Sunday, October 16, 2011

ചലച്ചിത്ര ഗാനങ്ങള്‍

ചലച്ചിത്ര ഗാനങ്ങളില്‍ പഴങ്ങള്‍ അടങ്ങുന്ന ചില ഗാനങ്ങള്‍

രക്ത പുഷ്പം
തക്കാളിപ്പഴക്കവിളില്‍.... ഒരു താമരമുത്തം
തക്കാളിപ്പഴക്കവിളില്‍ ഒരു താമരമുത്തം
മുത്തണിപ്പൊന്‍ചുണ്ടിനപ്പോള്‍
ഇത്തിരി കോപം.. ഇത്തിരി കോപം
തക്കാളിപ്പഴക്കവിളില്‍.... ഒരു താമരമുത്തം

ഒന്നു കണ്ടു.. ഉള്ളിലാകെ
ഒന്നു കണ്ടൂ ഉള്ളിലാകെ പൂവിരിഞ്ഞു
ഒന്നു തൊട്ടു മേലാകെ കുളിരണിഞ്ഞു
ഉള്ളിലുള്ള പൂവിലാകെ തേന്‍ നിറഞ്ഞു
ഓ - തുള്ളിയായി ചിപ്പികളില്‍
ഊറി നിന്നൂ - ഊറി ഊറി നിന്നൂ
തക്കാളിപ്പഴക്കവിളില്‍.... ഒരു താമരമുത്തം.

മണ്ണിലല്ല.. വിണ്ണിലാണെന്‍..
മണ്ണിലല്ല വിണ്ണിലാണെന്‍ മണിയറകള്‍
എന്നിലല്ലാ നിന്നിലാണെന്‍ ഭാവനകള്‍
പുഷ്യരത്നപുഷ്പകത്തിലേറി വരാമോ
ചന്ദ്രശാലതന്നിലെന്നെ കൊണ്ടുപോകാമോ
കൊണ്ടുപോകാമോ (തക്കാളിപ്പഴക്കവിളില്‍)

ഉമ്മ


കദളിവാഴക്കയ്യിലിരുന്ന് കാക്കയിന്നു വിരുന്നുവിളിച്ച്
വിരുന്നുകാരാ വിരുന്നുകാരാ വിരുന്നുകാരാ വന്നാട്ടേ
വിരുന്നുകാരാ വിരുന്നുകാരാ വിരുന്നുകാരാ വന്നാട്ടേ

മാരനാണ് വരുന്നതെങ്കില്‍ ....
മാരനാണ് വരുന്നതെങ്കില്‍ മധുരപ്പത്തിരി വെക്കേണം
മാവുവേണം വെണ്ണവേണം പൂവാലിപ്പശുവേ പാല്‍തരണം
കദളിവാഴക്കയ്യിലിരുന്ന് ......

സുന്ദരനാണ് വരുന്നതെങ്കില്‍ ....
സുന്ദരനാണ് വരുന്നതെങ്കില്‍ സുറുമയിത്തിരിയെഴുതേണം
കാപ്പുവേണം കാല്‍ത്തളവേണം കസവിന്‍ തട്ടം മേലിടണം

വയസ്സനാണ് വരുന്നതെങ്കില്‍ ‍അയിലേം ചോറും നല്‍കേണം
ഇടയ്ക്കിടയ്ക്ക് വെറ്റിലതിന്നാന്‍ ഇടിച്ചിടിച്ച് കൊടുക്കണം
ഇടയ്ക്കിടയ്ക്ക് വെറ്റിലതിന്നാന്‍ ഇടിച്ചിടിച്ച് കൊടുക്കണം
കദളിവാഴക്കയ്യിലിരുന്ന് ......

പോസ്റ്റ്മാനെ കാണ്മാനില്ല


അന്നദാനക്കൈതപ്പഴം അല്ലിയോലക്കൈതപ്പഴം
അകത്തമൃത്.... പുറത്തഴക്....
ആരും കണ്ടാല്‍ കൊതിയ്ക്കും അമ്മാനപ്പഴം

അന്തിച്ചന്തയില്‍ ചരക്കുവാങ്ങാന്‍ വന്നവരേ
അടുത്തുനോകൂ ഒന്നെടുത്തു നോക്കൂ
കാട്ടുഞാവല്‍പ്പഴം പോലെ കവര്‍ക്കുകില്ല ഇത്
നാട്ടുമാവിന്‍ കനിപോലെ പുളിക്കുകില്ലാ
ചുളനിറയെ തേനാണ് ഇളമണ്ണിന്‍ പൊന്നാണ്
തുളച്ചു നോക്കൂ.....
തുളച്ചുനോക്കൂ കടിച്ചുനോക്കൂ വിലയ്ക്കുവാങ്ങൂ
അന്നദാനക്കൈതപ്പഴം.........

എന്നും വന്നെന്റെയടുത്തിരിക്കാറുള്ളവരേ
തിരഞ്ഞെടുക്കൂ ഒന്നറിഞ്ഞെടുക്കൂ
തേന്‍ വരിക്കക്കുടം പോലെ മടുക്കുകില്ലാ ഇത്
കാളിനെല്ലിപ്പഴം പോലെ കയ്ക്കുകില്ലാ
മുളനിറയെ കുളിരാണ്, കുളിര്‍ നിറയെ മുത്താണ്
കുലുക്കിനോക്കൂ രുചിച്ചുനോക്കൂ വിലയ്ക്കുവാങ്ങൂ
അന്നദാനക്കൈതപ്പഴം...........

അന്വേഷിച്ചു കണ്ടെത്തിയില്ല


മുറിവാലൻ കുരങ്ങച്ചൻ വിറവാലൻ പൂച്ചയുമായി
മഴ വന്ന മാസത്തിങ്കൽ മല വാഴക്കൃഷി ചെയ്തു

മലവാഴകൾ വളർന്നപ്പോൾ കുലയെല്ലാം വിളഞ്ഞപ്പോൾ
തലയെല്ലാം തനിക്കെന്നു കുരങ്ങച്ചനുരചെയ്തു
(മുറിവാലൻ കുരങ്ങച്ചൻ)

മാർജ്ജാരൻ സമ്മതിച്ചു കുലകൾ കുരങ്ങനു കിട്ടി
മലവാഴ തടയും ചവറും പൂച്ചയ്ക്കും കിട്ടി..

ഇനിയത്തെ വിളവിന്റെ തലയെല്ലാം തനിക്ക്‌ വേണം
പിടിവാശി പിടിച്ചല്ലോ മരമണ്ടൻ പൂച്ച
(മുറിവാലൻ കുരങ്ങച്ചൻ)

കുരങ്ങച്ചനതു കെട്ടു കുഴി കുത്തി ചേന വച്ചു
ചെറു ചേന വലുതായി വിള കൊയ്യാറായല്ലോ
തലയെല്ലാം പൂച്ചയെടുത്തു മുറിവാലനു ചേനകൾ കിട്ടി
അറിവില്ലാ തൊഴിൽ ചെയ്താൽ നഷ്ടം വരുമാർക്കും
(മുറിവാലൻ കുരങ്ങച്ചൻ)

വാമനപുരം ബസ്സ്‌ റൂട്ട്‌


എണ്ണിയെണ്ണി ചക്കക്കുരു ചെമ്മീനിട്ടു വരട്ടി
ചേമനറിയാതെ ചട്ടൻ ചട്ടി വടിച്ചേ
ഒച്ച വെച്ചു പറക്കണ കൊച്ചു വാലൻ കുരുവീ
മച്ചുമ്പുറത്തിരിപ്പുണ്ട് ലിവർ ജോണീ
ഒച്ച വെച്ച് പച്ച കാട്ടി കൊതച്ചു വരുന്നൊരു
പല്ലടിച്ചു പറത്തി വിടാം
(എണ്ണിയെണ്ണി...)

കൈയ്യേൽ പിടിച്ചുകെട്ടി കാലേൽ അടിച്ചിരുത്തി
തട്ടേൽ കയറ്റും മാമൻ അയ്യയ്യയ്യാ
മുട്ടേൽ ചവിട്ടു മാമൻ
സിംഗം നീയാടാ തങ്കം നീയടാ സിങ്കനോം നിന്റെയെടാ
അയ്യയ്യയ്യോ സിങ്കനോം നിന്റെയെടാ
പഞ്ചായത്തു പാലം കേറി ഈ നിസ്സാവന്ന ബസ്സോ നീ
ചെക്കിങ്ങില്ലാത്ത പോസ്റ്റില്ല പോലീസിന്റെ ഓസോ ഇല്ല
അങ്ങാട്ടു വന്നാലാരും തള്ളമാരെ കാണൂല്ലാ
ജാക്കി വെച്ചു പൊക്കീടുന്ന യ്യ യ്യാ
(എണ്ണിയെണ്ണി...)

അണ്ണൻ മനസ്സുവെച്ചാൽ അയ്യൻ മനസ്സുവെച്ചാൽ
എല്ലാ റാസി മാമാ
അയ്യയ്യയ്യോ എല്ലാ റാസി മാമാ
വമ്പൻ നീയെടാ കൊമ്പൻ നീയെടാ തമ്പുരാൻ നീയെടാ
അയ്യയ്യയ്യാ തമ്പുരാൻ നീയല്ലെടാ
എം എൽ എ യും എം പി മാരും മൂസകാ മെമ്പർമാരും
ബെല്ലും വേണ്ട ബ്രേക്കും വേണ്ട
അണ്ണൻ വന്നു കൈയ്യേ വെച്ച
ദോനി മാസകാണുംനേരം ബില്ലു കൊണ്ടെ കാട്ടും പോലെ
ആളു നോക്കി പറക്കുമെടാ
(എണ്ണിയെണ്ണി...)

No comments:

Post a Comment