Friday, October 23, 2015

മീന്‍ മുട്ടിയിലേയ്ക്കും, പൊന്മുടിയിലേയ്ക്കും ഒരു യാത്ര

വീട്ടിലിരുന്നു മടുക്കുമ്പോള്‍ വല്ലപ്പോഴുമൊക്കെ ഒന്ന് പുറത്തു പോകുന്നത് മനസ്സിനൊരാശ്വാസമാണ്. അങ്ങനെ ഇത്തവണയും പോകാന്‍ തീരുമാനിച്ചു. രണ്ടു സുഹ്യത്തുക്കളോട് ചോദിച്ചപ്പോള്‍ അവരും വരാമെന്ന് പറഞ്ഞു .  പൊന്മുടിയിലേയ്ക്ക് പോകാമെന്ന് പറഞ്ഞു . 
                    അങ്ങനെ എല്ലാവരും സമ്മതിച്ചു .എല്ലാ തവണയും എതിര്‍ക്കുന്ന അമ്മ ഇത്തവണയും എതിര്‍ത്തു. അതൊന്നും കാര്യമാക്കാതെ  വീട്ടില്‍ നിന്നും അച്ഛനേയും കൂട്ടി ഓട്ടോയില്‍ പൂരാടത്തിന്‍റെയന്ന്‍  രാവിലെ യാത്ര തിരിച്ചു . പോത്തന്‍കോട്  കുറെ സമയം കാത്തു നിന്ന് . ചേച്ചിയുടെ മകള്‍ വരാന്‍ വൈകിയത് കാരണം  . ഞങ്ങള്‍ പോകാന്‍ തുടങ്ങുമ്പോഴേയ്ക്കും  അവള്‍ എത്തി . പിന്നീട് അവളെയും കൂട്ടി യാത്രയായി . 
നെടുമങ്ങാട് എത്തുന്നത്‌ വരെ പുറത്തെ കാഴ്ചകളൊക്കെ ശരിയ്ക്കും ഞാന്‍ ആസ്വദിച്ചു           
                   പിന്നീട് നെടുമങ്ങാട് കുറച്ചു സമയം കാത്തു നിന്നു. അപ്പോളതാ കൂട്ടുകാരി മന്ദം മന്ദം നടന്നു വരുന്നു. വണ്ടിയിലിരുന്ന ഞാന്‍ കൈ കാണിച്ചു . അപ്പോളവള്‍ വണ്ടിയ്ക്കു അടുത്തേയ്ക്ക് വന്നു പിന്നെ പതിയെ വണ്ടിയില്‍ കയറി .പിന്നെ വണ്ടിയിലൊരു ബഹളമായിരുന്നു

               ഇടയ്ക്ക്  ഞാന്‍ ജയേഷിനെ വിളിച്ചു കൊണ്ടിരുന്നു  അവര്‍ എവിടെ എത്തി എന്നറിയുന്നതിനായി  . അവന്‍ അവന്‍റെ കൂട്ടുകാരിയോടൊപ്പം ബൈക്കില്‍ പൊന്മുടിയില്‍ എത്തിക്കോളാമെന്നു പറഞ്ഞു . അവര്‍ വരാന്‍ താമസിച്ചത് കൊണ്ട് പൊന്മുടി എത്തുന്നതിനു തൊട്ടു അടുത്തായി മീന്‍മുട്ടി വെള്ളച്ചാട്ടം കാണാമെന്നു കൂട്ടുകാരി പറഞ്ഞു . 
                             അങ്ങനെ ആദ്യം മീന്മുട്ടിയിലേയ്ക്ക് .പാസ്  എടുക്കാന്‍ ചെന്നപ്പോള്‍ ആളിന് മാത്രമല്ല   ക്യാമറ കൊണ്ട് പോകുന്നുവെങ്കില്‍ അതിനും പാസ് എടുക്കണം പോലും. എന്തായാലും പാസ് എടുത്തു അകത്തേയ്ക്ക് പ്രവേശിച്ചു  വെള്ളച്ചാട്ടത്തിന്‍റെ അടുത്തേയ്ക്ക് വീല്‍ ചെയറില്‍ പോകാന്‍ കഴിയില്ല. അതുകൊണ്ട് അവര്‍ പോയി കണ്ടിട്ട് വന്നു



                      വെള്ളച്ചാട്ടം കാണാനായി അവര്‍ പോയപ്പോള്‍ ഞാന്‍ ക്യാമറ കൂടി കൊടുത്തു വിട്ടു . ഫോട്ടോയില്‍ കൂടിയെങ്കിലും വെള്ളച്ചാട്ടം കാണാമല്ലോ എന്ന് കരുതി . ഞാന്‍ ഇരിക്കുന്ന സ്ഥലത്ത് നിന്നും ഏകദേശം രണ്ട് കിലോമീറ്റര്‍ മാറിയാണ് ഈ വെള്ളച്ചാട്ടം. ഞാനും , അച്ഛനും അവിടെ ഇരുന്നു .   





                             അവര്‍ വെള്ളച്ചാട്ടം കാണാന്‍ പോയ സമയത്ത് ഞാന്‍ അവിടെയൊക്കെ കണ്‍കുളിര്‍ക്കേ കണ്ടു . അവിടത്തെ സെക്യൂരിറ്റി മാമനേയും, ചേച്ചിയേയും പരിചയപ്പെട്ടു . പിന്നെ അവിടെ വന്ന ചില യാത്രക്കാരേയും പരിചയപ്പെടാന്‍ കഴിഞ്ഞു.  അക്കൂട്ടത്തില്‍ വയനാട്ടില്‍ നിന്നും  ബൈക്കില്‍ അവിടെയെത്തിയ ഒരു പറ്റം ചെറുപ്പക്കാരുമുണ്ടായിരുന്നു







                       കല്ലാര്‍ പുഴ  . പെട്ടെന്നാകും കല്ലാറിന്‍റെ ഭാവം മാറുകയെന്നു അവിടത്തെ സെക്യൂരിറ്റി മാമനും , ചേച്ചിയും പറഞ്ഞു . കണ്ണടച്ച് തുറക്കുന്നതിനിടയില്‍  ഇവിടെ വെള്ളം വന്നു നിറയുമത്രേ








             കണ്ടാല്‍ തോന്നുമോ ഇത്രയും സുന്ദരിയായ ഈ പുഴയുടെ ഭാവം പെട്ടെന്ന്‍ മാറുമെന്നു . എനിയ്ക്കും ചെറിയൊരു ഭയമുണ്ടായിരുന്നു .











                                അവിടെ നിന്നിറങ്ങിയപ്പോള്‍ ജയേഷും അവന്‍റെ കൂട്ടുകാരിയും അവിടെ എത്തി.അവിടെയൊക്കെ കടകളൊക്കെ കുറവാണ് . ആദ്യം ഒരിടത്ത് ഭക്ഷണം അന്വേക്ഷിച്ചപ്പോള്‍ തീര്‍ന്നു പോയി എന്ന് പറഞ്ഞു . പിന്നെ അടുത്ത് കണ്ട വേറൊരു ഹോട്ടലില്‍ അന്വേക്ഷിച്ചപ്പോള്‍ അവിടെയുണ്ടായിരുന്നു ആഹാരം . ഒരു ഊണ് വാങ്ങി ഞാനും, ജയേഷും കൂടി കഴിച്ചു
                           ഞങ്ങള്‍ ഭക്ഷണം കഴിച്ച ശേഷം പൊന്മുടിയിലേയ്ക്ക്  യാത്രയായി . ഹോ! അവിടെ ചെന്ന് ബോര്‍ഡ് കണ്ടപ്പോള്‍ തന്നെ എനിയ്ക്ക് തിരികെ പോന്നാല്‍ മതിയെന്നായി .22 ഹെയര്‍ പിന്‍ . അത് കണ്ടപ്പോഴെ എനിയ്ക്ക് തല ചുറ്റല്‍ തുടങ്ങി . ഓരോ വളവ് കഴിയും തോറും  എന്‍റെ നെഞ്ചിടിപ്പേറി വന്നു .  മൂന്നാമത്തെ വളവിന്‍റെ അടുത്തെത്തിപ്പോള്‍ മുകളില്‍ നിന്നൊരു ട്രാന്‍സ്പോര്‍ട്ട് ബസ്സും , ബൈക്കും വന്നു  . റോഡിനാണെങ്കില്‍ വീതി കുറവ്. ഒരിടി ഞാന്‍ പ്രതീക്ഷിച്ചു . ദൈവ ഭാഗ്യം കൊണ്ട് ഒന്നും സംഭവിച്ചില്ല .  വണ്ടിയിലിരുന്നു താഴേയ്ക്ക് നോക്കാന്‍ തന്നെ പേടിയായി .  അവസാനം സ്ഥലത്തെത്തി .







                         ഇത്  പൊന്മുടിയിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ ആദ്യം കാണുന്ന ചെറിയ നീരുറവ 






                                           വഴിയരികിലിരിക്കുന്ന കുരങ്ങന്മാര്‍ .  വണ്ടിയൊക്കെ  വരുമ്പോള്‍ അത് അടുത്തേയ്ക്ക് വരും. എനിയ്ക്ക് ചെറിയൊരു  പേടി തോന്നി. ഓട്ടോയാണ്. ഞാന്‍ ഇരിക്കുന്ന വശത്തേയ്ക്ക് തന്നെയാണ്  അത് വന്നത് . ജയേഷിന്‍റെ ഒപ്പം വന്ന കുട്ടി  ആ കലുങ്കില്‍ ഇരുന്നു  അവരോടൊപ്പം ഫോട്ടോയും എടുത്തു



                        വളവുകള്‍ കയറിയിട്ട്  താഴോട്ടു നോക്കി ഒപ്പം വന്നവര്‍ എടുത്ത ഫോട്ടോ. മഞ്ഞു മൂടി വരുന്ന  താഴ്വാരം . ഒന്ന് കാണേണ്ട കാഴ്ച തന്നെ





                                ആ കാണുന്നത് തേയിലയാണെന്ന് തോന്നുന്നു









                  നോക്കിയിരിക്കെ മഞ്ഞ് വന്നു മൂടുന്നത് കാണാന്‍ നല്ല ഭംഗിയുണ്ടായിരുന്നു .





ജയേഷും , കൂട്ടുകാരും എന്‍റെ ചക്ര കസേര  ഉന്തി കൊണ്ട് അവിടെയൊക്കെ ചുറ്റി നടന്നു കാട്ടി .  ഞാന്‍ ബഹളം വച്ചതിനാല്‍ പെട്ടെന്ന്‍ തിരികെ പോന്നു .
 മനസ്സില്‍ ഒരായിരം സന്തോഷത്തോടെയാണ് അവിടെ നിന്നു തിരികെ വന്നത്.അടുത്ത യാത്രാ വിശേഷങ്ങളുമായി  ഇനിയും വരാം



Wednesday, October 14, 2015

Tatoz Handmade Jewelry II


 If you want to purchase this product, please email us at pravaahiny@gmail,com with the product code or picture of the product.
                                  

























Friday, September 4, 2015

Tatoz Handmade Jewelry

വലിയ
 കാശുകാരിയാകാൻ വേണ്ടിയല്ല ആരേയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാനും , ചികിൽസ മുന്നോട്ടു കൊണ്ടു പോകാനും ആണിത്‌ ചെയ്യുന്നത്‌. ഇഷ്ടപ്പെട്ട മോഡൽ തെരഞ്ഞെടുത്ത്‌ പറയൂ. കൊറിയർ ചെയ്തു തരുന്നതാണു. ഇനി ഇതുപയോഗിക്കില്ലായെങ്കിൽ വാങ്ങി ആർക്കെങ്കിലും സമ്മാനമായി കൊടുക്കാമല്ലോ. എത്രയോ രൂപ നിങ്ങളൊക്കെ ജീവിതത്തിൽ ആവശ്യമില്ലാതെ ധൂർത്തടിക്കുന്നു.

















        

                               
                              Price : 540









Wednesday, August 12, 2015

ജീവിതം


ഒരു സാധാരണ കുടുംബത്തിലായിരുന്നു ജനിച്ചത്‌. കഷ്ടപ്പാടുകൾ ശരിയ്ക്കും അറിഞ്ഞു തന്നെയാണു വളർന്നത്‌. 4 മക്കളായിരുന്നു. പക്ഷേ നിർഭാഗ്യകരം എന്നു പറയട്ടെ മറ്റേ രണ്ടു പേർക്കും ഈ ഭൂമി കാണാനുള്ള ഭാഗ്യമില്ലാതായി പോയി . പിന്നെ അവളും , ഞാനും മാത്രമായി മക്കളായി . നിസ്സാര തെറ്റുകൾക്ക്‌ പോലും കഠിനമായ ശിക്ഷയാണു അച്ഛൻ തന്നിരുന്നതു. ചോറും , മീനുമൊക്കെ തറയിൽ എടുത്തടിക്കുമായിരുന്നു അച്ഛൻ . തറയിൽ കിടക്കുന്ന ചോറിന്റെ മുകളിലുള്ള നല്ല ഭാഗം വാരി ആർത്തിയോടെ കഴിക്കുമായിരുന്നു.  എത്രയോ രാത്രികളിൽ അച്ഛന്റെ അടിയെ പേടിച്ച്‌ അടുത്തുള്ള അട്ടക്കുഴിയിൽ ഞങ്ങളേയും കൊണ്ട്‌ ഒളിച്ചിരുന്നിട്ടുണ്ട്‌. ഓണക്കാലം വരാൻ കാത്തിരിക്കുമായിരുന്നു. നല്ല ഭക്ഷണം കിട്ടുന്നതു അക്കാലത്താണു .
കൊയ്ത്ത്‌ കഴിഞ്ഞ പാടങ്ങളിൽ പോയി അവിടെ കിടക്കുന്ന നെൽമണികൾ പെറുക്കിയെടുത്ത്‌ കൊണ്ടു വന്നു ഉണക്കി ഉരലിലിട്ട്‌ കുത്തി കഞ്ഞി വച്ചും, അപ്പം ചുട്ടും കഴിച്ചിട്ടുണ്ട്‌. എത്തിരി അറിവായ ശേഷം വിചാരിച്ചിട്ടുണ്ട്‌ വനിതാ കമ്മീഷനിൽ പരാതി കൊടുത്താലോ എന്നു . പിന്നെ അതു വേണ്ടെന്നു വയ്ക്കും .
ഒട്ടും പ്രതീക്ഷിക്കാതെയാണു അസുഖം വന്നെന്നെ പിടി കൂടിയത്‌ . പുറമേ നിന്നും നോക്കുമ്പോൾ  ഒന്നിനും കുറവുള്ളതായി തോന്നില്ല. പോരെങ്കിൽ നാട്ടുകാരുടെ വക പറച്ചിലും എനിയ്ക്കു നെറ്റ്‌  വഴിയൊക്കെ ഒത്തിരി കാശൊക്കെ കിട്ടുന്നു എന്നു. ഒരു തവണ പത്ത്‌ രൂപ എടുത്ത്‌ അരി മേടിക്കാനില്ലാതെ വിശമിച്ച്‌ പോയിട്ടുണ്ട്‌ . ചികിൽസകൾ ഇപ്പോഴും നടക്കുന്നുണ്ട്‌ . ആയുർ വേദമാണു ഇപ്പോൾ ചെയ്യുന്നത്‌. കാശില്ലാതെ വിഷമിക്കുന്ന ഈ അവസരത്തിൽ ഒരു കൂട്ടുകാരന്റെ കൈയ്യിൽ നിന്നും കാശ്‌ കടം മേടിച്ചു . ആരോടും ചിലപ്പോളൊന്നും പറയാൻ കഴിയില്ല.  സ്വന്തം കാലിൽ നിൽക്കണമെന്നു കരുതിയാ മാലയൊക്കെ ഉണ്ടാക്കി തുടങ്ങിയത്‌ . എന്നിട്ട്‌ അവിടേയും രക്ഷയില്ല. മുന്നിൽ വലിയൊരു കടമുണ്ട്‌ . വീടു വയ്ക്കാനായി ഒരു ലക്ഷം രൂപ ലോൺ എടുത്തിട്ട്‌ 6 വർഷമായി . അതു ഇതു വരെ അടയ്ക്കാൻ കഴിഞ്ഞിട്ടില്ല. ഒന്നു രക്ഷപ്പെടാനായി എന്തു ചെയ്തിട്ടും രക്ഷപ്പെടുന്നില്ല. ചികിൽസ മുന്നോട്ട്‌ കൊണ്ടു പോകാനും , ലോൺ അടച്ച്‌ തീർക്കാനുമുള്ള വഴി ആലോചിക്കുമ്പോൾ ചിലപ്പോളെങ്കിലും ഞാൻ എന്തു ചെയ്യണമെന്നറിയാതെ നിൽക്കയാണു . എവിടെ നിന്നാണൊരു കൈ സഹായം കിട്ടുക. ആലോചിക്കുമ്പോൾ മുന്നിൽ വലിയൊരു ശൂന്യത