കാലമാം സാഗരമിതില്‍ .
ജീവിത നൗക തുഴഞ്ഞു ഞാൻ
വിധിയോട് പൊരുതി മുന്നേറവേ,
തോറ്റു കൊടുക്കാന്‍
മനസ്സില്ലായെന്നു പറഞ്ഞതിന്
വീണ്ടും വിധിയെന്നെ തോൽപ്പിച്ചു.
മനസ്സ് മുറിക്കുന്ന മുദ്രകൾ
ചാർത്തി വിളിച്ചൂ ലോകം.
വഴി പിഴച്ചവളെന്നും, വേശ്യയെന്നും.
ജീവിത വീഥിയിൽ പാറി നടക്കവേ
പാതി തളർന്നു വീണു പോയവൾ,
ഒരു കൈത്താങ്ങിനായി
യാചിച്ചു പോയതാണ്
അതിനു വേണ്ടിയിവൾ ചെയ്ത തെറ്റ്..
ജീവിതം തന്നെയൊടുക്കീടുവാൻ,
തോന്നിയ നിമിഷങ്ങളില്‍,
മനസ്സ് മരവിപ്പിച്ച അപവാദങ്ങൾ തൻ ചുഴിയിൽ
പിന്നെയും നീറി പുകഞ്ഞുവെങ്കിലും.
തോൽക്കാൻ മനസ്സില്ലാതെ
ജീവിക്കുവാൻ കാട്ടിയ തന്റേടത്തിന്
അഹങ്കാരമെന്നു പേർ ചാർത്തി.
വാക്കാം കല്ലുകൾ കൊണ്ടെറിഞ്ഞു.
കരളു മുറിച്ചു രസിച്ചൂ പിന്നേയും
ക്രൂര മുഖങ്ങൾ ...
എങ്കിലും കണ്ടു ഞാനൊത്തിരി
കാരുണ്യത്തിൻ മുഖങ്ങൾ
മണ്ണിൽ മരിക്കാത്ത ദയയുടെ തണലുകൾ.
ക്രിസ്തുവിനെ ക്രൂശിച്ചൊരീ ലോകം
എന്നേയും ക്രൂശിലേറ്റവേ,
സങ്കടക്കടലിൽ ആണ്ടു ഞാൻ.
കപടത നിറഞ്ഞൊരീ ലോകത്തിൽ
കാപട്യമില്ലാത്ത മുഖങ്ങൾ തിരഞ്ഞു നടക്കവേ.
അർത്ഥ ശൂന്യമാം സഹതാപ -
ചുഴിയിൽ പുളഞ്ഞു ഞാൻ .
വിധിയോട് പൊരുതി തളർന്ന എൻ മനം,
വിധി തൻ ആനന്ദ നൃത്തവും കണ്ടു
വീണ്ടുമൊരിറ്റു ശക്തിയാര്‍ജ്ജിച്ചൊരെന്‍ മനം
പൊരുതുവാന്‍ തന്നെ ഉറച്ചീടവേ,
ജീവിത വിജയം പ്രതീക്ഷയായ്
മുന്നില്‍ കണ്ടു ഞാൻ ...
പതിയെ അലിയുന്നു ജീവിത സാഗരമിതിൽ .....
( ഞാന്‍ ആദ്യമായി എഴുതിയ കവിതയാണ് . എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ ക്ഷമിക്കണം . ഇതിനെ ഈ രൂപത്തില്‍ ആക്കി തന്ന ഷാലിയ്ക്കും ഈ അവസരത്തില്‍ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു )
