്ഞിട്ടും  ആ ബന്ധത്തിന്  ഒരു  കോട്ടവും  സംഭവിച്ചില്ല . എന്താണ് തന്നെ അയാളിലെയ്ക്ക് ആകര്‍ഷിച്ചത് . സലീമിനെക്കാള്‍  സുന്ദരന്മാരായ  പല  ആണ്‍ കുട്ടികളും  ആ കലാലയത്തില്‍  ഉണ്ടായിരുന്നു .  ഒരു പക്ഷേ തന്നെ പോലെ  ദുഃഖം  അനുഭവിക്കുന്ന  ഒരാളായതിനാലാകാം . അല്ലെങ്കില്‍  അയാളുടെ  വാഗ്ചാരുത ആവാം . ഏതായാലും  ആ ബന്ധം  നാള്‍ക്കുനാള്‍  ശക്തിയായി  കൊണ്ടിരുന്നു .  പക്ഷേ  കലാലയത്തില്‍  ആരും  ഒന്നും അറിയാതിരിക്കാന്‍  അവര്‍  പ്രേത്യകം ശ്രദ്ധിച്ചു .  അങ്ങനെയിരിക്കെ  അവര്‍ പ്രതിക്ഷിച്ച  ആ ദിവസം  വന്നെത്തി . കലാലയത്തിനോട്  വിട  പറയേണ്ടുന്ന  ആ  നിമിഷം .  ആ  കലാലയത്തിന്റെ  വാകമര  ചോട്ടിലിരുന്നു  സംസാരിക്കുകയാണ്  സലീമും , മീരയും .  സംസാരത്തിന്റെ  അവസാനം  അടുത്ത  ദിവസം  കാണാം  എന്ന് പറഞ്ഞു  അവര്‍ പിരിഞ്ഞു.                                                                                                                                                                             പിറ്റേന്ന്  സലീമും . മീരയും  തമ്മില്‍  കണ്ടു . അവര്‍ കുറെ  നേരം  സംസാരിച്ചു . അവസാനം  മീര  സലീമിനോട്  യാത്ര  ചോദിച്ചു . ഇനി   പരീക്ഷയ്ക്ക്  കാണാം  എന്ന്  പറഞ്ഞു  രണ്ടു പേരും  രണ്ടു വഴിയ്ക്ക് പോയി . പരീക്ഷാ  ദിവസങ്ങള്‍  ഓടിയോടി  കടന്നു പോയി .  അവസാന  ദിവസ  പരീക്ഷയും  വന്നു . മീര പരീക്ഷ എഴുതിക്കഴിഞ്ഞു  എത്തിയപ്പോള്‍   സലിം വാകമര ചോട്ടില്‍  കാത്തിരിക്കയായിരുന്നു .  കുറെ നേരം  അവര്‍ സംസാരിച്ചശേഷം  വിലാസങ്ങള്‍  പരസ്പരം  കൈമാറികൊണ്ട്  അവര്‍  പിരിഞ്ഞു . അവള്‍  മറയുന്നതും  നോക്കി  അവന്‍ നിന്നു. പിന്നെ  അവനും പതുക്കെ  നടന്നകന്നു.                                                                                                                 ഒരു  മാസം  കഴിഞ്ഞപ്പോള്‍ മീരക്ക്  സലീമിന്‍റെ  എഴുത്ത്  കിട്ടി . അവള്‍ക്കു  എന്തന്നില്ലാത്ത സന്തോഷം  തോന്നി .  ആ കത്ത്  വായിച്ചതിനു ശേഷം  അവള്‍ അതിനു  മറുപടി  അയച്ചു . അങ്ങനെ  എഴുത്തുകളിലൂടെ  അവര്‍ സന്ദേശങ്ങള്‍  കൈമാറി കൊണ്ടിരുന്നു .  അങ്ങനെയിരിക്കെ  സലീമിന്‍റെ  കത്തുകള്‍  മീരയ്ക്കു കിട്ടാതെയായി .  അവള്‍ ഒരുപാടു  കത്തുകള്‍  അയച്ചു  എങ്കിലും  പിന്നീടു  ഒരു കത്തിനും അവള്‍ക്കു മറുപടി കിട്ടിയില്ല .  ആഴ്ചകള്‍  മാസങ്ങളായും , മാസങ്ങള്‍  വര്‍ഷങ്ങളായും ഓടിയകന്നു  കൊണ്ടിരുന്നു . നീണ്ട  അഞ്ചു  വര്‍ഷങ്ങള്‍  കഴിഞ്ഞിരിക്കുന്നു . സലീമിന്‍റെ  എഴുത്ത്  ഇതിനിടെ  ഒരിക്കല്‍ പോലും  അവള്‍ക്കു  കിട്ടിയിട്ടില്ല .  ഈ അടുത്ത്  ആ  ഞെട്ടിപ്പിക്കുന്ന  സത്യം  ഒരു  കൂട്ടുക്കാരി  പറഞ്ഞു  മീര അറിഞ്ഞു .  സലീമിന്‍റെ  വിവാഹം  കഴിഞ്ഞു എന്ന് . അവള്‍ക്കു  അത്  താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു .                                                                                                                                                                 അമ്മയുടെ  വിളി കേട്ട് മീര  പെട്ടെന്ന്  ചിന്തയില്‍  നിന്നു  ഞെട്ടിയുണര്‍ന്നു . അവള്‍  പുറത്തേക്കു  നോക്കി. പുറത്തു  മഴയുടെ  ശക്തി  കുറഞ്ഞിരിക്കുന്നു . എന്നാല്‍ തന്‍റെ മനസ്സില്‍  അതിനെക്കാള്‍  അതിശക്തമായ  മഴ പെയ്യുന്നത്  അവള്‍ അറിയുന്നുണ്ടായിരുന്നു .                                                                                                                                                  ( ഇതു  ഞാന്‍ 2001 -ല്‍ എഴുതിയ  കഥയാണ് . അന്ന്  ഞാന്‍ ഒരേ  കിടപ്പ്  ആയിരുന്നു . എപ്പോള്‍ ഇതിനെ  ഇങ്ങനെ ഒക്കെ  രൂപപ്പെടുത്തിയെടുത്തു .  എന്തെങ്കിലും  പോരായ്മ  ഉണ്ടെങ്കില്‍  എല്ലാവരും  എന്നോട്  ക്ഷെമിക്കുക )                    

Sunday, February 13, 2011

കുസൃതിക്കാറ്റ്

                                                                                                           പുഴയുടെ തീരത്ത് ശാന്തമായി അങ്ങനെ ഇരികുമ്പോള്‍ മനസ്സില്‍ നിറയുന്ന സുഖമുള്ളൊരു
കുളിര്‍മ.  ശാന്ത സുന്ദരമായ അന്തരീക്ഷം. കിളികളുടെ സല്ലാപങ്ങള്‍ , കുസൃതികാറ്റ് 
കുറുനിര തഴുകി കവിളില്‍ ഉമ്മ വച്ച് ഓടിയകലുന്നു. അവിടെ പൂമരത്തണലില്‍ സുന്ദരമായ
അരുവിയിലേക്ക്  നീട്ടിവച്ചിരികുന്ന കാലുകളില്‍ കുഞ്ഞോളങ്ങള്‍ തഴുകിത്തലോടി.എത്ര
നേരം അങ്ങിനെ ഇരുന്നു എന്ന് അവള്‍ അറിഞ്ഞില്ല. അവിടെ അങ്ങനെ ഇരികുമ്പോ
  മനസ്സിലൂടെ ഒരായിരം ചിന്തകള്‍ കടന്നുപോയി .
              എന്തിനാണ് മനുഷ്യര്‍ ഇങ്ങനെ പരക്കം പായുന്നത് സ്വന്തം കുഞ്ഞിനെ
ഒന്ന് കണ്‍ നിറയെ കാണാനോ ലാളിക്കാനോ ഇന്ന് സമയം കിട്ടുന്നില്ല അച്ഛനും
അമ്മക്കും. ദൈവം എന്തിനാണ് മനുഷ്യനെ സ്രഷ്ട്ടിച്ചത് ?  ഈ ജീവിതത്തിന്റെ അവസാനം
എന്താണ്?   നെഞ്ചിലെ ചൂട് കൊടുത്തു തന്റെ രക്തവും ജീവനുമായ കുഞ്ഞിനെ നല്ല
ഉടുപ്പുകളും നല്ല ഭക്ഷണവും എന്തെല്ലാം അവനു വേണ്ടി കൊടുകാമോ
തന്‍റെ ആയുസും
ജീവനും ജീവിതവും എല്ലാം മക്കള്‍ക് വേണ്ടി കൊടുത്തു കയ്യാണോ കാലാണോ വളരുന്നത്‌
എന്ന് നോക്കി മക്കള്‍ക്കായി മാത്രം ജീവിച്ചു അവസാനം ആ മക്കളും ഒരു അച്ഛനായി
അല്ലെങ്കില്‍ അമ്മയായി കാലചക്രം അങ്ങിനെ കറങ്ങികൊണ്ടിരിക്കുന്നു അതില്‍ ഒരു
മാറ്റവും ഇല്ല .ഒരു പെണ്‍കുട്ടി അവള്‍ മകളകുന്നു,സഹോദരിയകുന്നു
,കമുകിയകുന്നു.ഭാര്യയാകുന്നു ,അമ്മയാകുന്നു,മുത്തശിയാകുന്നു.
                  ഒരു ആണ്‍കുട്ടി അവന്‍
മകനാകുന്നു,സഹോദരനാകുന്നു, കാമുകനാകുന്നു , ഭര്‍ത്താവാകുന്നു ,അച്ഛനാകുന്നു, മുത്തച്ചനാകുന്നു.എല്ലാം
ആകാന്‍ അവനു കഴിഞ്ഞെന്നു വരില്ല.  പക്ഷെ  അവനു ഒരു മകനാകാന്‍ പറ്റും .കാമുകന്‍ ആകണം
എന്ന് നിര്‍ബന്ധം ഇല്ല.  അച്ഛന്‍ ആകും എന്ന് ഉറപ്പും ഇല്ല.  സത്യമായിട്ടും അവനു ഒരു
മകനാകാന്‍ പറ്റും.
                       ഒരു പെണ്‍കുട്ടി അവള്‍ കാമുകിയവണം എന്നില്ല.
ഭാര്യയാകണം എന്നും ഇല്ല.  അമ്മയാകുമോ എന്ന് ഉറപ്പികാനും വയ്യ.  പക്ഷെ അവള്‍ ഒരു
മകളായിരിക്കും. അങ്ങിനെ ആയെ പറ്റു.  ഒരു മകളായാലെ  അവള്‍ക് ഒരു ഭാര്യയോ,  അമ്മയോ
ആകാന്‍ കഴിയു.
ഒരു മകനായാലെ അവനു ഒരു ഭര്‍ത്താവോ,  അച്ഛനോ ആകാന്‍ കഴിയൂ. അങ്ങനെ എങ്കില്‍ ഒരു
മകന്‍ അല്ലെങ്കില്‍ മകള്‍ അച്ഛനോടും,  അമ്മയോടും എത്ര കടപ്പെട്ടിരിക്കുന്നു.അവരെ
  എങ്ങനെ നോക്കിയാല്‍  മതിയാകും.  എങ്ങനെ കൊണ്ട് നടന്നാല്‍ മതിയാകും.
                ഹേ സ്ത്രീയെ....പുരുഷാ..നീ നിന്റെ അച്ഛനെയും,  അമ്മയെയും
പുല്ലുപോലെ വലിച്ചെറിഞ്ഞിട്ട്‌ നിന്റെ ഭാര്യയുടെ,  ഭര്‍ത്താവിന്റെ കൂടെ സസുഖം
  വാഴുകയാണോ ?  എങ്കില്‍  ഒന്ന് ഓര്‍ത്തു കൊള്ളണെ.  നിന്റെ ഈ ഭാര്യ , ഭര്‍ത്താവ്
പദവി ഏത് നിമിഷവും നഷ്ട്ടപെട്ടു  പോകുന്നതാണ് . എന്നാല്‍ നീ വലിച്ചെറിഞ്ഞ
അച്ഛനമ്മയുടെ മക്കള്‍ എന്ന പദവി ഒരിക്കലും ഒരു കാലത്തിനും ശക്തിക്കും
നഷ്ട്ടപെടുത്താന്‍ കഴിയാത്തതാണ്..
               താന്‍ എന്തൊകെയോ ഉറക്കെ  പറഞ്ഞത് പോലെ തോന്നി  അവള്‍ ചുറ്റും
നോക്കി.  ഇല്ല, ആരെയും കാണുന്നില്ല . ആരും കേട്ടിട്ടില്ല.
                   അപ്പോഴാണ് അവള്‍ അത് കണ്ടത്.  ഒരു നായ്‌ എന്തോ കടിച്ചെടുത്തു
കൊണ്ട് ഓടുന്നു.  പുറകെ ഒരു  നായ്കുട്ടിയും .രണ്ടു പേരും തമ്മില്‍ കടിപിടിയായി . കൈയ്യുക്കുള്ളവന്‍
  കാര്യക്കാരന്‍ എന്ന് പറയുന്നപോലെ നായ്‌ അത് കൈക്കലാക്കി
തിന്നാന്‍ തുടങ്ങി.  അത് നോക്കി വെള്ളമിറക്കി ഇരിക്കുകയാണ് കാഴ്ചയില്‍  ഒട്ടും
ഭംഗിയില്ലാത്ത ആ നായ്കുട്ടി .തനിക്ക്  തിന്നു മതിയായപ്പോള്‍ നായ്‌ പതുക്കെ
  നായ്ക്കുട്ടിടെ അടുത്ത് ചെന്നൂ . എന്തോ സ്വകാര്യം പറയുന്ന പോലെ  തന്റെ മുഖം കൊണ്ട്
നായ്ക്കുട്ടിടെ ചെവിയില്‍ തൊട്ടു.  നായ്കുട്ടി  ഉടനെ ഓടിയെത്തി ബാക്കി കിടക്കുന്ന
തുണ്ടം ആര്‍ത്തിയോടെ തിന്നാന്‍ തുടങ്ങി.  എല്ലാം അകത്താക്കി കയ്യും മുഖവും
തുടച്ചു  വൃത്തിയാക്കി  നായുടെ അടുത്ത് വന്നു കിടന്നു.
ഈ നായുടെ സ്ഥാനത്ത് മനുഷ്യന്‍ ആയിരുന്നെങ്കില്‍,  തിന്നു ബാക്കി വന്നത് എടുത്തു
ഫ്രീസറില്‍ വച്ചേനെ അല്ലെ?
              ചിലപ്പോ അവറ്റകള്‍ക്ക് ഫ്രിഡ്ജ്‌ ഇല്ലാത്തതു കൊണ്ടാകും
ഫ്രിസറില്‍ വയ്ക്കാത്തത് എന്ന് ഒരു നിമിഷം തോന്നി..അതാണ് മനുഷ്യ ബുദ്ധി.  ഇത്ര
ബുദ്ധിയുള്ള മനുഷ്യന്‍ ഉള്ള ഈ ലോകത്ത് എത്രയോ മനുഷ്യ മക്കള്‍ പട്ടിണികൊണ്ട്
മരിക്കുന്നു.ബുദ്ധി കുറവ് ആണെങ്കിലും സഹജീവികളോട് തന്റെ വയര്‍
നിറഞ്ഞിട്ടു ആണെങ്കിലും കാരുണകാണിക്കാന്‍ ഒരുപാടു ബുദ്ധിയും വിവരവും
വിദ്യാഭ്യാസവും ഉള്ള മനുഷ്യനെക്കാള്‍ മുന്നില്‍ നില്‍ക്കുന്നത്
പക്ഷി മൃഗാതികള്‍  തന്നെയല്ലേ.
ചിന്തകള്‍ ഇങ്ങനെ ഒന്നിന് പുറകെ ഒന്നായി വന്നു കൊണ്ടിരുന്നു.  ഇതൊക്കെ ഓര്‍ക്കാന്‍
ആര്‍ക്കാണ്‌ സമയം.
             ദൈവം സ്രഷ്ട്ടിച്ചവയില്‍ മനുഷ്യന്‍ ഒഴികെ മറ്റു സൂര്യനും,
ചന്ദ്രനും , നക്ഷത്രങ്ങളും, പക്ഷികളും, കാറ്റ്, മഴ, കടല്‍,മലകള്‍, ഈ ഭൂമി എല്ലാം
ദൈവത്തെ അനുസരിക്കുന്നു.അവയ്ക്ക് കല്പിച്ചു കൊടുത്തിരിക്കുന്ന അതിര്‍ത്തികളും
നിയമങ്ങളും അനുസരിക്കുന്നു.അവ അനുസരണക്കേട്‌ കാട്ടിയാല്‍ നമ്മള്‍ ഒന്നും ഈ
ഭൂമിയില്‍ ഉണ്ടാകില്ല. മനുഷ്യന്‍  മാത്രമേ ദൈവത്തെ അനുസരിക്കാതെ നടക്കുന്നുള്ളൂ
എന്നിട്ടും മനുഷ്യവംശം ഇപ്പോഴും നിലനില്‍ക്കുന്നു.  അപ്പോ മനുഷ്യന് എന്തോ മഹത്വം
ഉണ്ട്.കാറ്റോ,കടലോ,മഴയോ ഒക്കെ അനുസരണക്കേട്‌ കാണിച്ചാല്‍ മനുഷ്യന്‍ ഒന്നാകെ
നശിച്ചു പോയേനെ. ഒരു മനുഷ്യന്‍ അനുസരണക്കേട്‌ കാണിച്ചാല്‍ ഒരു ചുക്കും
സംഭവിക്കില്ല.  പക്ഷെ ഒരു കടല്‍ ആണ്  അനുസരണക്കേട്‌  കാണിക്കുന്ന തെങ്കില്‍  അത്
നമുക്ക് ആലോചിക്കാന്‍ പോലും കഴിയില്ല.  മനുഷ്യന്‍ എന്നത് ഈ ഭൂമിയില്‍ നിസ്സാരമായ
ഒന്നാണ്.  ആ മനുഷ്യന് വേണ്ടിയാണു എല്ലാം സ്രഷ്ട്ടിക്കപ്പെട്ടതും
ആകാശവും,സൂര്യനും,ചന്ദ്രനും,പക്ഷികള്‍ കാറ്റ്,മഴ,കടല്‍,എല്ലാം മനുഷ്യന്
അവകാശപ്പെട്ടതാണ്.  പക്ഷെ മനുഷ്യനെക്കാള്‍ ശക്തി അവയ്ക്കുണ്ട് പക്ഷെ വിവേകം ഇല്ല. 
             വിവേകം മനുഷ്യന് മാത്രമേ ഉള്ളു പക്ഷെ ആ വിവേകവും ബുദ്ധിയും  ഉള്ള
മനുഷ്യന്‍ എങ്ങനെ പെരുമാറണം എന്ന് പ്രകൃതി  കാണിച്ചു തരുന്നു. അവ ദൈവത്തോട്
കാണിക്കുന്ന അനുസരണം നമ്മള്‍ ദൈവത്തോട് കാണിക്കുന്നുണ്ടോ? ഇതൊക്കെ തന്നെ ഉണ്ടായതാണെന്നും
  ദൈവം ഇല്ലെന്നും പറയുന്നവരെ തിരുമണ്ടന്മാര്‍ എന്നല്ലാതെ
എന്താണ് വിളിക്കുക? 
                ദേഹത്ത്  മൃദുവായ എന്തോ വന്നു വീണത്‌ പോലെ . അപ്പോഴാണ് അവള്‍
ചിന്തയില്‍ നിന്ന് ഞെട്ടിയുണര്‍ന്നത് .
ഒരു കുഞ്ഞു കുരുവി കുഞ്ഞു തന്റെ മടിയില്‍ വീണു ചിറകിട്ടടിക്കുന്നു.   അവള്‍
ശ്രദ്ധയോടെ അതിനെ കൈക്കുമ്പിളില്‍  എടുത്തു തലോടി.  നല്ല പഞ്ഞിപോലെ ഇരിക്കുന്നു.
കുരുവികുഞ്ഞു അവളുടെ കൈയില്‍  ഒതുങ്ങികൂടിയിരുന്നു.ഇളം ചൂട് ഉള്ളത് കൊണ്ടാകാം അത്
അനങ്ങാതെ കണ്ണുകള്‍ ചരിച്ചു അവളെ നോക്കി .എന്ത് ഭംഗിയാണ് അതിനെ കാണാന്‍
കുഞ്ഞി ചിറകു ,കുഞ്ഞിച്ചുണ്ടു,  കുഞ്ഞികണ്ണ് .  അവള്‍ അതിനെ മെല്ലെ ചുണ്ടോടു
ചേര്‍ത്ത് ഉമ്മവച്ചു .
                എവിടെ നിന്നാണ് ഇത് വന്നതെന്നറിയാന്‍ അവള്‍ മെല്ലെ മുകളിലോട്ടു
നോക്കി . അവിടെ ഒരു കുഞ്ഞികിളികൂട് കാറ്റില്‍ ഊഞ്ഞാലാടുന്നു .
              നീ കൂട്ടില്‍ നിന്ന് ചാടിപോന്നതാണല്ലേ ...ഞാനിവിടെ
ഇല്ലായിരുന്നെങ്കിലോ നീ അരുവിയില്‍ വീഴില്ലായിരുന്നോ...? കുഞ്ഞിക്കുരുവിയെ
ശാസിച്ചു  കൊണ്ട് അവള്‍ ചോദിച്ചു .
    ഞാന്‍ നിന്നെ കാണാന്‍ വേണ്ടി ചാടിയതാ..
കുഞ്ഞിച്ചുണ്ടുകള്‍ വിടര്‍ത്തി ചിറകുകള്‍ ഇളക്കി കുഞ്ഞികുരുവി സംസാരിക്കുന്ന
കേട്ടപ്പോ അത്ഭുതം കൊണ്ട് അവളുടെ കണ്ണുകള്‍ വിടര്‍ന്നു.
   നീ ഇവിടെ ഇരുന്നു പറഞ്ഞതൊക്കെ  ഞാന്‍ കേട്ട്....അപ്പൊ നിന്നെ ഒന്ന് കാണാന്‍
തോന്നി എനിക്ക്..അതാ ഞാന്‍ ചാടി പോന്നത് ..കുരുവി പറഞ്ഞു. അപ്പോഴാണ്
      താന്‍ തനിച്ചിരുന്നു ഉറക്കെ സംസാരിക്കുകയായിരുന്നു എന്ന്
അവള്‍ക് മനസിലായത്. അവള്‍ ചുറ്റും നോക്കി
     ആരെങ്കിലും എന്റെ മണ്ടത്തരങ്ങള്‍ കേട്ടോ ? കുഞ്ഞിക്കുരുവി ....
     ഹേയ്‌  ഇല്ല  ഞാന്‍ മാത്രമേ കേട്ടുള്ളൂ....
കുഞ്ഞിക്കുരുവി ചിറകുകള്‍ ഇളക്കി പറഞ്ഞു .
    നിന്നെ ഞാന്‍ കൂട്ടില്‍ ആക്കാം.  എനിക്ക് പോകാന്‍ നേരമായി ...
അവള്‍ കുരുവിയെ തലോടിയിട്ടു പറഞ്ഞു .
   ഹയ്യോ നീ പോവുകയാണോ ?  എന്നാ ഇനി നീ വരിക ? ..ഞാനും വരട്ടെ നിന്റെ കൂടെ ...?
 കുരുവി സങ്കടത്തോടെ ചോദിച്ചു .
    വേണ്ട നീ വന്നാല്‍ നിന്റെ അച്ഛനും അമ്മയും വിഷമിക്കില്ലേ... ? ഞാന്‍ നാളെയും
  വരാം . അപ്പൊ നമുക്ക് കാണാലോ ...?
 അവള്‍ കുഞ്ഞികുരുവിയെ  ആശ്വസിപ്പിച്ചു.
        ശരിയാ നീ പറഞ്ഞതൊക്കെ  ഞാന്‍ ഓര്‍ക്കുന്നു..അച്ഛനും അമ്മയും വലുതാണ്.
അവരെ വിഷമിപ്പിക്കരുത് .കുരുവി സമ്മതിച്ചു.
  ഉം നല്ല കുട്ടിയായി ഇവിടെ ഇരിക്കണം.  താഴേക്ക്‌  ചാടരുതുട്ടോ ...
അവള്‍ കയ്യെത്തിച്ച് കുരുവികുഞ്ഞിനെ കൂട്ടിലാക്കി .
       നാളെയും വരണേ  കൂട്ടുക്കാരി ... കുഞ്ഞികുരുവി  വിളിച്ചു  പറഞ്ഞു .

    വരാം....വരാം...എനിക്ക് ഇപ്പൊ നീ കൂട്ടയാല്ലോ...? ഞാന്‍ പോകുന്നു . അമ്മ
തിരക്കുന്നുണ്ടാകും.....പോകും വഴി അവള്‍ വിളിച്ചു പറഞ്ഞു.
     വീട്ടില്‍ മുറ്റം നിറയെ ആളുകള്‍ കൂടിനില്‍ക്കുന്ന കണ്ടു അവള്‍
വ്യസനത്തോടെ അകത്തേക് ഓടി.
     അവിടെ വെള്ള പുതപ്പിട്ട് മൂടികിടത്തിയിരിക്കുന്ന തന്റെ എല്ലാമെല്ലാമായ
അമ്മയെ കണ്ടു വാവിട്ടു നിലവിളിച്ചു കൊണ്ട് അമ്മയുടെ കാല്ക്കലെക്  വീണു....ഇനി
താന്‍ ഈ ലോകത്ത് ഒറ്റക്കാണെന്നു   ഒരു ഞെട്ടലോടെ തിരിച്ചറിയുകയായിരുന്നു.  അത്
അവരുടെ മകളാണെന്ന് ആരൊക്കെയോ പിറുപിറുക്കുന്നത്               
 അവള്‍ കേട്ട് .......
മകള്‍ എന്ന മരിക്കാത്ത ആ പദവി.....

                                                                                         
                                          മിനി,കുറ്റിപ്പുഴ,എറണാകുളം