മരണത്തിന്റെ മണിയൊച്ച കേട്ടു ഞാന്‍
മരണമെന്ന വാക്കിനെ സ്നേഹിച്ചു തുടങ്ങി
രംഗ ബോധമില്ലാത്ത കോമാളി
കാത്തിരിക്കുന്നുണ്ടാവാം വേദിക്കു പിന്നില്‍.
ജീവിച്ചിരിക്കേ കപട സ്നേഹിതര്‍ ആടുന്ന
നാടകത്തില്‍ പാടെ
വിശ്വസിച്ചു പോകയാണ് മൂഢർ
ജീവനൊടുങ്ങുവതില്‍ പിന്നെ കാട്ടുന്നു
യഥാർത്ഥ മുഖമാ ക്രൂരർ
വാങ്ങിക്കൂട്ടിയ സ്നേഹത്തിനൊട്ടും വില നല്‍കാതെ
സ്വയമുയരാന്‍ മുതലെടുപ്പ് നടത്തുന്നു
കിട്ടിയ സ്നേഹത്തിനു പകരം നല്കാനാവാതെ
മിഴിച്ചു നില്‍ക്കേ മര്ത്യന് കാട്ടി കൂട്ടുന്നു
ആത്മാവിനോട് പോലും നീതികേട്,
ഹേ !മരണമേ ഇതാണ് മണ്ണിലെ സ്നേഹം
വയ്യ കാണുവാന്‍, എനിയ്ക്കീ പൊയ് മുഖങ്ങള്‍
വന്നു നീ പുല്കുക എന്നേയും കൂടേ...
ഇനിയീ വേദിയില്‍ തുടങ്ങട്ടെ.
മൃത്യുവേ നിന്റെ താണ്ഡവം.....
